അന്ത:ഛിദ്രം പരിഹരിക്കാൻ

Fr Joseph Vattakalam
5 Min Read

ദൈവജനത്തിന് നേതൃത്വം നൽകുന്നവരുടെ വിശുദ്ധിയും ദൈവഭയവും ജനത്തിന് രക്ഷയാകുന്നു. ശാന്തത നിലനിന്നിരുന്ന കാലമാണ് പ്രധാന പുരോഹിതനായിരുന്ന ഓനിയാസിന്റെ കാലം. എന്നാൽ അക്കാലത്തു തന്നെ ഒരു പ്രതിസന്ധിയും നാട്ടിൽ ഉണ്ടായി. ഇക്കാര്യങ്ങളും അനന്തരഫലങ്ങളും ആണ് രണ്ട് മക്കാബയർ മൂന്നാം അധ്യായം അവതരിപ്പിക്കുന്നത്.

പ്രധാനപുരോഹിതന്‍ ഓനിയാസ്‌ ദൈവ ഭക്‌തനും തിന്‍മയെ വെറുക്കുന്നവനുമായിരുന്നതിനാല്‍ വിശുദ്‌ധനഗരത്തില്‍ സമാധാനം അന്യൂനമായി നിലനിന്നു; നിയമങ്ങള്‍ നന്നായി പാലിക്കപ്പെട്ടു.

അന്ന്‌, രാജാക്കന്‍മാര്‍ വിശുദ്‌ധസ്‌ഥലത്തെ ആദരിക്കുകയും വിശിഷ്‌ടമായ സമ്മാനങ്ങള്‍ നല്‍കി ദേവാലയത്തെ മഹത്വപ്പെടുത്തുകയും ചെയ്‌തു.

ഏഷ്യയിലെ രാജാവായ സെല്യൂക്കസ്‌പോലും ബലിയര്‍പ്പണത്തിനാവശ്യമായ തുക സ്വന്തം ഭണ്‍ഡാരത്തില്‍ നിന്നു നല്‍കിപ്പോന്നു.

എന്നാല്‍, ബഞ്ചമിന്‍ഗോത്രജനായ ശിമയോന്‍ ദേവാലയവിചാരിപ്പുകാരനായി നിയമിക്കപ്പെട്ടപ്പോള്‍ നഗരത്തിലെ ചന്തയുടെ നടത്തിപ്പ്‌ സംബന്‌ധിച്ച്‌ പ്രധാനപുരോഹിതന്‍ ഓനിയാസുമായി ഇടഞ്ഞു.

ഓനിയാസ്‌ വഴങ്ങാഞ്ഞതിനാല്‍, ശിമയോന്‍ ദക്‌ഷിണ സിറിയായുടെയും ഫെനീഷ്യയുടെയും അധിപതിയും താര്‍സൂസുകാരനുമായ അപ്പൊളോണിയൂസിനെ സമീപിച്ചു.

ജറുസലെമിലെ ഭണ്‍ഡാരം കണക്കില്ലാത്ത പണംകൊണ്ടു നിറഞ്ഞെന്നും, അതു ബലിയര്‍ പ്പണത്തിന്റെ ഇനത്തില്‍പ്പെടുന്നതല്ലെന്നും രാജാവിന്റെ നിയന്ത്രണത്തില്‍ വരുത്താന്‍ കഴിയുമെന്നും അവന്‍ അറിയിച്ചു.

 ശിമയോന്റെ കെട്ടുകഥ വിശ്വസിച്ച രാജാവ് പണം കണ്ടുകെട്ടാൻ ഹെ ലിയോദോറസിനെ നിയോഗിച്ചു. അവൻ ദൗത്യ നിർവ്വഹണത്തിന് ഒരു ദിവസം നിശ്ചയിച്ചു. പരിശോധനയുടെ മേൽനോട്ടം വഹിക്കാൻ അവൻ അകത്തു പ്രവേശിച്ചു.

