ഇരുപത്തൊന്നാമദ്ധ്യായം ഈശ്വരനു മനുഷ്യരോടുള്ള സ്‌നേഹത്തിന്റെ കഥയുടെ പ്രഥമാധ്യായം നിത്യതയാണ്. അധഃപതിച്ച മാനവതയെ സ്‌നേഹിക്കുന്നതു രണ്ടാമത്തേതും. അവരെ ഉദ്ധരിക്കാൻ സ്വസുതനെ ബലികഴിക്കാൻ സ്‌നേഹം സർവേശ്വരനെ പ്രേരിപ്പിച്ചു. 'പാപികളായ നമുക്കുവേണ്ടി ക്രിസ്തു മരിച്ചത് ദൈവത്തിനു നമ്മോടുള്ള സ്‌നേഹമാണു വ്യക്തമാക്കുക' (റോമ.5:8). കരുണാനിധിയായ കർത്താവു നമ്മെ പൂർവ്വാധികം സ്‌നേഹിക്കുന്നു. പാപംമൂലം മരിച്ച നമ്മെ മിശിഹായോടുകൂടെ ജീവിപ്പിക്കയും കൃപാധിക്യത്താൽ രക്ഷിക്കുകയും ചെയ്തത് (എഫേ:2:46) ആ സ്‌നേഹമാണ്. മനുഷ്യപുത്രന്റെ മാനുഷ്യകത്തിനുവേണ്ടി മരിച്ചത് സെന്റ് പോൾ ധ്യാനവിഷയമാക്കുന്നുണ്ട്: 'അവൻ സ്വയം വെറുമയാക്കി ദാസന്റെ സാദൃശ്യം സ്വീകരിക്കുകയും മനുഷ്യനായി അവതരിക്കുകയും ചെയ്തു. മരണത്തോളം-അതും കുരിശുമരണത്തോളം-സ്വയം എളിമപ്പെട്ട് അനുസരണമുള്ളവനായി. അതുകൊണ്ട് പിതാവായ ദൈവം അവിടുത്തെ ഏറ്റം ഉയർത്തി സർവോത്കൃഷ്ട സംജ്ഞനൽകി. ഈശോ എന്ന നാമശ്രവണത്തിൽ ഭൂസ്വർഗ്ഗപാതാളങ്ങളിലുള്ള എല്ലാ മുഴങ്കാലുകളും മടക്കി മിശിഹാ കർത്താവാകുന്നുവെന്ന് സകല നാവുകളും ഏറ്റു പറയണം'(ഫിലി. 2: 711) മാനവജനതയുടെ പ്രത്യാശ മുഴുവനും മർത്യഗണത്തിന്റെ പരിത്രാണവും…
ഒമ്പതാമദ്ധ്യായം രക്ഷകനെക്കുറിച്ചുള്ള പ്രവചനങ്ങളെപ്പറ്റിയാണല്ലോ നാം പരാമർശിച്ചത്. ഇനി ക്രിസ്തുവിനപ്പുറത്തെ ചരിത്രത്തിൽ കടന്ന് ഒരായിരംവർഷം അപ്പുറമുള്ള ചില വസ്തുതകൾ നമുക്കൊന്നു പരിശോധിക്കാം. യവനർ, പൗരസ്ത്യർ അതീതകാലത്തെ മഹത്തായ ജനപദങ്ങൾ…
എട്ടാമദ്ധ്യായം ഈശ്വരാന്വേഷണപരമായ നമ്മുടെ ഈ തീർത്ഥാടനത്തിൽ പലയിടത്തും നാം കണ്ട ഒരു വസ്തുതയുണ്ട്. ആദിമനുഷ്യന്റെ പാപത്തിനുശേഷം മഹേശ്വരൻ മനുഷ്യരോടുള്ള സ്‌നേഹത്താൽ പ്രേരിതനായി ഒരുദ്ധാരകനെ വാഗ്ദാനം ചെയ്തു. 'തരുണിക്കും…
