ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…
"അല്ലയോ മനുഷ്യാ, നീ ആരുതന്നെ ആയാലും മറ്റൊരുവനെ വിധിക്കുമ്പോള്‍ നിനക്ക്‌ന്യായീകരണമില്ല. അപരനെ വിധിക്കുമ്പോള്‍, നീ നിന്നെത്തന്നെയാണു വിധിക്കുന്നത്. എന്തെന്നാല്‍, വിധിക്കുന്ന നീയും അതേ കുറ്റങ്ങള്‍ ചെയ്യുന്നു. അപ്രകാരം പ്രവര്‍ത്തിക്കുന്നവരുടെമേലുള്ള ദൈവത്തിന്റെ വിധിന്യായയുക്‌തമാണെന്നു നമുക്കറിയാം. ഇത്തരംപ്രവൃത്തികള്‍ ചെയ്യുന്നവരെ വിധിക്കുകയും എന്നാല്‍, അവതന്നെ പ്രവര്‍ത്തിക്കുകയും…
മനുഷ്യരുടെ തിന്മയെ കുറിച്ച് വളരെ നിശിതവും ശക്തവുമായ ഭാഷയിലാണ് പൗലോസ് റോമാക്കാർക്ക് എഴുതുന്നത്.. മനുഷ്യന്റെ സകല ദുഷ്ടതയ്ക്കും അനീതിയ്ക്കും എതിരായി ദൈവത്തിന്റെ ക്രോധം ആകാശത്തു നിന്ന് പ്രത്യക്ഷപ്പെടുന്നു. "ആകാശത്തുനിന്ന് "എന്ന പ്രയോഗം സ്വർഗ്ഗത്തിൽ നിന്ന്,ദൈവത്തിൽ നിന്ന് എന്നാണ് അർത്ഥമാക്കുക. അവർ തങ്ങളുടെ…
ഓരോ ക്രൈസ്തവനും നല്ല ദൈവം നിരവധി ദാനങ്ങൾ നൽകിയിട്ടുണ്ട്. ഈ ദാനങ്ങൾ ഏറ്റവും അനുഗ്രഹപ്രദമായി വിനിയോഗിക്കാൻ അവൻ കടപ്പെട്ടിരിക്കുന്നു. കിട്ടിയ താലന്ത് കുഴിച്ചിട്ടവനെ പോലെ ആരും ദൈവത്തിന് സ്നേഹദാനങ്ങൾ നന്മയ്ക്കായി ഉപയോഗിക്കാതെ വിഡ്ഢികളാകരുത്.. കിട്ടിയ താലന്തുകൾ സത്യത്തിലും നീതിയിലും വർദ്ധിപ്പിച്ച് സസന്തോഷം…
ക്രൈസ്തവർ കർത്താവിനെ പ്രതി എല്ലാ മാനുഷികാധികാരങ്ങൾക്കും വിധേയരായിരിക്കണം. നിങ്ങൾ നന്മ പ്രവർത്തിച്ചുകൊണ്ട് മൂഢരായ മനുഷ്യരുടെ അജ്ഞതയെ നിശബ്ദമാക്കണം. മിശിഹാ തന്റെ പരിശുദ്ധാത്മാവിലൂടെ നൽകുന്ന യഥാർത്ഥ സ്വാതന്ത്ര്യത്തിൽ ജീവിക്കുക. എന്നാൽ സ്വാതന്ത്ര്യം തിന്മയുടെ ആവരണം ആക്കരുത്. മറിച്ച് ദൈവത്തിന്റെ ദാസരെപ്പോലെ ജീവിക്കുവിൻ. ജാതി,മത,…
ശിഷ്യമുഖ്യൻ ലിഖിത രൂപത്തിൽ നൽകിയിട്ടുള്ള വചനങ്ങളിൽ പ്രമുഖവും പ്രധാനവുമാണ് 1പത്രോ.2: 9. "നിങ്ങൾ തെരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയ പുരോഹിത ഗണവും വിശുദ്ധ ജനതയും ദൈവത്തിന്റെ സ്വന്തം ജനവും ആണ് ". വിലക്കപ്പെട്ട കനി ഭക്ഷിക്കുക വഴി ആദിമ മാതാപിതാക്കൾ മാനവരാശിയെ മുഴുവൻ…