പുരോഹിതന്‍മാര്‍ ഒൗദ്യോഗികവസ്‌ത്രങ്ങളണിഞ്ഞ്‌, ബലിപീഠത്തിനുമുന്‍പില്‍ സാഷ്‌ടാംഗം വീണ്‌, നിക്‌ഷേപത്തെക്കുറിച്ചു നിയമം നല്‍കിയ ദൈവത്തോട്‌ അവനിക്‌ഷേപകര്‍ക്കായി കാത്തുസൂക്‌ഷിക്കണമെന്നു പ്രാര്‍ഥിച്ചു.

പ്രധാനപുരോഹിതന്റെ അപ്പോഴത്തെനില ഹൃദയഭേദകമായിരുന്നു.

അവന്റെ മുഖഭാവവും വൈ വര്‍ണ്യവും ഹൃദയവ്യഥയെ വ്യക്‌തമാക്കി. അവന്റെ ഹൃദയവേദന കാണുന്നവര്‍ക്കു വ്യക്‌തമാകത്തക്കവിധം അവനെ ഭയവും വിറയലും ബാധിച്ചു.

വിശുദ്‌ധമന്‌ദിരം അവഹേളിക്കപ്പെടാന്‍ പോകുന്നു എന്നറിഞ്ഞ്‌ ജനം തങ്ങളുടെ വീടു വിട്ടിറങ്ങി, കൂട്ടമായി പ്രാര്‍ഥനയ്‌ക്കു വന്നു.

സ്‌ത്രീകള്‍ ചാക്കുടുത്ത്‌ തെരുവീഥികളില്‍ തടിച്ചുകൂടി. വീട്ടിനുള്ളില്‍ ഒതുങ്ങിക്കഴിഞ്ഞിരുന്ന കന്യകമാരില്‍ ചിലര്‍ മതിലിലേക്കും ചിലര്‍ കവാടങ്ങളിലേക്കും ഓടി, മറ്റു ചിലര്‍ ജാലകങ്ങളിലൂടെ പുറത്തേക്കു നോക്കി.

എല്ലാവരും സ്വര്‍ഗത്തിലേക്കു കരങ്ങളുയര്‍ത്തി പ്രാര്‍ഥിച്ചു.

ജനം ഒരുമിച്ചു സാഷ്‌ടാംഗം വീണുകിടക്കുന്നതും ഉത്‌കണ്‌ഠയാര്‍ന്ന മഹാപുരോഹിതന്‍ കഠിനവേദന അനുഭവിക്കുന്നതും അതിദയനീയമായ കാഴ്‌ചയായിരുന്നു.

വിശ്വസിച്ചേല്‍പി ച്ചനിക്‌ഷേപങ്ങള്‍ ഉടമസ്‌ഥര്‍ക്കുവേണ്ടി കാത്തുസൂക്‌ഷിക്കണമേ എന്ന്‌ അവര്‍ സര്‍വശക്‌തനായ കര്‍ത്താവിനോടു വിളിച്ചപേക്‌ഷിക്കുമ്പോള്‍

ഹെലിയോദോറസ്‌ ലക്‌ഷ്യത്തിലേക്കു നീങ്ങിക്കൊണ്ടിരുന്നു.

അവന്‍ അംഗരക്‌ഷകരോടൊത്തു ഭണ്‍ഡാരത്തെ സമീപിച്ചപ്പോള്‍ സകല ശക്‌തികളുടെയും സമ്രാട്ടും പരമാധികാരിയുമായവന്‍ അതിമഹത്തായ ശക്‌തി പ്രകടിപ്പിച്ചു. ഹെലിയോദോറസിനെ അനുഗമിക്കാന്‍ ധൈര്യം കാണിച്ചവര്‍ ദൈവത്തിന്റെ ശക്‌തി ദര്‍ശിച്ചു സ്‌തബ്‌ധരും ഭയചകിതരുമായി.

