പരിപാവനമാം എന്ന ഗീതത്തിനുശേഷം, ലേഖന വായനയ്ക്ക് മുമ്പുള്ള പ്രാർത്ഥനയാണ് തക്സായിൽ ഏതാണ്ട് മധ്യഭാഗത്ത് ഉള്ളത്. " വിശുദ്ധരിൽ സംപ്രീതനായി വസിക്കുന്ന പരിശുദ്ധനും സ്തുത്യർഹനും ബലവാനും അമർത്യ നുമായ കർത്താവേ, അങ്ങയുടെ സ്വഭാവത്തിനൊത്തവിധം പലപ്പോഴും ഞങ്ങളെ കടാക്ഷിക്കുകയും അനുഗ്രഹിക്കുകയും ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ! പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും. വിശുദ്ധർ എന്ന് പൗലോസ് വിശേഷിപ്പിച്ചിരിക്കുന്നത് മാമോദിസ സ്വീകരിച്ച് അശുദ്ധിയിൽ നിന്ന് വിശുദ്ധിയിലേക്ക് വന്നവരെയാണ്. വിശുദ്ധിയിലേക്കുള്ള വിളി എല്ലാവർക്കുമായി ഉള്ളതാണെന്ന് രണ്ടാം വത്തിക്കാൻ സൂനഹദോസ് സുവ്യക്തമായി പഠിപ്പിക്കുന്നുണ്ട്. ( ജനതകളുടെ പ്രകാശം അ.5) ഇതുതന്നെ ശിഷ്യമുഖ്യൻ പത്രോസ് ശ്ലീഹായും വ്യക്തമായി പഠിപ്പിക്കുന്നു. " നിങ്ങളെ വിളിച്ചവൻ പരിശുദ്ധൻ ആയിരിക്കുന്നതുപോലെ എല്ലാ പ്രവർത്തികളിലും നിങ്ങളും പരിശുദ്ധരായിരിക്കുവിൻ ". ശ്ലീഹ കൂട്ടിച്ചേർക്കുന്നു; ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു." ഞാൻ (ദൈവം) പരിശുദ്ധനായിരിക്കുന്നതുപോലെ നിങ്ങളും പരിശുദ്ധരായിരിക്കുവിൻ"(ലേവ്യ 11:44). വിശുദ്ധി കൂടാതെ ആർക്കും ദൈവത്തെ പ്രസാദിപ്പിക്കാൻ…
സമാധാനാശംസയ്ക്കു ശേഷം, പ്രത്യേക അവസരങ്ങളിൽ സഹായി ചൊല്ലുന്ന പ്രാർത്ഥന പലവിധത്തിൽ ശ്രദ്ധേയമാണ്. പാത്രിയർക്കീസുമാർ മേജർ ആർച്ച് ബിഷപ്പുമാർ, മെത്രാപ്പോലീത്താമാർ, മെത്രാന്മാർ, പുരോഹിതന്മാർ, ശുശ്രൂഷികൾ എന്നിവർക്കും; ഈ ലോകം…
ഒന്നാം പ്രണാമജപം കഴിഞ്ഞ് സമാധാനാശംസയാണ്. ഇവിടെ പലരും പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യം ജനങ്ങളെ ആശീർവദിക്കുന്നതിനുമുമ്പ് പുരോഹിതൻ തന്നെത്തന്നെ ആശീർവദിക്കുന്നുണ്ടെന്നുള്ള കാര്യമാണ്. ബലിപീഠം ഭക്തിപൂർവ്വം ചുംബിച്ചതിനുശേഷം…
വിശ്വാസപ്രമാണത്തിന് ശേഷം സഹായിയെ ആശീർവദിച്ചിട്ടു പുരോഹിതൻ താഴ്ന്ന സ്വരത്തിൽ ഉരുവിടുന്ന പ്രാർത്ഥന വളരെ സമ്പുഷ്ടവും അവസരോചിതവുമാണ് . നിരവധി മാനങ്ങൾ തന്നെയുണ്ട് ഇതിന്. ഇതിന്റെ ആദ്യഭാഗം കൃതജ്ഞതാബലി…
