അവസാനമായി, പുണ്യത്തിൽ വിധിയോടെ നിലനിൽക്കുവാൻ സഹായിക്കുന്ന പ്രശംസനീയമായ ഒരു മാർഗമാണ് ഈ ഭക്തി.അതുകൊണ്ടു കൂടിയാണ് പരിശുദ്ധ കന്യകയോടുള്ള ഈ ഭക്തിലേക്ക് നാം കൂടുതൽ ശക്തിമത്തായി ആകർഷിക്കപ്പെടുന്നത്.
ബഹുഭൂരിപക്ഷം പാപികളുടെ മാനസാന്തരങ്ങൾ എന്തുകൊണ്ട് ശാശ്വതമല്ല. നാം ഇത്ര എളുപ്പം പാപത്തിലേക്കു വഴുതിവീഴാനുള്ള കാരണമെന്ത്? പുണ്യത്തിൽ ഒന്നിനൊന്ന് അഭിവൃദ്ധിപ്പെട്ടു കൂടുതൽ കൃപാവരം സമ്പാദിക്കുന്നതിനുപകരം വിശ്വാസികളിൽ ബഹുഭൂരിഭാഗവും തങ്ങൾക്കുള്ള അല്പം പുണ്യവും കൃപാവരവും നഷ്ടപ്പെടുത്തുകയാണ് പലപ്പോഴും ചെയ്യുന്നത്. ഇതെന്തുകൊണ്ടാണ്? ഈ ദൗർ ഭാഗ്യത്തിനു കാരണം മുമ്പു ഞാൻ വ്യക്തമാക്കിയതാണ്.’ ബലഹീനനും ചഞ്ചലചിത്തനുമായ അധഃപതിച്ച മനുഷ്യൻ തന്നിൽത്തന്നെ ആശ്രയിക്കുന്നു എന്നതാണ് ഇതിനുള്ള കാരണം. തനിക്കു ലഭിച്ചിട്ടുള്ള കൃപാവരങ്ങളും പുണ്യങ്ങളും യോഗ്യതകളും സ്വന്തം ശക്തികൊണ്ടു കാത്തുസൂക്ഷിക്കുവാൻ കഴിയുമെന്നാണ് അവൻ വിശ്വസിച്ചുവശാകുന്നത്.
നാം ഈ ഭക്തിവഴി നമുക്കുള്ളതെല്ലാം വിശ്വസ്തയായ മറിയ ത്തിനു സമർപ്പിക്കുന്നു; നമ്മുടെ സ്വാഭാവികവും അതിസ്വാഭാവികവുമായ എല്ലാ സമ്പാദ്യങ്ങളും സൂക്ഷിക്കുവാൻ നാം സാർവ്വത്രിക ഭണ്ഡാഗാരമായ അവളെ തെരഞ്ഞെടുക്കുന്നു. അവളുടെ വിശ്വാസ്യതയിലാണു നാം ശരണം ഗമിക്കുന്നത്, അവളുടെ ശക്തിയിലാണു നാം ആശ്രയി ക്കുന്നത്; അവളുടെ കാരുണ്യത്തിലും സ്നേഹത്തിലുമാണു നാം പടുത്തുയർത്തുന്നത്. നമ്മുടെ പുണ്യങ്ങളും പുണ്യയോഗ്യതകളും അപഹരിക്കുവാൻ തക്കം നോക്കിയിരിക്കുന്ന പിശാചിനെയും ലോകത്തെയും ജഡത്തെയും വകവയ്ക്കാതെ, അവൾ അവയെ കാത്തുസൂക്ഷിക്കുകയും വർദ്ധിപ്പിക്കുകയും ചെയ്യും. ഒരു കുഞ്ഞ് തന്റെ അമ്മയോടെന്നതുപോലെ, ഒരു വിശ്വസ്തദാസി തന്റെ നാഥയോടെന്നതുപോലെ, നാം അവളോടപേക്ഷിക്കുന്നു: “നിന്നെ ഭരമേല്പിച്ചിട്ടുള്ളത് കാത്തുസൂക്ഷി ക്കുക” (1 തിമോ. 1:20). എന്റെ സ്നേഹനിധിയായ അമ്മേ, നാഥേ, അർഹിക്കുന്നതിൽ കൂടുതൽ അനുഗ്രഹങ്ങൾ നിന്റെ മാദ്ധ്യസ്ഥ്യം വഴി ഞാൻ ദൈവത്തിൽനിന്നു സ്വീകരിച്ചിട്ടുണ്ട് എന്ന് ഞാൻ സമ്മതിച്ചു പറയുന്നു. ഏറ്റവുമെളുപ്പം ഉടഞ്ഞുപോകുന്ന ഒരു പാത്രത്തിലാണ് ഞാൻ അവയെ വഹിക്കുന്നത്. എന്നും അവയെ സൂക്ഷിക്കുവാൻ കഴിയാത്ത വിധം നികൃഷ്ടനും ബലഹീനനുമാണ് ഞാനെന്ന് എന്റെ ദുഃഖകരമായ അനുഭവങ്ങൾ എന്നെ പഠിപ്പിക്കുന്നു, “ഞാൻ അല്പനും നിന്ദ്യനുമാകുന്നു” (സങ്കീ 18:141). ആകയാൽ ഞാൻ നിന്നോടപേക്ഷിക്കുന്നു. വിശ്വസ്തയും സുശക്തയുമായ നീ എന്റെ എല്ലാ സമ്പാദ്യങ്ങളും സ്വീകരിക്കുകയും എനിക്കുവേണ്ടി കാത്തുസൂക്ഷിക്കുകയും ചെയ്യണമെ നീ അതു കാത്തുസൂക്ഷിക്കുമെങ്കിൽ എനിക്കൊന്നുംതന്നെ നഷടപ്പെടുകയില്ല. നീ എന്നെ തങ്ങിയാൽ ഞാൻ വീഴില്ല. നീ എന്നെ സംരക്ഷിക്കുന്നെങ്കിൽ എല്ലാ ശത്രുക്കളിനിന്നും ഞാൻ സുരക്ഷിതനാകും.