പാഴായിപ്പോകുന്ന എത്രയോ മണിക്കൂറുകൾ!
പ്രിയ കുഞ്ഞേ, ഞാൻ നിന്നെ എന്റെ ചാപ്പലിലേക്കു വിളിക്കുന്നത് എന്തിനെന്നു നീ കരുതുന്നത്? ഞാൻ അവിടെ യഥാർത്ഥത്തിൽ അവിടെ വരുന്നുവെന്നാണ് അതിന്റെ അർഥം. പ്രിയ കുഞ്ഞേ, ലൗകിക സ്വഭാവമുള്ള ഒന്നിനെയും താലോലിക്കരുത്. ഇത്തരത്തിൽ പാഴായിപ്പോകുന്ന എത്രയോ മണിക്കൂറുകൾ! അവ എന്റെ പുത്രന് ദുഃഖം മാത്രം നൽകുന്നു.എന്റെ കുഞ്ഞേ, വിരിച്ച കൈകളുമായി ഞാൻ നന്നേ എപ്പോഴും കാത്തിരിക്കുകയാണ്. പ്രാർത്ഥിക്കുക. ഞൻ നിന്നെ അനുഗ്രഹിക്കുന്നു.
പ്രിയ കുഞ്ഞേ, ഇന്ന് ഞാൻ വരാനിരുന്നതല്ല. എന്നാൽ, എന്റെ വാക്ക് നിറവേറ്റാനാണ് ഞാൻ വന്നത്. നിന്നെ പരാജയപ്പെടുത്താൻ സാത്താനെ നീ അനുവദിക്കുന്നു. ഈ വേദനയിൽ നിന്നോടുതന്നെ നിനക്ക് അരിശം തോന്നുകയും ചെയുന്നു. ഇങ്ങനെ നിന്നെ കാണുക എനിക്ക് ഏറെ സങ്കടകരമാണ്. ഇങ്ങനെ കാണാൻ ഞാൻ ആഗ്രഹിക്കുന്നുമില്ല. ഇത്തരം സന്ദർഭങ്ങൾ നിന്നിൽ പ്രവർത്തിക്കാൻ എന്നെ നീ അനുവദിക്കണം.
അമ്മെ, എപ്പോഴും അമ്മയ്ക്ക് സ്വാഗതം!