സ്നേഹത്തിന്റെ കഥ

ക്രിസ്തു ആവിഷ്‌കാര പൂർണ്ണിമ

ഇരുപത്തിനാലാമദ്ധ്യായം സർവ്വനന്മസ്വരൂപനും സച്ചിദാനന്ദനുമായ ഈശ്വരൻ സ്വയം വെളിപ്പെടുത്താനും നമുക്കജ്ഞാതമായ അവിടുത്തെ തിരുമനസ്സ് വ്യക്തമാക്കിത്തരാനും തിരുമുള്ളമായി. സൃഷ്ടികർമ്മം പൊലെതന്നെ തികച്ചും സ്വതന്ത്രമായൊരു പ്രവർത്തനമാണിതു. ഒരർത്ഥത്തിൽ സൃഷ്ടികർമ്മംതന്നെയാണ് ഈശ്വരന്റെ പ്രഥമാവിഷ്‌കരണം. എന്നാൽ, വിശാലമായ അർത്ഥത്തിൽ, അദൃശ്യനായ ഈശ്വരൻ തന്റെ സ്‌നേഹത്തിന്റെ പാരമ്യത്തിൽ മനുഷ്യരോടു സ്‌നേഹിതരോടെന്നപോലെ സംസാരിക്കുകയും അവരുടെ മദ്ധ്യേ വസിക്കുകയും ചെയ്യുന്ന സഹവർത്തനത്തിലേയ്ക്കു മനുഷ്യരെ ക്ഷണിച്ചുകൊണ്ടുവരികയാണ് ആവിഷ്‌കരണത്തിലൂടെ അഖിലേശൻ ലക്ഷ്യംവയ്ക്കുക. വചനം മാംസമായ ക്രിസ്തുവിലൂടെയാണു പവിത്രാത്മാവിൽ പിതാവിന്റെ പക്കലേയ്ക്കു പ്രവേശനവും ഈശ്വരസത്തയിൽ ഓഹരിയും ലഭിക്കുക. വചസ്സുവഴിയാണ് വിശ്വകർത്താവു വസ്തുക്കളെല്ലാം സൃഷ്ടിക്കുന്നതും അസ്തിത്വത്തിൽ നിലനിറുത്തുന്നതും(യോഹ.1:3). അവയിലൂടെ തന്നെക്കുറിച്ചുള്ള സ്ഥായിയായ സാക്ഷ്യം അവിടുന്നു മനുഷ്യനു നല്കുന്നു(റോമ. 1:1920). ലോകാരംഭത്തിൽത്തന്നെ അവിടുന്ന ആദിമനുഷ്യനു സ്വയം വെളിപ്പെടുത്തി, സ്വർഗ്ഗീയമായ രക്ഷയുടെ മാർഗ്ഗം സൃഷ്ടിക്കാൻ. അവന്റെ അധഃപതനത്തെതുടർന്നും വീണ്ടെടുപ്പുവാഗ്ദാനം ചെയ്തുകൊണ്ട് രക്ഷയുടെ പ്രത്യാശയിൽ അവനെ ഉയർത്തുന്നു(ഉല്പ.3:15). ആ സമയം മുതൽ ദൈവരാജ്യം അന്വേഷിച്ചു സുകൃതപഥത്തിൽ ചരിച്ചിരുന്നവർക്കു നിത്യജീവൻ…

More

വിശ്വകലാകാരൻ

ഒമ്പതാമദ്ധ്യായം രക്ഷകനെക്കുറിച്ചുള്ള പ്രവചനങ്ങളെപ്പറ്റിയാണല്ലോ നാം പരാമർശിച്ചത്. ഇനി ക്രിസ്തുവിനപ്പുറത്തെ ചരിത്രത്തിൽ കടന്ന് ഒരായിരംവർഷം അപ്പുറമുള്ള ചില വസ്തുതകൾ നമുക്കൊന്നു പരിശോധിക്കാം. യവനർ, പൗരസ്ത്യർ അതീതകാലത്തെ മഹത്തായ ജനപദങ്ങൾ…

പ്രവചനങ്ങളിലെ രക്ഷകൻ

എട്ടാമദ്ധ്യായം ഈശ്വരാന്വേഷണപരമായ നമ്മുടെ ഈ തീർത്ഥാടനത്തിൽ പലയിടത്തും നാം കണ്ട ഒരു വസ്തുതയുണ്ട്. ആദിമനുഷ്യന്റെ പാപത്തിനുശേഷം മഹേശ്വരൻ മനുഷ്യരോടുള്ള സ്‌നേഹത്താൽ പ്രേരിതനായി ഒരുദ്ധാരകനെ വാഗ്ദാനം ചെയ്തു. 'തരുണിക്കും…

