ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…
വിപരീത ധ്രുവങ്ങളിൽ ദൈവ ഭക്തർ ക്കെതിരെ ദുഷ്ടത ചെയ്ത അതിശക്തനും അഹങ്കാരിയും ആയ ഒരു മനുഷ്യനെ സംബോധന ചെയ്തുകൊണ്ടാണ് അമ്പത്തിരണ്ടാം സങ്കീർത്തനം ആരംഭിക്കുക (വാക്യം 1 ). അവൻ ദിവസം മുഴുവൻ ഭക്തർക്ക് നാശം വരുത്തുന്നതിനെ കുറിച്ച് ചിന്തിക്കുന്നു. വഞ്ചകൻ ആണ്…
കർത്താവേ, കരുണയായിരിക്കേണമേ! അനുതാപ സങ്കീർത്തനങ്ങളിൽ (ആകെ 7) അഗ്രിമ സ്ഥാനത്താണ് 51 ആം സങ്കീർത്തനം. ക്രൈസ്തവ ആരാധനക്രമത്തിലെ അനുദിന പ്രാർത്ഥനകളിൽ അതുല്യ സ്ഥാനമാണ് ഇത് അലങ്കരിക്കുക. ഇതൊരു യഥാർത്ഥ അനുതാപ പ്രാർത്ഥനയാണ്. ഇതിന്റെ പശ്ചാത്തലം 2 സാമുവൽ 11: 12 അധ്യായങ്ങളിൽ…
മഹാവിധിയാളൻ അൻപതാം സങ്കീർത്തനം പ്രവചന പരമാണ്. ഇതിൽ 1 -6 ദൈവാവിഷ്കരണത്തിന്റെ വിവരണം ആണ്. ദൈവം എല്ലായിടത്തും ഉണ്ട് അവിടുന്നാണ് യാഥാർത്ഥ്യങ്ങളുടെ യാഥാർത്ഥ്യം. ഇവിടെ സങ്കീർത്തകൻ ദൈവത്തിന് മൂന്ന് പേരുകൾ നൽകിയിരിക്കുന്നു. അത്യുന്നതൻ ദൈവം,കർത്താവ്. വിളിച്ചു കൊണ്ടും സംസാരിച്ചു കൊണ്ടും ആണ്…
The great Leveller 49 ഒരു വിജ്ഞാന സങ്കീർത്തനം ആണ്. ധനത്തിന്റെ നശ്വരത, വ്യർഥത,സമ്പത്തിൽ അഹങ്കരിക്കുന്നവരുടെ അന്ത്യം ഇവ ഈ കീർത്തനം വ്യക്തമാക്കുന്നു. പീഡിതനും നീതിമാനും എളിയവനും ആശ്വാസം പകരുന്നതോടൊപ്പം ദൈവത്തിൽ പ്രത്യാശവെയ്ക്കുന്നവർക്ക് കൈവരുന്ന സമാധാനവും സന്തോഷവും സുരക്ഷിതത്വവും ഇതു സൂചിപ്പിക്കുന്നു.…
അജയ്യൻ സെഹിയോൻ കീർത്തനങ്ങളിൽപെടുന്നു നാൽപ്പത്തിയെട്ടാം സങ്കീർത്തനം. വാ.1-3 ദൈവത്തിന്റെ പട്ടണത്തിന്റെ മഹത്വീകരണം ആണ്. രാജാക്കന്മാർ അതിനെ ആക്രമിക്കാൻ തുനിഞ്ഞു. പക്ഷേ, അവിടെ കർത്താവിന്റെ സാന്നിധ്യമുണ്ട്, അവിടുത്തെ ശക്തിയുടെ സാന്നിധ്യം തന്നെ.8-11ആ ശക്തിയുടെ വിവരണമാണ്.12-14ൽ സെഹിയോന്റെ മനോഹാരിത ആസ്വദിച്ചു കൊണ്ടുള്ള പ്രദക്ഷിണത്തിന് വിവരണവും…
