ഉത്ഥാനഗീതത്തിനു ശേഷം വരുന്ന കീർത്തനം പിതാവായ ദൈവത്തെ അഭിസംബോധന ചെയ്തു അവിടുത്തെ അനന്തകാരുണ്യം യാചിക്കുന്നതാണ്. അതുകൊണ്ടുതന്നെ ശുശ്രൂഷി വ്യക്തവും ശക്തവുമായ പ്രയോഗങ്ങളിൽ നൽകുന്ന സുപ്രധാന നിർദേശം. ശബ്ദമുയർത്തി പാടിടുവിൻ സർവ്വരുമൊന്നായ് പാടിടുവിൻ എന്നെന്നും ജീവിക്കും സർവ്വേശ്വരനെ വാഴ്ത്തിടുവിൻ സർവ്വശക്തനായ പിതാവിനെ വാഴ്ത്തുന്നത്, ആരാധിക്കുന്നത്, സ്തുതിക്കുന്നത്, മഹത്വപ്പെടുത്തുന്നത് ശബ്ദമുയർത്തി പാടി " വേണം. എല്ലാവരും ആവുന്നത്ര താളമേളങ്ങളോടെ, ഒരുമയിൽ ഹൃദയയ്ക്യത്തിൽ ആഘോഷമായി പാടണം. അവിടുന്ന് എന്നെന്നും നിത്യമായി, സർവ്വാതിശക്തിയായി, ജീവിക്കുന്നവനാണ്.ഗായക സമൂഹത്തിന്റെ ആഹ്വാന നിർദ്ദേശത്തിന് ശേഷം ഗായക സമൂഹവും വചന വേദിയിൽ ഉള്ളവരും കാർമ്മികനും മാറി മാറി പാടുന്ന കീർത്തനം അനന്യവും അനിതരസാധാരണവും ഏറെ ഭക്തി ദ്യോതകവും ഹൃദയങ്ങളെ പ്രോജ്ജ്വലിപ്പിക്കുന്നതുമാണ്. പരിശുദ്ധനായ ദൈവമേപരിശുദ്ധനായ ബലവാനെ, പരിശുദ്ധനായ അമർത്യനേ, ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിയേകദൈവം പരിപാവനനായ സർവ്വശക്തനാണ്-സർവ്വത്തിന്റെയും സൃഷ്ടാവ്, അധിപൻ, വിധാതാവ്, വിധിയാളനാണ്. സ്വർഗത്തിൽ മാലാഖമാരും വിശുദ്ധരും…
പരിശുദ്ധ കുർബാനയിൽ സുപ്രധാന പങ്കുവഹിക്കുന്ന ഒരു ഘടകമാണ് സങ്കീർത്തനങ്ങൾ. ദാവീദു രാജാവാണ് സങ്കീർത്തകൻ എന്ന് പരമ്പരാഗതമായി വിശ്വസിച്ചുപോരുന്നു. യഹൂദർ സങ്കീർത്തന പുസ്തകത്തെ "സ്തുതിപ്പുകളുടെ പുസ്തകം"എന്നാണ് വിശേഷിപ്പിക്കുക. ഗ്രന്ഥത്തിൽ…
കർത്താവിന്റെ തിരുനാളുകളിലും പ്രധാന ഓർമ്മ തിരുനാളുകളിലും മറ്റു പ്രധാന തിരുനാളുകളിലും ചൊല്ലുന്ന പ്രാർത്ഥന ദീർഘവും വിശദാംശങ്ങൾ ഉൾക്കൊള്ളുന്നതുമാണ് . ആഘോഷ പൂർവ്വമായ കുർബാനയിൽ "സർവ്വാധിപനാം കർത്താവേ..... "…
ഞായറാഴ്ചകളിലും സാധാരണ തിരു നാളുകളിലും കാർമികൻ ചൊല്ലുന്ന പ്രാർത്ഥന രക്ഷാകര ചരിത്രവും അതിന്റെ പിന്നിലെ ദൈവസ്നേഹവും വെളിപ്പെടുത്തുന്നതും ദിവ്യരഹസ്യങ്ങളുടെ പരികർമ്മത്തിനുള്ള യോഗ്യത പിതാവിനോട് പ്രാർത്ഥിക്കുന്നതും ആണ്." മനുഷ്യവംശത്തിന്റെ…
Sign in to your account