സാർവഭൗമൻ

ഏഴാമദ്ധ്യായം ഈശ്വരൻ ഒരു ജനതയെ തനിക്കായി തിരഞ്ഞെടുക്കുന്നതും അവരുമായൊരുടമ്പടിയിൽ ഒപ്പുവയ്ക്കുന്നതും നമ്മുടെ ചിന്താവിഷയമായി. അധഃപതിച്ച മാനവരാശിയെ പിശാചിന്റെ കരാളഹസ്തങ്ങളിൽനിന്നു രക്ഷിക്കുവാനുള്ള തന്റെ പരിപാടിയുടെ പ്രാരംഭങ്ങളാണ് ഇവ രണ്ടും.…

പ്രമാണദാതാവ്

ആറാമദ്ധ്യായം നോഹിൽ ഉത്ഭവിച്ച്, അബ്രാഹത്തിലൂടെ ഒഴുകി മോസസിലൂടെ ഇസ്രായേലിൽ ചെന്നവസാനിക്കുന്ന കരാർനദിയെപ്പറ്റിയായിരുന്നല്ലോ നമ്മുടെ വിചിന്തനം. പ്രസ്തുതകരാറിന്റെ പരമകാഷ്ഠ ഇസ്രായേൽ ജനതയ്ക്ക് ഈശ്വരൻ മോസസുവഴി നല്കിയ പത്തുകല്പനകളാണെന്നു പറയാം.…

ഉടമ്പടിയിലേയ്ക്ക്

അഞ്ചാമദ്ധ്യായം ആദ്യപാപത്തിന്റെ ഫലങ്ങൾ അടിക്കടി വ്യക്തമായിക്കൊണ്ടിരുന്നു. മനുഷ്യൻ ദുഷ്ടമാർഗ്ഗങ്ങളിൽ സഞ്ചരിച്ചുതുടങ്ങി. ഓരോ തലമുറയിലും പാപം അമ്പേ പെരുകുകയാണ്. 'ഒന്നാമത്തെ കൊലപാതകി'  എന്ന ദുഷ്‌പേരു സമ്പാദിച്ച കായേന്റെ കഥ…

അഭീഷ്ടപൂർവമായ തെരഞ്ഞെടുപ്പ്

നാലാമദ്ധ്യായം : അധഃപതിച്ച മാനവവംശത്തിനു സായൂജ്യം പറഞ്ഞൊത്ത സ്‌നേഹധനനായ ദൈവത്തെയാണു മൂന്നാമദ്ധ്യായത്തിൽ നാം കണ്ടത്. ആ ഈശ്വരൻ തന്റെ വാഗ്ദാനം പാലിക്കുന്നതിനവലംബിച്ച മാർഗ്ഗമാണു 'തെരഞ്ഞെടുപ്പ്' എന്ന ശബ്ദംകൊണ്ടു…

പിൻചെല്ലുന്ന സ്‌നേഹം

ഈശ്വരസാരൂപ്യത്തിൽ ഉരുവാക്കപ്പെട്ട മനുഷ്യൻ, ഈശ്വരനുമായി അഭേദ്യമായ ആഭിമുഖ്യം പാലിക്കാൻ കടപ്പെട്ട മനുഷ്യൻ ദൈവത്തെപ്പോലെയാകുവാൻ വ്യാമോഹിച്ചു. ഫലമോ, സന്തോഷത്തിന്റെ ശ്രീകോവിലിൽ ഉരുത്തിരിഞ്ഞ വിശ്വം മുഴുവൻ ശോകാബ്ധിയുടെ ആഴത്തിലേക്കു കുത്തനെ…

ലോകപാലകൻ

വെറും ശൂന്യതയിൽനിന്ന് ഈ വിശ്വത്തെ കടഞ്ഞെടുക്കുകയാണു തന്നാൽ താനായ സർവേശൻ ചെയ്തതെന്നു നാം കണ്ടു. അങ്ങനെ തന്റെ സർഗ്ഗപ്രതിഭ വെളിവാക്കിയിട്ട് ഈശ്വരൻ സ്വർഗ്ഗങ്ങളിൽ സ്വസ്ഥനായി കഴിയുകയല്ല, പ്രത്യുത…

വിശ്വകലാകാരൻ

ഒന്നാമദ്ധ്യായംസംശയം ചോദ്യത്തിലേയ്ക്കും ചോദ്യം അന്വേഷണത്തിലേയ്ക്കും അന്വേഷണം സത്യത്തിലേയ്ക്കും നമ്മെ നയിക്കുമെന്നും പറഞ്ഞാൽ വളരെ ശരിയാണ്. ചിന്താശീലനായ മനുഷ്യൻ ഈ പ്രപഞ്ചത്തെ വാഖ്യാനിക്കാൻ എക്കാലവും ശ്രമിച്ചിട്ടുണ്ടെന്നതിനു മതിയായ തെളിവു…

error: Content is protected !!