സ്നേഹത്തിന്റെ കഥ

പ്രപഞ്ചോദ്ധാരകൻ

പതിനൊന്നാമദ്ധ്യായം മനുഷ്യാവതാരത്തിനൊരു പ്രാപഞ്ചികവശമുണ്ട്. ഇതെത്തൊട്ട് ഉത്ക്കടമായി പ്രതിപാദിക്കുന്നതു സെന്റ് പോളാണ്. അദ്ദേഹത്തിന്റെ ലേഖനങ്ങളിലുടനീളമെന്നോണം ക്രിസ്തുവിന്റെ പ്രാപഞ്ചികധർമ്മത്തെപ്പറ്റി പ്രതിപാദനം കാണാം. സൃഷ്ടിസാകല്യത്തിന്റെ അസ്തിത്വത്തിനും ഏകത്വത്തിനും നിലനില്പിനും കാരണഭൂതൻ ക്രിസ്തുവാണ്. വിശ്വത്തിന്റെ മുഴുവൻ വിധാതാവും അവിടുന്നുതന്നെ. സർവ്വവും സമ്പൂർണ്ണത പ്രാപിക്കുന്നതും അങ്ങിൽത്തന്നെ. സമയത്തിന്റെ സമാപ്തിയിൽ സമസ്തവും മിശിഹായിൽ നവീകരിക്കണമെന്നതാണ് ഈശ്വരഹിതം (എഫേ 1:10). 'സർവ്വവും അവിടുത്തേയ്ക്കായും അവിടുന്നു വഴിയായും സൃഷ്ടിക്കപ്പെട്ടവയാണ്..... സകലവും അസ്തിത്വത്തിൽ തുടർന്നുകൊണ്ടുപോകുന്നതും അങ്ങു മുഖാന്തിരമാണ്' (കൊളോ.1:16,17) മിശിഹായേയും അവിടുത്തെ വ്യാപാരങ്ങളേയും ഒരു പ്രാപഞ്ചിക വീക്ഷണത്തിലൂടെയാണു കൊളോസിയർക്കുള്ള ലേഖനത്തിൽ സെന്റ് പോൾ വിചിന്തനം ചെയ്യുക. പ്രപഞ്ചത്തിൽ അവിടുത്തേയ്ക്കു പരമോന്നതപദമുണ്ട്. ക്രിസ്തുവിലത്രെ പ്രപഞ്ചത്തിന്റെ പൂർണ്ണത, ദൈവമനുഷ്യനായ മിശിഹാ മനുഷ്യരെ മാത്രമല്ല പ്രപഞ്ചത്തെത്തന്നെയും ആശ്ലേഷിക്കുന്നു. 'അഖില സൃഷ്ടിയും ഈശ്വരസുതരുടെ മഹത്വീകരണം ആകാംഷയോടെ കാത്തിരിക്കുന്നു.... എന്തെന്നാൽ സൃഷ്ടികൾ മർത്യതയുടെ കെട്ടുകളിൽനിന്നു സ്വാതന്ത്ര്യം പ്രാപിച്ച് ദൈവമക്കളുടെ മഹത്വവും മുക്തിയും പ്രാപിക്കാനുള്ളവയാണ്. സമസ്ത സൃഷ്ടികളും ഇന്നുവരെ…

More

വിശ്വകലാകാരൻ

ഒമ്പതാമദ്ധ്യായം രക്ഷകനെക്കുറിച്ചുള്ള പ്രവചനങ്ങളെപ്പറ്റിയാണല്ലോ നാം പരാമർശിച്ചത്. ഇനി ക്രിസ്തുവിനപ്പുറത്തെ ചരിത്രത്തിൽ കടന്ന് ഒരായിരംവർഷം അപ്പുറമുള്ള ചില വസ്തുതകൾ നമുക്കൊന്നു പരിശോധിക്കാം. യവനർ, പൗരസ്ത്യർ അതീതകാലത്തെ മഹത്തായ ജനപദങ്ങൾ…

പ്രവചനങ്ങളിലെ രക്ഷകൻ

എട്ടാമദ്ധ്യായം ഈശ്വരാന്വേഷണപരമായ നമ്മുടെ ഈ തീർത്ഥാടനത്തിൽ പലയിടത്തും നാം കണ്ട ഒരു വസ്തുതയുണ്ട്. ആദിമനുഷ്യന്റെ പാപത്തിനുശേഷം മഹേശ്വരൻ മനുഷ്യരോടുള്ള സ്‌നേഹത്താൽ പ്രേരിതനായി ഒരുദ്ധാരകനെ വാഗ്ദാനം ചെയ്തു. 'തരുണിക്കും…