ബലിയുടെ മർമ്മപ്രധാനമായ ഒരു ഭാഗ (കൂദാശ അനാഫൊറ)ത്തേക്ക് ആരാധനാ സമൂഹം കടക്കുകയാണ്. അതുകൊണ്ട് തന്നെയാണ് വിശുദ്ധികരിക്കപ്പെട്ട ഹൃദയവും വെടിപ്പാകപ്പെട്ട മനസ്സാക്ഷിയും ഉള്ളവരായി അതിവിശുദ്ധ സ്ഥലത്ത് പ്രവേശിക്കുവാനും ഭക്തിയോടും…
ഇതിന്റെ ആരംഭത്തിൽ കാർമികൻ ബേസ്ഗസ്സയിൽ നിന്നും (ഓസ്തി വെച്ചിരിക്കുന്ന മേശ) കൈകൾ കഴുകിയതിനുശേഷം കരങ്ങൾ ആന്തരികമായും ബാഹ്യമായും ശുദ്ധിയുള്ളതാകാൻ) പീലാസ കൈകളിലെടുത്ത് നെറ്റി വരെ ഉയർത്തിപ്പിടിച്ചുകൊണ്ട് ബലി…
സാധാരണ ദിവസങ്ങളിൽ ചൊല്ലുന്ന പ്രാർത്ഥന ഹ്രസ്വമാണ്.ഞങ്ങളുടെ കർത്താവായ ദൈവമേ, സാർവത്രികവും ശ്ലൈഹികവുമായ സഭയുടെമേൽ അങ്ങയുടെ കരുണ നിറഞ്ഞ വലംകൈ നീട്ടണമേ. ദൃശ്യവും അദൃശ്യവുമായ സകല വിപത്തുകളിലും നിന്ന്…
റോസൂസാ അവസാനമുള്ള പ്രഥമ പ്രാർത്ഥനയുടെ വിശകലനം കഴിഞ്ഞല്ലോ. വചന പീഠത്തിൽ നിന്നുകൊണ്ടു, കൈകൾ വിരിച്ച് പിടിച്ച് ഉയർന്ന സ്വരത്തിൽ ആണ് പ്രസ്തുത പ്രാർത്ഥന ചൊല്ലുന്നത്. അനന്തരം ശുശ്രൂഷി…
വിശുദ്ധ ബലിപീഠത്തിൻമേൽ, മിശിഹായുടെ അമൂല്യമായ ശരീരവും രക്തവും " എന്ന പ്രഖ്യാപനം നാം ശരിയായി മനസ്സിലാക്കണം. യഥാർത്ഥത്തിൽ അപ്പവും വീഞ്ഞും ഈശോമിശിഹായുടെ തിരുശരീര രക്തങ്ങളായി മാറിയിട്ടില്ല. പിന്നെ…
കാറോസൂസായുടെ അവസാനം കാർമികൻ വചന പീഠത്തിൽ നിന്നുകൊണ്ട് ചൊല്ലുന്ന പ്രാർത്ഥനയാണിത് കർത്താവേ, ബലവാനായ ദൈവമേ, അങ്ങയോട് ഞങ്ങൾ വിനയപൂർവ്വം പ്രാർത്ഥിക്കുന്നു. അങ്ങയുടെ കൃപാവരം ഞങ്ങളിൽ നിറയ്ക്കണമേ. അങ്ങയുടെ…
" ചോദിക്കുവിൻ നിങ്ങൾക്ക് ലഭിക്കും എന്നാണല്ലോ"കർത്താവ് അരുളിച്ചെയ്തിരിക്കുന്നത്. വിശ്വാസത്തോടും പ്രത്യാശയോടും സ്നേഹത്തോടും വിശുദ്ധിയോടും വേണം നാം മധ്യസ്ഥ പ്രാർത്ഥന നടത്താൻ. വിശ്വാസം പ്രതീക്ഷാനിർഭരമായിരിക്കണം. അപേക്ഷിച്ചത് ലഭിച്ചു എന്നു…
സുവിശേഷ പാരായണത്തിനു മുൻപ് പുരോഹിതൻ രണ്ട് പ്രാർത്ഥനകൾ താഴ്ന്ന സ്വരത്തിൽ ചൊല്ലുന്നുണ്ട്. " പിതാവിന്റെ മഹത്വത്തിന്റെ തേജസ്സും അവിടുത്തെ പ്രതിരൂപമായ മിശിഹായേ, മനുഷ്യ ശരീരത്തോടെ പ്രത്യക്ഷപ്പെടുകയും ഞങ്ങളുടെ…
ദൈവവചനത്തിൽ ദൈവം പ്രത്യേകമാംവിധം സന്നിഹിതൻ ആണ്. സുവിശേഷങ്ങൾ സവിശേഷമാംവിധം നമ്മുടെ കർത്താവിനെ തന്നെയാണ് പ്രതിനിധാനം ചെയ്യുന്നത്. അതുകൊണ്ട് ദിവ്യബലിയിൽ ആദ്യന്തം സുവിശേഷ ഗ്രന്ഥം മദ്ബഹാ യിലെ ബലിപീഠത്തിൽ…
