അമ്മാനു ഏൽ (ദൈവം നമ്മോടുകൂടെ ആകുന്നു) ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസമാണ് നാൽപത്തിയാറാം സങ്കീർത്തനത്തിന്റെ പ്രധാന ആശയം. പ്രപഞ്ചോൽപ്പത്തി ലും പ്രാപഞ്ചിക ശക്തികളുടെ നാശത്തിലും ചരിത്രത്തിലെ ഓരോ സംഭവത്തിലും ദൈവത്തെ തേടുകയാണ് വിശ്വാസിയുടെ കടമ. എല്ലാറ്റിലും ദൈവ കേന്ദ്രീകൃതമായ മനോഭാവം പുലർത്തുക എന്നതാണ് സങ്കീർത്തകന്റെയും കാഴ്ചപ്പാട്. കരുണാർദ്രനായ,സഹായകനായ സർവ്വശക്തന്റെ സാന്നിധ്യമാണ് ഇസ്രായേലിന്റെ ( നമ്മുടെ) അഭയം. മനുഷ്യന്റെ ശക്തി ദൈവമാണ്. സൈന്യ ബലത്തിൽ ആശ്രയിക്കുന്നവർ ഉണ്ടാകാം. വിശ്വാസിയുടെ അഭയവും ശക്തിയും ദൈവം മാത്രമാണ് ; ആയിരിക്കണം. സങ്കീർത്തനങ്ങളിലെ പ്രമുഖ ആശയമാണ് മനുഷ്യന്റെ അഭയം, തുണ, സങ്കേതം,ആശ്രയം ദൈവം മാത്രമാണെന്നത്. ഇക്കാരണത്താൽ പ്രപഞ്ചത്തിലെ പ്രതിഭാസങ്ങളെ വിശ്വാസി ഭയപ്പെടരുത്. നിർഭയം അവയെ നേരിടാൻ അവന് സാധിക്കും. ഭൂമി കുലുങ്ങിയാലും മലകൾ ഇളകികിയാലും സമുദ്രം ഗർജിച്ചാലും അവന് ഭയമില്ല. കാരണം ദൈവം അവനോടു കൂടെയുണ്ട് (അമ്മനു ഏൽ - ദൈവം നമ്മോടു കൂടെ…
ദൈവത്തോടൊത്തു പൊരുതുക അറുപതാം സങ്കീർത്തനത്തിന്റെ ആദ്യഭാഗം ദൈവം തങ്ങളെ പരിത്യജിച്ച്, തങ്ങളുടെ പ്രതിരോധനിരകൾ തകർത്തു എന്ന പരാതിയാണ് പ്രകടമായി നിൽക്കുന്നത്. അതേ ശ്വാസത്തിൽ തന്നെ 'ഞങ്ങളെ കടാക്ഷിക്കണമേ'…
പ്രതിസന്ധികളിൽ വാളും പരിചയും വിലാപകീർത്തനത്തിനു മകുടോദാഹരണമാണ് 59 ആം സങ്കീർത്തനം. 17 വാക്യങ്ങളുള്ള ഇതിന്റെ ഘടന അവ്യക്തമെന്ന് സൂചിപ്പിക്കാതെ വയ്യ. എങ്കിലും മൂന്നു ഭാഗങ്ങൾ ഉണ്ടെന്നു വേണം…
നീതിമാന് നിർവൃതി സുനിശ്ചിതം 58 സങ്കീർത്തനത്തിലെ ഒന്നാം വാക്യത്തിൽ 'ശക്തരേ' എന്ന് അഭിസംബോധന ചെയ്തിരിക്കുന്നത് സമൂഹത്തിലെ ദുഷ്ടത മുറ്റിനില്ക്കുന്ന നേതാക്കൾ ആയിരിക്കാം എന്നതാണ് ഒന്നും രണ്ടും വാക്യങ്ങളിൽ…
സഹന സാഗരത്തിലും ദൈവമേ, സ്തുതി! സങ്കീർത്തനം 56ന്റെ കൂടപ്പിറപ്പാണ് 57. വ്യക്തിഗതവിലാപവും പരാതിയും ഇതിലും നിറഞ്ഞുനിൽക്കുന്നു. ഒപ്പം ഉടയവനിൽ ഉള്ള പരിപൂർണ്ണ ശരണവും. സാവൂളിൽ നിന്ന് ഓടിപ്പോയി…