പ്രൗഢമായ കോപ്പുകള്‍ അണിഞ്ഞഒരു കുതിര ഭയാനകമായ മുഖഭാവമുളള ഒരുവനെ വഹിച്ചുകൊണ്ട്‌ അവരുടെ മുന്‍പില്‍ പ്രത്യക്‌ഷപ്പെട്ടു. അതു ഹെലിയോദോറസിന്റെ നേരേ കോപാവേശത്തോടെ പാഞ്ഞുചെന്നു മുന്‍കാലുകള്‍കൊണ്ട്‌, അവനെ തൊഴിച്ചു. കുതിരപ്പുറത്തിരുന്നവന്‍ സ്വര്‍ണംകൊണ്ടുള്ള പടച്ചട്ടയും ആയുധങ്ങളും ധരിച്ചിരിക്കുന്നതായി കാണപ്പെട്ടു.

അസാമാന്യമായ കരുത്തുള്ള അതീവസുന്‌ദരന്‍മാരായരണ്ടുയുവാക്കള്‍ മനോഹര വസ്‌ത്രങ്ങള്‍ അണിഞ്ഞ്‌ ഹെലിയോദോറ സിന്റെ ഇരുവശങ്ങളിലുംനിന്ന്‌ അവനെ നിരന്തരമായി പ്രഹരിക്കുന്നതായുംകാണപ്പെട്ടു.

അവന്‍ പെട്ടെന്നു നിലംപതിച്ചു, അന്‌ധകാരം അവനെ മൂടി. അനുയായികള്‍ വന്ന്‌ അവനെ എടുത്ത്‌ മഞ്ചത്തില്‍ കിടത്തി.

അവര്‍ അവനെ പുറത്തേക്കു കൊണ്ടുപോയി. വലിയ അകമ്പടിയോടും അംഗരക്‌ഷകരോടുംകൂടെ മേല്‍പറഞ്ഞ ഭണ്‍ഡാരത്തില്‍പ്രവേശി ച്ചഇവന്‍ അപ്പോള്‍തന്നെതികച്ചും നിസ്‌സഹായനായിത്തീര്‍ന്നു. അവര്‍ ദൈവത്തിന്റെ പരമമായ ശക്‌തി ദര്‍ശിച്ചു.

ദൈവത്തിന്റെ കരം ഏറ്റ്‌ സംസാരശക്‌തി നഷ്‌ടപ്പെട്ട്‌ അതു വീണ്ടുകിട്ടുമെന്ന പ്രതീക്‌ഷയറ്റ്‌ ഹെലിയോദോറസ്‌ നിലത്തു വീണുകിടക്കുമ്പോള്‍ സ്വന്തം ആലയം രക്‌ഷിക്കാന്‍ അദ്‌ഭുതകരമായി പ്രവര്‍ത്തി ച്ചകര്‍ത്താവിനെ യഹൂദജനം വാഴ്‌ത്തി.

അല്‍പസമയം മുന്‍പുവരെ പരിഭ്രമവും അസ്വസ്‌ഥതയും മുറ്റിനിന്ന ദേവാലയത്തില്‍ സര്‍വശക്‌തനായ കര്‍ത്താവു പ്രത്യക്‌ഷീഭവിച്ചതിനാല്‍ ആഹ്ലാദം അലതല്ലി.

അന്ത്യശ്വാസം വലിക്കുകയായിരുന്ന ഹെലിയോദോറസിന്റെ ജീവനുവേണ്ടി അ ത്യുന്നതനോടു പ്രാര്‍ഥിക്കാന്‍ അവന്റെ മിത്രങ്ങളില്‍ ചിലര്‍ ഓനിയാസിനോട്‌ അഭ്യര്‍ഥിച്ചു.