വാഗ്ദാന പേടകത്തിനു മുൻപിൽ വിശുദ്ധ സ്ഥലത്ത് പ്രവേശിക്കുന്ന ആരാധനാ സമൂഹം വാഗ്ദാന പേടകത്തിന്റെ മുമ്പിൽ കുമ്പിട്ടു ' യാഹ് വേ യുടെ സങ്കീർത്തനങ്ങൾ ആലപിക്കുകയാണ് സങ്കീർത്തനം 47 ൽ. അധികം ഉത്സാഹത്തിലും ആനന്ദതിമിർപ്പിലും ആണവർ. ഒന്നാം വാക്യം രാജാവായ യാഹ് വേ…
അമ്മാനു ഏൽ (ദൈവം നമ്മോടുകൂടെ ആകുന്നു) ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസമാണ് നാൽപത്തിയാറാം സങ്കീർത്തനത്തിന്റെ പ്രധാന ആശയം. പ്രപഞ്ചോൽപ്പത്തി ലും പ്രാപഞ്ചിക ശക്തികളുടെ നാശത്തിലും ചരിത്രത്തിലെ ഓരോ സംഭവത്തിലും ദൈവത്തെ തേടുകയാണ് വിശ്വാസിയുടെ കടമ. എല്ലാറ്റിലും ദൈവ കേന്ദ്രീകൃതമായ മനോഭാവം പുലർത്തുക എന്നതാണ്…
രാജാക്കന്മാരുടെ രാജാവ് കാലാകാലങ്ങളിൽ ലോകത്തെമ്പാടും രാജവാഴ്ച പ്രാബല്യത്തിൽ ഉണ്ടായിരുന്നു. ഇന്നും നാമമാത്രമായെങ്കിലും ഇത് പ്രാബല്യത്തിലുണ്ട്. രാജാവിനെ വന്ദിക്കുക,ആദരിക്കുക, സ്തുതിക്കുകപോലും പതിവായിരുന്നു. നാൽപതിയഞ്ചാം സങ്കീർത്തനം രാജകീയ വിവാഹത്തിനുള്ള മംഗളഗാനം ആണെന്ന് കരുതാം. ഇവിടെ രചയിതാവ്,രാജാവിനെ അഭിസംബോധന ചെയ്ത് അദ്ദേഹത്തിനു സ്തുതി ബഹുമാനങ്ങൾ നൽകുകയാണ്.…
ദുരവസ്ഥ നാൽപ്പത്തിനാലാം സങ്കീർത്തനം ഒരു സമൂഹത്തിന്റെ വിലാപമാണ്. പീഡിപ്പിക്കപ്പെടുന്ന ഒരു ജനം. യുദ്ധത്തിൽ പരാജയപ്പെട്ട് കൊള്ളയടിക്കപ്പെട്ടവർ. പലരും വധിക്കപ്പെട്ടു ;വധിക്കപ്പെടുന്നു. അന്യർ അവരെ പരിഹസിക്കുന്നു. ഈ സാഹചര്യത്തിലാണ് ദൈവത്തിന്റെ ഈ ജനം ദൈവാലയത്തിൽ പ്രവേശിച്ച് ഈ വിലാപഗാനം പാടുന്നത്. പൊതു ഉപവാസം…
ദുഃഖത്തിന്റെ പര്യായം നാൽപത്തിമൂന്നാം സങ്കീർത്തനത്തെ 42ന്റെ തുടർച്ചയായി കാണുന്നവരുണ്ട്. 42 പോലെ ഇതും വ്യക്തിയുടെ വിലാപമാണ്. നിരവധി യാചനകൾ ഇതിലുണ്ട്. നീതി നടത്തി തരേണമേ! അധർമ്മി കൾക്കെതിരെ എനിക്ക് വേണ്ടി വാദിക്കണമേ. വഞ്ചകരും നീതിരഹിതരുമായവരിൽ നിന്ന് എന്നെ മോചിപ്പിക്കണമേ!. പരിത്യക്തനായ വിലാപത്തിന്റെ…