ഏഴാമദ്ധ്യായം ഈശ്വരൻ ഒരു ജനതയെ തനിക്കായി തിരഞ്ഞെടുക്കുന്നതും അവരുമായൊരുടമ്പടിയിൽ ഒപ്പുവയ്ക്കുന്നതും നമ്മുടെ ചിന്താവിഷയമായി. അധഃപതിച്ച മാനവരാശിയെ പിശാചിന്റെ കരാളഹസ്തങ്ങളിൽനിന്നു രക്ഷിക്കുവാനുള്ള തന്റെ പരിപാടിയുടെ പ്രാരംഭങ്ങളാണ് ഇവ രണ്ടും.…
ആറാമദ്ധ്യായം നോഹിൽ ഉത്ഭവിച്ച്, അബ്രാഹത്തിലൂടെ ഒഴുകി മോസസിലൂടെ ഇസ്രായേലിൽ ചെന്നവസാനിക്കുന്ന കരാർനദിയെപ്പറ്റിയായിരുന്നല്ലോ നമ്മുടെ വിചിന്തനം. പ്രസ്തുതകരാറിന്റെ പരമകാഷ്ഠ ഇസ്രായേൽ ജനതയ്ക്ക് ഈശ്വരൻ മോസസുവഴി നല്കിയ പത്തുകല്പനകളാണെന്നു പറയാം.…
അഞ്ചാമദ്ധ്യായം ആദ്യപാപത്തിന്റെ ഫലങ്ങൾ അടിക്കടി വ്യക്തമായിക്കൊണ്ടിരുന്നു. മനുഷ്യൻ ദുഷ്ടമാർഗ്ഗങ്ങളിൽ സഞ്ചരിച്ചുതുടങ്ങി. ഓരോ തലമുറയിലും പാപം അമ്പേ പെരുകുകയാണ്. 'ഒന്നാമത്തെ കൊലപാതകി' എന്ന ദുഷ്‌പേരു സമ്പാദിച്ച കായേന്റെ കഥ…
നാലാമദ്ധ്യായം : അധഃപതിച്ച മാനവവംശത്തിനു സായൂജ്യം പറഞ്ഞൊത്ത സ്‌നേഹധനനായ ദൈവത്തെയാണു മൂന്നാമദ്ധ്യായത്തിൽ നാം കണ്ടത്. ആ ഈശ്വരൻ തന്റെ വാഗ്ദാനം പാലിക്കുന്നതിനവലംബിച്ച മാർഗ്ഗമാണു 'തെരഞ്ഞെടുപ്പ്' എന്ന ശബ്ദംകൊണ്ടു…
ഈശ്വരസാരൂപ്യത്തിൽ ഉരുവാക്കപ്പെട്ട മനുഷ്യൻ, ഈശ്വരനുമായി അഭേദ്യമായ ആഭിമുഖ്യം പാലിക്കാൻ കടപ്പെട്ട മനുഷ്യൻ ദൈവത്തെപ്പോലെയാകുവാൻ വ്യാമോഹിച്ചു. ഫലമോ, സന്തോഷത്തിന്റെ ശ്രീകോവിലിൽ ഉരുത്തിരിഞ്ഞ വിശ്വം മുഴുവൻ ശോകാബ്ധിയുടെ ആഴത്തിലേക്കു കുത്തനെ…
വെറും ശൂന്യതയിൽനിന്ന് ഈ വിശ്വത്തെ കടഞ്ഞെടുക്കുകയാണു തന്നാൽ താനായ സർവേശൻ ചെയ്തതെന്നു നാം കണ്ടു. അങ്ങനെ തന്റെ സർഗ്ഗപ്രതിഭ വെളിവാക്കിയിട്ട് ഈശ്വരൻ സ്വർഗ്ഗങ്ങളിൽ സ്വസ്ഥനായി കഴിയുകയല്ല, പ്രത്യുത…
ഒന്നാമദ്ധ്യായംസംശയം ചോദ്യത്തിലേയ്ക്കും ചോദ്യം അന്വേഷണത്തിലേയ്ക്കും അന്വേഷണം സത്യത്തിലേയ്ക്കും നമ്മെ നയിക്കുമെന്നും പറഞ്ഞാൽ വളരെ ശരിയാണ്. ചിന്താശീലനായ മനുഷ്യൻ ഈ പ്രപഞ്ചത്തെ വാഖ്യാനിക്കാൻ എക്കാലവും ശ്രമിച്ചിട്ടുണ്ടെന്നതിനു മതിയായ തെളിവു…
Sign in to your account