 യഹൂദര്‍ ഹെലിയോദോറസിനെതിരേ ചതി പ്രയോഗിച്ചെന്നു രാജാവ്‌ വിചാരിച്ചേക്കുമോ എന്നു ഭയന്ന്‌ പ്രധാനപുരോഹിതന്‍ അവന്റെ സുഖപ്രാപ്‌തിക്കായി ബലിയര്‍പ്പിച്ചു.

പ്രധാനപുരോഹിതന്‍ പരിഹാരബലി അര്‍പ്പിക്കുമ്പോള്‍ അതേയുവാക്കന്‍മാര്‍ വിഭൂഷകളണിഞ്ഞ്‌ ഹെലിയോദോറസിനു വീണ്ടും പ്രത്യക്‌ഷപ്പെട്ടു പറഞ്ഞു: പ്രധാനപുരോഹിതനായ ഓനിയാസിനോടു നന്‌ദിയുള്ളവനായിരിക്കുക. അവനെപ്രതിയാണു കര്‍ത്താവ്‌ നിന്റെ ജീവന്‍ രക്‌ഷിച്ചത്‌.

ദൈവത്താല്‍ പ്രഹരിക്കപ്പെട്ട നീ അവിടുത്തെ മഹത്തായ ശക്‌തി ലോകം മുഴുവന്‍ അറിയിക്കുക. ഇതു പറഞ്ഞിട്ട്‌, അവര്‍ അപ്രത്യക്‌ഷരായി.

ഹെലിയോദോറസ്‌ തന്റെ ജീവന്‍ രക്‌ഷി ച്ചകര്‍ത്താവിനു ബലിയര്‍പ്പിക്കുകയും വലിയ നേര്‍ച്ചകള്‍ നേരുകയും ചെയ്‌തു. അവന്‍ ഓനിയാസിനോടു വിടവാങ്ങി രാജ സന്നിധിയിലേക്കു സൈന്യസമേതംയാത്രയായി.

പരമോന്നതനായ ദൈവം പ്രവര്‍ത്തിച്ചതും സ്വനേത്രങ്ങള്‍ കണ്ടതുമായ കാര്യങ്ങള്‍ക്ക്‌ അവന്‍ സകല മനുഷ്യരുടെയും മുന്‍പാകെ സാക്‌ഷ്യം നല്‍കി.

മറ്റൊരു സന്‌ദേശവുമായി ജറുസലെമിലേക്ക്‌ അയയ്‌ക്കപ്പെടാന്‍ ആരാണു യോഗ്യന്‍ എന്നു രാജാവ്‌ ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു:

അങ്ങേക്കു ശത്രുവോ അങ്ങയുടെ ഭരണത്തിനെതിരേ ഗൂഢാലോചന നടത്തുന്നവനോ ഉണ്ടെങ്കില്‍ അവനെ അയയ്‌ക്കുക. അടിമുടി പ്രഹരമേറ്റിട്ട്‌ രക്‌ഷപെട്ടാല്‍ അങ്ങേക്ക്‌ അവനെ തിരിച്ചുകിട്ടും. ദൈവത്തിന്റെ ശക്‌തി അവിടെ ഉണ്ടെന്നു തീര്‍ച്ച.

സ്വര്‍ഗസ്‌ഥനായ ദൈവമാണ്‌ അവിടം കാക്കുന്നതും അതിനു സഹായമെത്തിക്കുന്നതും. അതിനെ ഉപദ്രവിക്കുന്നവരെ അവിടുന്ന്‌ പ്രഹരിച്ചു നശിപ്പിക്കുന്നു.

ഇതാണ്‌ ഹെലിയോദോറസിന്റെയും ഭണ്‍ഡാരം സംരക്‌ഷിക്കപ്പെട്ടതിന്റെയും കഥ.

