ഈ ഭക്തിവഴി ക്രിസ്തുനാഥനും പരിശുദ്ധത്രിത്വം തന്നെയും നമുക്കു നല്കിയിട്ടുള്ള മാതൃകയെ നാം അനുകരിക്കുകയും എളിമ എന്ന സുകൃതം അഭ്യസിക്കുകയും ചെയ്യുന്നു
തികച്ചും ക്രിസ്തുവിന്റേതായി മാറുവാൻ, ഈ ഭക്താഭ്യാസം വഴി നാം നമ്മെ പൂർണ്ണമായി മറിയത്തിനു സമർപ്പിക്കണം. അതു നീതി യുക്തവും നമ്മുടെ ആത്മാക്കൾക്ക് ഉപകാരപ്രദവുമാണ് എന്നു രണ്ടാം ലക്ഷ്യം വ്യക്തമാക്കുന്നു.
ഒരു തടവുകാരനെയും സ്നേഹമുള്ള അടിമയെയുംപോലെ മറി യത്തിന്റെ ഉദരത്തിൽ വസിക്കുവാൻ ദിവ്യനാഥൻ വിസമ്മതിച്ചില്ല. മുപ്പ തുവത്സരക്കാലം അവിടുന്ന് അവൾക്ക് കീഴ്വഴങ്ങി ജീവിച്ചു. മനുഷ്യർക്ക് തന്നെത്തന്നെ സ്വയം നല്കുവാൻ മനസ്സായ “മനുഷ്യനായ ജ്ഞാന ത്തിന്റെ ഈ പ്രവൃത്തിയുടെ മുമ്പിൽ, അതെ ഇവിടെയാണ്, ഞാൻ വീണ്ടും പറയുന്നു, മനുഷ്യമനസ്സു പ്രജ്ഞയറ്റതായി തീരുന്നത്. തന്നെ നേരിട്ടു മനുഷ്യകുലത്തിനു നല്കാമായിരുന്നിട്ടും അവിടുന്ന് അപ്രകാരം ചെയ്യുവാൻ തിരുമനസ്സായില്ല. മറിയം വഴി അതു നിർവ്വഹിക്കണം, അതാ യിരുന്നു അവിടുത്തെ തിരുമനസ്സ്. പൂർണ്ണവളർച്ച പ്രാപിച്ച സ്വതന്ത്രപു രുഷനായി ലോകത്തിൽ പ്രത്യക്ഷപ്പെടുവാനല്ല, ഒരു പാവപ്പെട്ട ശിശു വായി അവതരിച്ചു മറിയത്തിനു കീഴ്പ്പെട്ടു ജീവിച്ചു തന്റെ പിതാവിനെ മഹത്ത്വപ്പെടുത്തുവാനും മനുഷ്യകുലത്തെ ഉദ്ധരിക്കുവാനും അതിയായി ആഗ്രഹിച്ച അനന്തജ്ഞാനമായ അവിടുന്ന് ഇതിനെക്കാൾ എളുപ്പമായ മറ്റൊരു മാർഗ്ഗവും കണ്ടില്ല. മറ്റു കുട്ടികളെപ്പോലെ ബാല്യകാലം മാത്ര മല്ല. മുപ്പതു നീണ്ടവർഷങ്ങൾ അപ്രകാരം ചെലവഴിക്കാൻ അവിടുന്നു തിരുമനസ്സായി. അക്കാലമെല്ലാം അദ്ഭുതങ്ങൾ പ്രവർത്തിച്ചും പ്രസം ഗിച്ചും ലോകം മുഴുവൻ മാനസാന്തരപ്പെടുത്തിയിരുന്നുവെങ്കിൽ നല്കാ മായിരുന്നതിലും കൂടുതൽ മഹത്ത്വമാണ്, മാതാവിന് കീഴ്പ്പെട്ടും അവ ളെ ആശ്രയിച്ചുകൊണ്ടും അവിടുന്ന് പരമപിതാവിനു നല്കിയത്. ഹാ അവിടുത്തെ അനുകരിച്ച് നാമും മറിയത്തിനു നമ്മെത്തന്നെ സമർപ്പി ഒമ്പോൾ ദൈവത്തെ എത്രയധികം മഹത്വപ്പെടുത്തുകയാണ് ചെയ്യുന്നത്.