നമ്മുടെ രക്ഷയെപ്രതി മിശിഹാ സഹിക്കേണ്ടിയിരുന്ന പീഡകളെക്കുറിച്ചും അവിടുത്തെ അനന്തര മഹത്വത്തെക്കുറിച്ചും അവരിലുണ്ടായിരുന്ന മിശിഹായുടെ ആത്മാവും മുൻകൂട്ടി പ്രവഹിച്ചിരുന്നു. ആകയാൽ നിങ്ങൾ മാനസികമായി ഒരുങ്ങി സമചിത്തത ഉള്ളവരായിരിക്കുവിൻ. ഈശോമിശിഹായുടെ പ്രത്യാഗമനത്തിൽ നിങ്ങൾക്കു ലഭിക്കാനിരിക്കുന്ന കൃപയിൽ പ്രത്യാശ അർപ്പിക്കുവിൻ. വ്യർത്ഥാഭിമാനത്തിനും വ്യാമോഹങ്ങൾക്കും വഴങ്ങാതിരിക്കുവിൻ. മിശിഹായുടെ…
ഓരോ ക്രൈസ്തവനും ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടവനാണ്. ഈശോമിശിഹായ്ക്ക് വിധേയനായിരിക്കുന്നതിനും അവിടുത്തെ രക്തത്താൽ തളിക്കപ്പെടുന്നതിനുവേണ്ടി അവിടുന്ന് അവനെ മുൻകൂട്ടി തിരഞ്ഞെടുത്തു. അവൻ പരിശുദ്ധാത്മാവിനാൽ വിശുദ്ധീകരിക്കപ്പെട്ടവനുമാണ് ദൈവത്തിന്റെ കൃപയ്ക്കും സമാധാനത്തിനും അവൻ അവകാശിയുമാണ്. ദൈവമേ ഞാൻ അങ്ങയെ സ്നേഹിക്കുന്നു ;.അങ്ങേയ്ക്ക് നന്ദി പറയുന്നു; അങ്ങയെ ഞാൻ…
ഈ യുഗത്തിലെ കള്ള പ്രവാചകന്മാരെ കുറിച്ച് ശിഷ്യപ്രമുഖൻ ലളിത സുന്ദരവും നിശിതവുമായ ഭാഷയിൽ പ്രവചിച്ചിരിക്കുന്നത് സത്യസന്ധരായ വിശ്വാസികൾ വായിച്ചിരിക്കണം. " യേശുക്രിസ്‌തുവിന്റെ ദാസനും അപ്പസ്‌തോലനുമായ ശിമയോന്‍ പത്രോസ്, നമ്മുടെ ദൈവത്തിന്റെയും രക്‌ഷകനായ യേശുക്രിസ്‌തുവിന്റെയും നീതിവഴി ഞങ്ങള്‍ സ്വീകരിച്ചവിശ്വാസംതന്നെ സ്വീകരിച്ചവര്‍ക്ക് എഴുതുന്നത്. ദൈവത്തെയും…
മനുഷ്യജീവിതം വിശിഷ്യാ, ക്രൈസ്തവ ജീവിതം പരസ്പരം സ്നേഹത്താൽ പരസ്പരബദ്ധമായിരിക്കണം. ഇത് അവരുടെ ഹൃദയങ്ങൾക്ക് ആശ്വാസവും സുനിശ്ചിത ബോധവും നൽകും. അങ്ങനെ മിശിഹായെക്കുറിച്ചുള്ള സമ്പൂർണ്ണ ജ്ഞാനം വർദ്ധിക്കുകയും അവിടുത്തെ സ്നേഹത്തിൽ അവർ ആഴപ്പെടുകയും ചെയ്യും. ജ്ഞാനത്തിന്റെയും അറിവിന്റെയും നിധികൾ ഇവയിലാണ് ഒളിഞ്ഞുകിടക്കുന്നത്. വഞ്ചനാത്മകമായ…
ക്രൈസ്തവ ജീവിതം ഈശോയിലുള്ള ജീവിതം അഭംഗുരം മുമ്പോട്ട് കൊണ്ടുപോകാൻ ആവശ്യം വര്‍ജിക്കേണ്ട തിന്മകളുടെ രണ്ടു പട്ടികൾ കൊളോ. 3 :5 - 4:6 ഭാഗത്തുണ്ട്. ഇവ വർജിച്ചില്ലെങ്കിൽ ദൈവത്തിന്റെ ക്രോധം വിളിച്ചുവരുത്തും. " ക്രോധം" എന്ന പദം പൗലോസ് ഇവിടെ ഉപയോഗിക്കുന്നത്…