ബഹുമാനപ്പെട്ട ദാനിയേൽ പൂവണ്ണത്തിലച്ചൻ പ്രവാചക സ്വരത്തിൽ, ഒരിക്കൽ പറഞ്ഞു: ദൈവത്തിന്റെ മുമ്പിൽ മുട്ടുകുത്തുന്നവനെ മുട്ടുകുത്തിക്കാൻ ഒരു നാരകീയ ശക്തിക്കും കഴിയുകയില്ല. മഹാപുരോഹിതൻ ഓനിയാസും, ഇതര മഹാപുരോഹിതന്മാരും, ദൈവജനം മുഴുവനും, വീട്ടിലും വഴിയിലും ദേവാലയത്തിലുമായി ഇരുകൈകളും ദൈവത്തിങ്കലേക്ക് ഉയർത്തി നിലവിളിച്ചു പ്രാർത്ഥിച്ചപ്പോൾ, സ്വർഗ്ഗം കൃത്യമായും ശക്തമായും ഇടപെട്ടു. ഹെലിയോദോറാസ് സ്വർഗ്ഗീയസൈ നങ്ങളാൽ അടിച്ചു വീഴ്ത്തപ്പെട്ടു.

സഭയെ തകർക്കാൻ സഭയ്ക്കുള്ളിൽ തന്നെ ശിമയോൻ മാരും ഹെലിയോദോറാസുകളും ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിക്കുന്നു എന്നുള്ളത് നഗ്ന സത്യം തന്നെ. എല്ലാ നന്മയും ഈശോ തന്നെ; ഈശോയിൽ നിന്നുതന്നെ. എല്ലാ തിന്മയും സാത്താനിൽ നിന്നും.

സഭയിലെ മഹാപുരോഹിതന്മാരും, പുരോഹിതന്മാരും, ദൈവജനവും, വിനയാന്വിതരായി ദേവാലയത്തിൽ സക്രാരിക്കു മുമ്പിൽ, ദൈവത്തിന്റെ തൃപ്പാദത്തിങ്കൽ മുട്ടുകുത്തി, ഹൃദയം നുറുങ്ങി നല്ല ദൈവത്തോട് നിലവിളിച്ചു പ്രാർത്ഥിച്ചാൽ സാത്താനെ തല തകരും. ഈശോ പത്രോസിനോട് പറഞ്ഞാൽ നിർണായക വാക്കുകൾ നമുക്ക് ഓർക്കാം. ” പത്രോസേ,നീ പാറയാകുന്നു, ഈ പാറമേൽ എന്റെ സഭ ഞാൻ സ്ഥാപിക്കും.നരകകവാടങ്ങൾ അതിനെതിരായി പ്രബലപ്പെടുകയില്ല( മത്തായി 16: 18 ). യുഗാന്തംവരെ എന്നും ഞാനും നിങ്ങളും ഇത് വിശ്വസിക്കണം. താപസ്സ് അനുഷ്ഠിക്കണം. പ്രായശ്ചിത്തം ചെയ്യണം. പരിത്യാഗം ചെയ്തു പ്രാർത്ഥിക്കണം. തിരുവോസ്തിയിൽ എഴുന്നള്ളിയിരിക്കുന്ന കരുണാർദ്ര സ്നേഹത്തിന്റെ സാഗരമായ ദിവ്യ ഈശോയുടെ തിരുമുമ്പിൽ, ഓനിയാസിനെയും സഹ വൈദികരെയും പോലെ, ആരോഗ്യം അനുവദിക്കുന്ന എല്ലാവരും സക്രാരിയുടെ ഉള്ളിൽ പള്ളികൊള്ളുന്ന പരമകാരുണികനായ ഈശോയുടെ മുൻപിൽ സാഷ്ടാംഗം പ്രണമിച്ച്, ആവുന്നത്ര തീഷ്ണതയിൽ നമുക്ക് കരഞ്ഞു പ്രാർത്ഥിക്കാം. അങ്ങിൽ മാത്രമാണ് ഞങ്ങളുടെ പ്രത്യാശ(ജെറെ 17:14) എന്നു നമുക്ക് ഏറ്റു പറയാം.

Share This Article
error: Content is protected !!