കർത്താവിലെന്നുമെപ്പോഴും ആശ്രയം അമ്പത്തിയാറാം സങ്കീർത്തനം ഏത് ഗണത്തിൽ പെടുന്നു എന്നതിനെക്കുറിച്ച് പണ്ഡിതർ ഭിന്നാഭിപ്രായക്കാരാണ്. ശീർഷകം ഉൾപ്പെടുത്താതെ ഇതിനെയും രണ്ടു ഭാഗങ്ങളായി തിരിക്കാവുന്നതാണ്.1-7 ദൈവത്തോടുള്ള അപേക്ഷ.8-13 ദൈവത്തിലുള്ള പ്രത്യാശയും…
വഞ്ചിക്കപ്പെട്ടവന്റെ പരിഭ്രാന്തി ദൈവനിഷേധകന്റെ മൗഢ്യം തന്നെ ഇതിന്റെയും പ്രമേയം. ഇക്കൂട്ടർ മ്ലേച്ഛതയിൽ ഒഴുകി ജീവിക്കുന്നു. ഇവരുടെ ഇടയിൽ നന്മ ചെയ്യുന്നവൻ ആരുമില്ല (വാക്യം 1). " ദൈവം…
ആരും ഇല്ലാത്തവനു ദൈവം തുണ ഒരു പ്രാർത്ഥനയോടെയാണ് (വാക്യം 1,2) 54 ആം സങ്കീർത്തനം ആരംഭിക്കുക. വാക്യം 3 പരാതി ഉന്നയിക്കുന്നുണ്ടെങ്കിലും ദൈവത്തിലുള്ള ശരണം ഏറ്റു പറയുന്നതും…
മരമൗഢ്യം പതിനാറാം സങ്കീർത്തനത്തിന്റെ ചില്ലറ വ്യത്യാസങ്ങളോടുകൂടിയ ഒരു ആവർത്തനം പോലെയാണ് അമ്പത്തിമൂന്നാം സങ്കീർത്തനം . എന്നാൽ രണ്ടിനും ദൈവത്തെ സംബോധന ചെയ്യുന്ന വിധത്തിൽ വ്യത്യാസമുണ്ട്.14:5-6, 53:6 ആയി…
വിപരീത ധ്രുവങ്ങളിൽ ദൈവ ഭക്തർ ക്കെതിരെ ദുഷ്ടത ചെയ്ത അതിശക്തനും അഹങ്കാരിയും ആയ ഒരു മനുഷ്യനെ സംബോധന ചെയ്തുകൊണ്ടാണ് അമ്പത്തിരണ്ടാം സങ്കീർത്തനം ആരംഭിക്കുക (വാക്യം 1 ).…
കർത്താവേ, കരുണയായിരിക്കേണമേ! അനുതാപ സങ്കീർത്തനങ്ങളിൽ (ആകെ 7) അഗ്രിമ സ്ഥാനത്താണ് 51 ആം സങ്കീർത്തനം. ക്രൈസ്തവ ആരാധനക്രമത്തിലെ അനുദിന പ്രാർത്ഥനകളിൽ അതുല്യ സ്ഥാനമാണ് ഇത് അലങ്കരിക്കുക. ഇതൊരു…
മഹാവിധിയാളൻ അൻപതാം സങ്കീർത്തനം പ്രവചന പരമാണ്. ഇതിൽ 1 -6 ദൈവാവിഷ്കരണത്തിന്റെ വിവരണം ആണ്. ദൈവം എല്ലായിടത്തും ഉണ്ട് അവിടുന്നാണ് യാഥാർത്ഥ്യങ്ങളുടെ യാഥാർത്ഥ്യം. ഇവിടെ സങ്കീർത്തകൻ ദൈവത്തിന്…
The great Leveller 49 ഒരു വിജ്ഞാന സങ്കീർത്തനം ആണ്. ധനത്തിന്റെ നശ്വരത, വ്യർഥത,സമ്പത്തിൽ അഹങ്കരിക്കുന്നവരുടെ അന്ത്യം ഇവ ഈ കീർത്തനം വ്യക്തമാക്കുന്നു. പീഡിതനും നീതിമാനും എളിയവനും…