സാർവഭൗമൻ

ഏഴാമദ്ധ്യായം ഈശ്വരൻ ഒരു ജനതയെ തനിക്കായി തിരഞ്ഞെടുക്കുന്നതും അവരുമായൊരുടമ്പടിയിൽ ഒപ്പുവയ്ക്കുന്നതും നമ്മുടെ ചിന്താവിഷയമായി. അധഃപതിച്ച മാനവരാശിയെ പിശാചിന്റെ കരാളഹസ്തങ്ങളിൽനിന്നു രക്ഷിക്കുവാനുള്ള തന്റെ പരിപാടിയുടെ പ്രാരംഭങ്ങളാണ് ഇവ രണ്ടും.…

പ്രമാണദാതാവ്

ആറാമദ്ധ്യായം നോഹിൽ ഉത്ഭവിച്ച്, അബ്രാഹത്തിലൂടെ ഒഴുകി മോസസിലൂടെ ഇസ്രായേലിൽ ചെന്നവസാനിക്കുന്ന കരാർനദിയെപ്പറ്റിയായിരുന്നല്ലോ നമ്മുടെ വിചിന്തനം. പ്രസ്തുതകരാറിന്റെ പരമകാഷ്ഠ ഇസ്രായേൽ ജനതയ്ക്ക് ഈശ്വരൻ മോസസുവഴി നല്കിയ പത്തുകല്പനകളാണെന്നു പറയാം.…

ഉടമ്പടിയിലേയ്ക്ക്

അഞ്ചാമദ്ധ്യായം ആദ്യപാപത്തിന്റെ ഫലങ്ങൾ അടിക്കടി വ്യക്തമായിക്കൊണ്ടിരുന്നു. മനുഷ്യൻ ദുഷ്ടമാർഗ്ഗങ്ങളിൽ സഞ്ചരിച്ചുതുടങ്ങി. ഓരോ തലമുറയിലും പാപം അമ്പേ പെരുകുകയാണ്. 'ഒന്നാമത്തെ കൊലപാതകി'  എന്ന ദുഷ്‌പേരു സമ്പാദിച്ച കായേന്റെ കഥ…

അഭീഷ്ടപൂർവമായ തെരഞ്ഞെടുപ്പ്

നാലാമദ്ധ്യായം : അധഃപതിച്ച മാനവവംശത്തിനു സായൂജ്യം പറഞ്ഞൊത്ത സ്‌നേഹധനനായ ദൈവത്തെയാണു മൂന്നാമദ്ധ്യായത്തിൽ നാം കണ്ടത്. ആ ഈശ്വരൻ തന്റെ വാഗ്ദാനം പാലിക്കുന്നതിനവലംബിച്ച മാർഗ്ഗമാണു 'തെരഞ്ഞെടുപ്പ്' എന്ന ശബ്ദംകൊണ്ടു…

പിൻചെല്ലുന്ന സ്‌നേഹം

ഈശ്വരസാരൂപ്യത്തിൽ ഉരുവാക്കപ്പെട്ട മനുഷ്യൻ, ഈശ്വരനുമായി അഭേദ്യമായ ആഭിമുഖ്യം പാലിക്കാൻ കടപ്പെട്ട മനുഷ്യൻ ദൈവത്തെപ്പോലെയാകുവാൻ വ്യാമോഹിച്ചു. ഫലമോ, സന്തോഷത്തിന്റെ ശ്രീകോവിലിൽ ഉരുത്തിരിഞ്ഞ വിശ്വം മുഴുവൻ ശോകാബ്ധിയുടെ ആഴത്തിലേക്കു കുത്തനെ…

ലോകപാലകൻ

വെറും ശൂന്യതയിൽനിന്ന് ഈ വിശ്വത്തെ കടഞ്ഞെടുക്കുകയാണു തന്നാൽ താനായ സർവേശൻ ചെയ്തതെന്നു നാം കണ്ടു. അങ്ങനെ തന്റെ സർഗ്ഗപ്രതിഭ വെളിവാക്കിയിട്ട് ഈശ്വരൻ സ്വർഗ്ഗങ്ങളിൽ സ്വസ്ഥനായി കഴിയുകയല്ല, പ്രത്യുത…

വിശ്വകലാകാരൻ

ഒന്നാമദ്ധ്യായംസംശയം ചോദ്യത്തിലേയ്ക്കും ചോദ്യം അന്വേഷണത്തിലേയ്ക്കും അന്വേഷണം സത്യത്തിലേയ്ക്കും നമ്മെ നയിക്കുമെന്നും പറഞ്ഞാൽ വളരെ ശരിയാണ്. ചിന്താശീലനായ മനുഷ്യൻ ഈ പ്രപഞ്ചത്തെ വാഖ്യാനിക്കാൻ എക്കാലവും ശ്രമിച്ചിട്ടുണ്ടെന്നതിനു മതിയായ തെളിവു…

error: Content is protected !!