ഈശോയെല്ലാമാണ് എല്ലാവരിലും എന്ന നിഗമനം സകല വിഭജനങ്ങൾക്കും അതീതനായി നിൽക്കുന്ന ഈശോമിശിഹായെയാണ് അവതരിപ്പിക്കുന്നത്. ആദത്തിൽ എല്ലാവരും മരണാതീനരാകുന്നതുപോലെ മിശിഹായിൽ എല്ലാവരും പുനർജീവിക്കും. കൊറീ 15.22. സഭ അവിടുത്തെ (മിശിഹായുടെ )ശരീരമാണ്. ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട വരും വാത്സല്യഭാജനങ്ങളും പരിശുദ്ധരും എന്ന നിലയിലാണ് ക്രൈസ്തവർ…
ഉന്നതത്തിലുള്ളവയെ അന്വേഷിക്കുവിൻ. ശിരസ്സാകുന്ന മിശിഹായുമായുള്ള ഗാഢ ബന്ധത്തിന് ഇത് അത്യന്താപേക്ഷിതമാണ്. ഈ ബന്ധത്തിൽ നിലനിൽക്കുന്നവർക്കേ സ്വർഗ്ഗരാജ്യം അവകാശപ്പെടുത്താനാവൂ. അതിനുവേണ്ടിയാണല്ലോ നാം ഈ ലോകത്തിൽ ആയിരിക്കുന്നത്. ഈ ബന്ധത്തിൽ അധിഷ്ഠിതവും അതിൽ നിന്ന് ഉരുത്തിരിഞ്ഞതും ആയിരിക്കണം യഥാർത്ഥ ക്രൈസ്തവ ജീവിതം.ഭോഗാലസത, അഹങ്കാരം സ്വാർത്ഥത,…
നിരന്തരം ദൈവത്തിന് നന്ദി പറയുക ദൈവമക്കളുടെ എല്ലാവരുടെയും കടമയാണ്. വിശുദ്ധരോടൊപ്പം ദൈവത്തിന്റെ പ്രകാശത്തിൽ പങ്കുചേരാനുള്ള അവകാശത്തിന് നമ്മെ യോഗ്യരാക്കിയത് അവിടുന്നാണ്. പാപാന്ധാകാരത്തിൽ നിന്ന് നമ്മെ മോചിപ്പിച്ചു തന്റെ പ്രകാശത്തിലേക്ക് നയിച്ചത് അവിടുന്നാണ്(കൊളോ.1:12 ) പ്രകാശത്തിന്റെ പുത്രരും അന്ധകാരത്തിന്റെ പുത്രരും തമ്മിൽ എപ്പോഴും…
വ്യക്തിപരവും സാമൂഹ്യപരവുമായ സത്ഫലങ്ങൾ ഉളവാക്കുന്ന ജീവിതശൈലി ആയിരിക്കണം ദൈവ മക്കൾ സ്വീകരിക്കുന്നത് ജഡപ്രകാരമുള്ള ജീവിതം നാശത്തിലേക്ക് നയിക്കും എന്ന് തിരിച്ചറിവ് ഉണ്ടാവണം ക്രിസ്തു മാർഗ്ഗത്തിൽ വസിക്കുന്നവർക്ക് ക്രിസ്തുവിൽ ഒന്നിപ്പിക്കപ്പെട്ടവരുടെ കൂടെ കുടുംബം എന്ന നിലയിലും വിശ്വാസിയുടെ സമൂഹമെന്ന നിലയിലും എല്ലാവർക്കും ആവുന്നത്…
ക്രിസ്തുവിൽ ആയിരിക്കുന്നവർ സ്വീകരിക്കേണ്ട വഴി ക്രിസ്തുവിന്റെ വഴിയാണ്. അവർ സർവ്വത്മനാ പിതാവിന്റെയും പുത്രന്റെയും (ക്രിസ്തു) പരിശുദ്ധാത്മാവിന്റെയും അധീശ ത്വത്തിലായിരിക്കണം. അങ്ങനെയാണ് അവർ ജഡീകരായവരിൽ നിന്നു ( തിന്മയിൽ ജീവിക്കുന്നവരിൽ നിന്നു) വേർതിരിച്ചറിയപ്പെടുക. പ്രതികൂല സാഹചര്യങ്ങളെ മറികടക്കാനുള്ള പക്വത, അതിനുള്ള ആത്മധൈര്യം ലഭിക്കുന്നതിന്…
Sign in to your account