അജയ്യൻ സെഹിയോൻ കീർത്തനങ്ങളിൽപെടുന്നു നാൽപ്പത്തിയെട്ടാം സങ്കീർത്തനം. വാ.1-3 ദൈവത്തിന്റെ പട്ടണത്തിന്റെ മഹത്വീകരണം ആണ്. രാജാക്കന്മാർ അതിനെ ആക്രമിക്കാൻ തുനിഞ്ഞു. പക്ഷേ, അവിടെ കർത്താവിന്റെ സാന്നിധ്യമുണ്ട്, അവിടുത്തെ ശക്തിയുടെ…
വാഗ്ദാന പേടകത്തിനു മുൻപിൽ വിശുദ്ധ സ്ഥലത്ത് പ്രവേശിക്കുന്ന ആരാധനാ സമൂഹം വാഗ്ദാന പേടകത്തിന്റെ മുമ്പിൽ കുമ്പിട്ടു ' യാഹ് വേ യുടെ സങ്കീർത്തനങ്ങൾ ആലപിക്കുകയാണ് സങ്കീർത്തനം 47…
രാജാക്കന്മാരുടെ രാജാവ് കാലാകാലങ്ങളിൽ ലോകത്തെമ്പാടും രാജവാഴ്ച പ്രാബല്യത്തിൽ ഉണ്ടായിരുന്നു. ഇന്നും നാമമാത്രമായെങ്കിലും ഇത് പ്രാബല്യത്തിലുണ്ട്. രാജാവിനെ വന്ദിക്കുക,ആദരിക്കുക, സ്തുതിക്കുകപോലും പതിവായിരുന്നു. നാൽപതിയഞ്ചാം സങ്കീർത്തനം രാജകീയ വിവാഹത്തിനുള്ള മംഗളഗാനം…
ദുരവസ്ഥ നാൽപ്പത്തിനാലാം സങ്കീർത്തനം ഒരു സമൂഹത്തിന്റെ വിലാപമാണ്. പീഡിപ്പിക്കപ്പെടുന്ന ഒരു ജനം. യുദ്ധത്തിൽ പരാജയപ്പെട്ട് കൊള്ളയടിക്കപ്പെട്ടവർ. പലരും വധിക്കപ്പെട്ടു ;വധിക്കപ്പെടുന്നു. അന്യർ അവരെ പരിഹസിക്കുന്നു. ഈ സാഹചര്യത്തിലാണ്…
ദുഃഖത്തിന്റെ പര്യായം നാൽപത്തിമൂന്നാം സങ്കീർത്തനത്തെ 42ന്റെ തുടർച്ചയായി കാണുന്നവരുണ്ട്. 42 പോലെ ഇതും വ്യക്തിയുടെ വിലാപമാണ്. നിരവധി യാചനകൾ ഇതിലുണ്ട്. നീതി നടത്തി തരേണമേ! അധർമ്മി കൾക്കെതിരെ …
ക്രിസ്തുവിൽ മാത്രം ദൈവത്തിനുവേണ്ടി ദാഹിച്ചു വലയുന്ന മനുഷ്യാത്മാവിന്റെ ചിത്രമാണ് നാല്പത്തിരണ്ടാം സങ്കീർത്തനം. പ്രതീക്ഷാനിർഭരമായ കാത്തിരിപ്പാണ് ഇത്തരം സന്ദർഭങ്ങളിൽ മനുഷ്യന് ഏറ്റവും ആവശ്യം. എന്തുതന്നെ സംഭവിച്ചാലും പ്രത്യാശ കൈവിടാതിരിക്കുക.…
ആശ്വസിപ്പിക്കുന്ന കർത്താവ് വ്യക്തിയുടെ നന്ദി പറച്ചിൽ ഗണത്തിൽപെടുന്നതാണ് നാല്പത്തിയൊന്നാം സങ്കീർത്തനം. ഇതിന്റെ പശ്ചാത്തലം സാധകന്റെ രോഗശാന്തി ആണ് . കപട ഹൃദയവും വഞ്ചകരുമായ സുഹൃത്തുക്കളുടെ ആത്മാർത്ഥത ഇല്ലായ്മയിലുള്ള…
ഒരു വൈയക്തിക കൃതജ്ഞതാ സ്തോത്രം ആണ് (1 -11 ). രണ്ടാം ഭാഗത്ത് വിലാപവും യാചനയും നിറഞ്ഞുനിൽക്കുന്നു. വേദനയിലും അനർത്ഥങ്ങളിലും പരീക്ഷണങ്ങളിലും ഭക്തൻ ക്ഷമാപൂർവം കർത്താവിനെ കാത്തിരുന്നു.…
Sign in to your account