അംബരമനവരതം ദൈവ മഹത്വത്തെ വാഴ്ത്തിപ്പാടുന്നു ദിവ്യാത്മാവിൻ ഗീതികളാൽഹല്ലേലൂയ്യ ഗീതികളാൽ ധന്യൻ തോമാശ്ലീഹാതൻ( കർത്താവിൻ തിരുജനനത്തിൻ ) നിർമ്മലമാകുമനുസ്മരണം കൊണ്ടാടാം ഇന്നീ വേദികയിൽ തൻ കരവിരുതല്ലോവാനവിതാനങ്ങൾഉദ്ഘോഷിക്കുന്നുദിവ്യാത്മാവിൻ ഗീതികളാൽ ഹല്ലേലൂയ്യ…
ഞങ്ങളുടെ കർത്താവായ ദൈവമേ, അങ്ങയുടെ ജീവദായകവും ദൈവികവുമായ കൽപ്പനകളുടെ മധുര സ്വരം ശ്രവിക്കുന്നതിനും ഗ്രഹിക്കുന്നതിനും ഞങ്ങളുടെ ബുദ്ധിയെ പ്രകാശിപ്പിക്കുകണമേ. അതുവഴി, ആത്മ ശരീരങ്ങൾക്ക് ഉപകരിക്കുന്ന സ്നേഹവും ശരണവും…
ഉത്ഥാനഗീതത്തിനു ശേഷം വരുന്ന കീർത്തനം പിതാവായ ദൈവത്തെ അഭിസംബോധന ചെയ്തു അവിടുത്തെ അനന്തകാരുണ്യം യാചിക്കുന്നതാണ്. അതുകൊണ്ടുതന്നെ ശുശ്രൂഷി വ്യക്തവും ശക്തവുമായ പ്രയോഗങ്ങളിൽ നൽകുന്ന സുപ്രധാന നിർദേശം. ശബ്ദമുയർത്തി…
എന്റെ കർത്താവേ, നീ സത്യമായും ഞങ്ങളുടെ ശരീരങ്ങളെ ഉയിർപ്പിക്കുന്നവനും ആത്മാക്കളെ രക്ഷിക്കുന്നവനും ജീവനെ നിത്യം പരിപാലിക്കുന്നവനും ആകുന്നു. ഞങ്ങൾ എപ്പോഴും നിനക്ക് സ്തുതിയും കൃതജ്ഞതയും ആരാധനയും സമർപ്പിക്കാൻ…
സർവ്വാധിപനാം കർത്താവേ " എന്ന് തുടങ്ങുന്ന ഉത്ഥാനഗീതം ഈശോയുടെ ദൈവത്വത്തെയും മനുഷ്യത്വത്തെയും ഏറ്റുപറയുന്നു. മനുഷ്യനായി അവതരിച്ച മിശിഹാ തമ്പുരാൻ തന്റെ ഉത് ഥാനത്തിലൂടെയാണ് നാഥനും കർത്താവുമായി ഉയർത്തപ്പെട്ടത്.…
സർവ്വാധിപനാം കർത്താവേ " എന്ന് തുടങ്ങുന്ന ഉത്ഥാനഗീതം ഈശോയുടെ ദൈവത്വത്തെയും മനുഷ്യത്വത്തെയും ഏറ്റുപറയുന്നു. മനുഷ്യനായി അവതരിച്ച മിശിഹാ തമ്പുരാൻ തന്റെ ഉത് ഥാനത്തിലൂടെയാണ് നാഥനും കർത്താവുമായി ഉയർത്തപ്പെട്ടത്.…
ധൂപാർപ്പണത്തിനു ശേഷം വിരി നീക്കുന്നതിനു മുമ്പ് ചൊല്ലുന്നതിനു രണ്ട് പ്രാർത്ഥനകൾ ഉണ്ട്. ഇവ രണ്ടും പിതാവായ ദൈവത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രാർത്ഥനകളാണ്. ഞായറാഴ്ചകളിലും തിരു നാളുകളിലും ചൊല്ലുന്നതാണ്…
ആഘോഷമായ കുർബാനയ്ക്ക് നിർബന്ധമായും ധൂപാർപ്പണം ഉണ്ടായിരിക്കും. ധൂപാർപ്പണം ദൈവത്തെ ഉദാത്തമായ വിധം ആദരിക്കുന്ന തിനുള്ള ഉപാധിയാണ് മൂന്നുപ്രാവശ്യം ധൂപ്പിക്കുക എന്നത്. പരിശുദ്ധ കുർബാനയുടെ വാഴ് വിന്റെ സമയത്ത്…
Sign in to your account