അഞ്ച് മൗലികസത്യങ്ങളെക്കുറിച്ച് ഞാൻ പ്രതിപാദിച്ചു കഴിഞ്ഞല്ലോ. ഇനി നമുക്ക് തുടരാം. ശരിയെന്നു തോന്നാവുന്ന അബദ്ധപൂർണ്ണമായ അനവധി ഭക്താഭ്യാസങ്ങൾ പണ്ടൊരിക്കലും കാണപ്പെട്ടിട്ടില്ലാത്ത വിധം പ്രചാരത്തിലിരിക്കുന്ന കാലമാണിത്. അതുകൊണ്ട്, ഇക്കാലത്ത് യഥാർത്ഥ മരിയഭക്തി തെരഞ്ഞെടുക്കുവാൻ നാം കഠിനാദ്ധ്വാനം ചെയ്യണം, മിനുക്കു പണികളിൽ അതീവസമർത്ഥനും പരിചയസമ്പന്നനു മായ ഒരു കള്ളനാണയനിർമ്മാതാവിനെപ്പോലെ കുടിലനും വഞ്ചകനു മായ പിശാച് പരിശുദ്ധ കന്യകയോടുള്ള അയഥാർത്ഥഭക്തി വഴി പലരെയും ചതിക്കുകയും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അവൻ ആ കുടിലതന്ത്രം ഇന്നും പ്രയോഗിച്ചുകൊണ്ടിരിക്കുകയാണ്. അവൻ തന്നെ പ്രചോദിപ്പിക്കുന്ന ചില ബാഹ്യാചാരങ്ങൾകൊണ്ടും ഏകാഗ്രത ഇല്ലാ തെ ചൊല്ലുന്ന പ്രാർത്ഥനകൾകൊണ്ടും അവരെ തൃപ്തരാക്കി വഞ്ചിക്കുന്നു. അങ്ങനെ പാപാവസ്ഥയിൽ ഉറങ്ങുവാൻ വേണ്ടി അവൻ താരാട്ടു പാടുകയും അതിൽ അവർക്കു മൂഢമായ ഒരാഹ്ളാദം നല്കുകയും ചെയ്തുകൊണ്ട് അവരെ നിത്യനാശത്തിലേക്ക് വീഴ്ത്തുന്നു. ഒരു കള്ള നാണയ നിർമ്മാതാവ് പൊന്നോ വെള്ളിയോ അല്ലാത്ത നാണയങ്ങളിൽ വളരെ ചുരുക്കമായേ തട്ടിപ്പ് നടത്താറുള്ളൂ. കാരണം, അവയിൽ കളവു കാണിക്കുക. മിക്കപ്പോഴും ലാഭകരമല്ല. അതുപോലെ, പിശാച് യേശു വിനോടും മറിയത്തോടുമുള്ള ഭക്തിയിൽ ദിവ്യകാരുണ്യഭക്തിയിലും ദൈവമാതൃഭക്തിയിലും മാത്രമേ സാധാരണയായി തന്റെ കാപട്യങ്ങൾ പ്രയോഗിക്കാറുള്ളൂ. മറ്റു ഭക്തകൃത്യങ്ങളെ കളങ്കപ്പെടുത്തുവാൻ മിക്ക വാറും അവൻ ശ്രമിക്കാറില്ല. കാരണം, സ്വർണ്ണവും വെള്ളിയും മറ്റു ലോഹങ്ങളെക്കാൾ വിലപിടിപ്പുള്ളതാകുന്നതുപോലെ, ദിവ്യകാരുണ്യഭ ക്തിയും മരിയ ഭക്തിയും മറ്റു ഭക്തകൃത്യങ്ങളെക്കാൾ വിശിഷ്ടതരമാണ്.
ആകയാൽ, അയഥാർത്ഥഭക്തിയെയും യഥാർത്ഥഭക്തിയെയുംവിവേചിച്ചറിയുക വളരെ അത്യാവശ്യമത്രേ. ഇതാണ്, കപടഭക്തിയിൽ പെടാതിരിക്കുന്നതിനും യഥാർത്ഥഭക്തിയെ സ്വീകരിക്കുന്നതിനും ആദ്യ മായി വേണ്ടത്. രണ്ടാമത്, യഥാർത്ഥ മരിയഭക്തികളിൽ ഉത്തമവും മാതാവിന് ഏറ്റവും പ്രിയങ്കരവും ദൈവത്തെ കൂടുതൽ മഹത്ത്വപ്പെടുത്തുന്നതും നമ്മെ കൂടുതൽ വിശുദ്ധീകരിക്കുന്നതും ഏതെന്നറിയണം. അതിനെയാണല്ലോ നാം സ്വീകരിക്കേണ്ടത്.
അയഥാർത്ഥ മരിയഭക്തിയും അയഥാർത്ഥ മരിയഭക്തരും
ഞാൻ ഏഴുതരത്തിലുള്ള അയഥാർത്ഥ ഭക്തിയും അയഥാർത്ഥ ഭക്തരെയും കാണുന്നു.
1. വിമർശകർ
2. സംശയാലുക്കൾ
3. ബാഹ്യ ഭക്തർ
4. സ്വയം വഞ്ചിതർ
5. ചഞ്ചലമനസ്ക്കർ
6. കപടഭക്തർ
7. സ്വാർത്ഥതത്പരർ.