ഇപ്രകാരം സുവ്യക്തവും ലോകം മുഴുവൻ സുപ്രസിദ്ധവുമായ മാതൃക നമ്മുടെ മുമ്പിലിരിക്കെ അവിടുത്തെ മാതൃക അനുകരിച്ചു നമ്മെത്തന്നെ മറിയത്തിനു സമർപ്പിച്ചു ദൈവമഹത്ത്വം സാധിക്കുന്ന തിന് ഇതിനെക്കാൾ പൂർണ്ണവും ഹ്രസ്വവുമായ വഴി സങ്കല്പിക്കുവാനാകു മെന്നു കരുതുവാൻ മാത്രം ബുദ്ധിശൂന്യരാണോ നാം?
നമുക്കു മറിയത്തിൽ ഉണ്ടാകേണ്ട ആശ്രയഭാവത്തെപ്പറ്റി പിതാവും പുത്രനും പരിശുദ്ധാത്മാവും തരുന്നതും, ഈ ഗ്രന്ഥത്തിന്റെ ആദ്യഭാ ഗത്തു വിശദമാക്കിയിട്ടുള്ളതുമായ മാതൃകകൾ ഈ ആശയഭാവത്തിന്റെ ആവശ്യകതയ്ക്ക് തെളിവായി സ്വീകരിക്കാവുന്നതാണ്. പിതാവ് തന്റെ പ്രിയസുതനെ മറിയം വഴി മാത്രമേ ലോകത്തിനു നല്കിയുള്ളൂ. ഇപ്പോൾ നല്കുന്നതും അപ്രകാരം തന്നെ. അവിടുത്തേയ്ക്ക് അവളിലൂടെയ ല്ലാതെ മക്കളില്ല. അവൾ വഴിയല്ലാതെ കൃപാവരങ്ങൾ നല്കുന്നുമില്ല. പുത്രൻ സമസ്ത ലോകത്തിനുമായി മറിയത്തിലൂടെ പരിശുദ്ധാത്മാ വിന്റെ പ്രവർത്തനത്താലല്ലാതെ രൂപപ്പെടുന്നില്ല. കൂടാതെ, അവിടുന്ന് അനുദിനം അവളിലൂടെ പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്താൽ നമ്മിൽ രൂപപ്പെട്ടുകൊണ്ടിരിക്കുന്നു. തന്റെ സുകൃതങ്ങളും യോഗ്യതകളും അവ ളിലൂടെയത് മറ്റുള്ളവരിലേക്ക് അവിടുന്നു ഒഴുക്കുന്നത്. പരിശുദ്ധാ മാവ് ദിവ്യശിശുവിനു രൂപം നല്കിയത് മറിയത്തെ കൂടാതെയല്ല. അവിടുന്ന് അനുദിനം ക്രിസ്തുനാഥന്റെ മൗതികശരീരത്തിന്റെ മറ്റവയ വങ്ങൾക്കു രൂപം നല്കുന്നതും, ദാനങ്ങളും അനുഗ്രഹങ്ങളും വിത രണം ചെയ്യുന്നതും അവൾ വഴി തന്നെയാണ്. പരിശുദ്ധ ത്രിത്വത്തിന്റെ മാതൃക മുമ്പിലിരിക്കെ, ദൈവത്തെ സമീപിക്കുന്നതിനും അവിടുത്തേക്കു നമ്മെ സമർപ്പിക്കുന്നതിനും മറിയത്തെ മാർഗ്ഗമായി സ്വീകരിക്കുകയും അവൾക്കു നമ്മെത്തന്നെ സമർപ്പിക്കുകയും അവളിൽ ആശ്രയിക്കു കയും ചെയ്യാതിരിക്കുവാൻ എങ്ങനെ കഴിയും? കടുത്ത അന്ധതയ്ക്കു മാത്രമേ നമ്മെ അതിൽനിന്നു വ്യതിചലിപ്പിക്കുവാൻ സാധിക്കൂ.