ക്രിസ്തുവിൽ മാത്രം ദൈവത്തിനുവേണ്ടി ദാഹിച്ചു വലയുന്ന മനുഷ്യാത്മാവിന്റെ ചിത്രമാണ് നാല്പത്തിരണ്ടാം സങ്കീർത്തനം. പ്രതീക്ഷാനിർഭരമായ കാത്തിരിപ്പാണ് ഇത്തരം സന്ദർഭങ്ങളിൽ മനുഷ്യന് ഏറ്റവും ആവശ്യം. എന്തുതന്നെ സംഭവിച്ചാലും പ്രത്യാശ കൈവിടാതിരിക്കുക. നീർച്ചാൽ തേടുന്ന മാൻപേടയെ പോലെ "ദൈവമേ, എന്റെ ഹൃദയം അങ്ങയെ തേടുന്നു "…
ആശ്വസിപ്പിക്കുന്ന കർത്താവ് വ്യക്തിയുടെ നന്ദി പറച്ചിൽ ഗണത്തിൽപെടുന്നതാണ് നാല്പത്തിയൊന്നാം സങ്കീർത്തനം. ഇതിന്റെ പശ്ചാത്തലം സാധകന്റെ രോഗശാന്തി ആണ് . കപട ഹൃദയവും വഞ്ചകരുമായ സുഹൃത്തുക്കളുടെ ആത്മാർത്ഥത ഇല്ലായ്മയിലുള്ള ദുഃഖവും ഇതിൽ നിഴലിക്കുന്നുണ്ട്. എളിയവരോട് കാരുണ്യം കാണിക്കുന്നവർക്ക് ദൈവാനുഗ്രഹം വാഗ്ദാനം ചെയ്തുകൊണ്ടാണ് ഈ…
ഒരു വൈയക്തിക കൃതജ്ഞതാ സ്തോത്രം ആണ് (1 -11 ). രണ്ടാം ഭാഗത്ത് വിലാപവും യാചനയും നിറഞ്ഞുനിൽക്കുന്നു. വേദനയിലും അനർത്ഥങ്ങളിലും പരീക്ഷണങ്ങളിലും ഭക്തൻ ക്ഷമാപൂർവം കർത്താവിനെ കാത്തിരുന്നു. അവിടുന്ന് ചെവി ചായ്ച്ച് എന്റെ നിലവിളി കേട്ടു. ഭീകര ഗർത്തത്തിൽ നിന്നും കുഴഞ്ഞ…
വ്യക്തിഗത വിലാപത്തിന്റെ ഗണത്തിൽപ്പെടുന്നു മുപ്പത്തിഒൻപതാം സങ്കീർത്തനവും. ഏറ്റവും മനോഹരം എന്ന് ഇത് വിശേഷിപ്പിക്കപ്പെടുന്നുണ്ട്. മാനവ ഹൃദയത്തിന്റെ സങ്കടം നിഗൂഢമായ ആവലാതിയാണ് ഇതിൽ നാം കാണുക. സർവാംഗ സുന്ദരം സർവ്വാംഗ സങ്കട കരവും എന്ന വിരോധാഭാസവും ഇവിടെയുണ്ട്. നിസ്സഹായതയും ബലഹീനതയും പാപവും പ്രതിയോഗികൾ…
ലോകത്തെ നീതിപൂർവം ഭരിക്കുന്ന പരാപരന്റെ വലിയ പരിപാലനയാണ് മുപ്പത്തിയേഴാം സങ്കീർത്തനത്തിലെ ഇതിവൃത്തം. ചില ദുഷ്ടരുടെ അഭിവൃത്തി കൊഴുപ്പ് കാണുമ്പോൾ ചിലർക്കെങ്കിലും ദൈവപരിപാലനയിൽ സംശയം തോന്നാം. ഇത്തരം സാഹചര്യങ്ങളിൽ കാത്തിരിക്കുക, കർത്താവിൽ പരിപൂർണ്ണമായി ആശ്രയിക്കുക, തഴച്ചുവളരുന്ന ദുഷ്ടരുടെ അന്ത്യത്തിലേക്ക് ഉറ്റുനോക്കുക. ഇങ്ങനെയുള്ളവർക്ക് ഇഹലോകത്ത്…
Sign in to your account