സ്നേഹത്തിന്റെ കഥ

മനുഷ്യപുത്രൻ

പതിമൂന്നാമദ്ധ്യായം സമയമായി, നസ്രസ്സിലെ ശാന്തസുന്ദരമായ ജീവിതത്തോടും വത്സലമാതാവിനോടും യാത്രപറഞ്ഞു യൂദായിലെ മരുഭൂമിയിലേയ്ക്കു ക്രിസ്തുവിനു പുറപ്പെടാൻ. പക്ഷേ, അതിനുമുമ്പ് യഹൂദാചാരമനുസരിച്ചുള്ള മാമ്മോദീസാ മുങ്ങാൻ കൂടി അവിടുന്നു തിരുമനസ്സാവുന്നു. അങ്ങനെ സകല 'നീതിയും പൂർത്തിയാക്കി' തന്റെ മനുഷ്യസ്വഭാവം സംസ്ഥാപിക്കയാണവിടുന്ന്. തന്റെ മുന്നോടിയായ യോഹന്നാൻ ജനങ്ങൾക്കു സ്‌നാപനം നല്കിയിരുന്നതു യോർദ്ദാന്റെ തീരത്താണ്. ഭഗവാനും അങ്ങോട്ടുതന്നെ പോയി. വരും വഴിതന്നെ യോഹന്നാൻ ക്രിസ്തുവിനെ കാണുന്നു. അയാളുടെ ഓജസുറ്റ കണ്ണുകൾ രക്ഷകനെ തിരിച്ചറിയുന്നു. വിശ്വസ്തതയുടേയും സ്‌നേഹത്തിന്റെയും ബഹുമാനത്തിന്റേയും വികാരങ്ങൾ വിദ്യുന്മാലപോലെ സ്‌നാപകന്റെ ഹൃദയസിരകളിലൂടെ പ്രവഹിച്ചു. ആ പ്രഫുല്ല വികാരങ്ങൾ വാഗ്‌രൂപം കൈക്കൊണ്ടു ബഹിർഗമിക്കയായി. പ്രവചനങ്ങൾക്കെല്ലാം മകുടം ചാർത്തുന്ന വാക്കുകൾ. 'ഇതാ, ലോകത്തിന്റെ പാപം പേറുന്ന ദൈവത്തിന്റെ കുഞ്ഞാട്, എന്റെ പിന്നാലെ ഒരുവൻ വരുന്നു; എന്നാൽ അവനെന്നെക്കാൾ മുമ്പുള്ളവനാകകൊണ്ട് എന്റെ അധിനാഥനാണെന്ന് ആരെക്കുറിച്ചു ഞാൻ പ്രസ്താവിച്ചുവോ, അവനെക്കണ്ടാലും..... അവൻ ഇസ്രായേലിലറിയപ്പെടേണ്ടതിനായി ജലംകൊണ്ടു ജ്ഞാനസ്‌നാനം നല്കാൻ ഞാൻ…

More

വിശ്വകലാകാരൻ

ഒമ്പതാമദ്ധ്യായം രക്ഷകനെക്കുറിച്ചുള്ള പ്രവചനങ്ങളെപ്പറ്റിയാണല്ലോ നാം പരാമർശിച്ചത്. ഇനി ക്രിസ്തുവിനപ്പുറത്തെ ചരിത്രത്തിൽ കടന്ന് ഒരായിരംവർഷം അപ്പുറമുള്ള ചില വസ്തുതകൾ നമുക്കൊന്നു പരിശോധിക്കാം. യവനർ, പൗരസ്ത്യർ അതീതകാലത്തെ മഹത്തായ ജനപദങ്ങൾ…

പ്രവചനങ്ങളിലെ രക്ഷകൻ

എട്ടാമദ്ധ്യായം ഈശ്വരാന്വേഷണപരമായ നമ്മുടെ ഈ തീർത്ഥാടനത്തിൽ പലയിടത്തും നാം കണ്ട ഒരു വസ്തുതയുണ്ട്. ആദിമനുഷ്യന്റെ പാപത്തിനുശേഷം മഹേശ്വരൻ മനുഷ്യരോടുള്ള സ്‌നേഹത്താൽ പ്രേരിതനായി ഒരുദ്ധാരകനെ വാഗ്ദാനം ചെയ്തു. 'തരുണിക്കും…

സാർവഭൗമൻ

ഏഴാമദ്ധ്യായം ഈശ്വരൻ ഒരു ജനതയെ തനിക്കായി തിരഞ്ഞെടുക്കുന്നതും അവരുമായൊരുടമ്പടിയിൽ ഒപ്പുവയ്ക്കുന്നതും നമ്മുടെ ചിന്താവിഷയമായി. അധഃപതിച്ച മാനവരാശിയെ പിശാചിന്റെ കരാളഹസ്തങ്ങളിൽനിന്നു രക്ഷിക്കുവാനുള്ള തന്റെ പരിപാടിയുടെ പ്രാരംഭങ്ങളാണ് ഇവ രണ്ടും.…

പ്രമാണദാതാവ്

ആറാമദ്ധ്യായം നോഹിൽ ഉത്ഭവിച്ച്, അബ്രാഹത്തിലൂടെ ഒഴുകി മോസസിലൂടെ ഇസ്രായേലിൽ ചെന്നവസാനിക്കുന്ന കരാർനദിയെപ്പറ്റിയായിരുന്നല്ലോ നമ്മുടെ വിചിന്തനം. പ്രസ്തുതകരാറിന്റെ പരമകാഷ്ഠ ഇസ്രായേൽ ജനതയ്ക്ക് ഈശ്വരൻ മോസസുവഴി നല്കിയ പത്തുകല്പനകളാണെന്നു പറയാം.…

ഉടമ്പടിയിലേയ്ക്ക്

അഞ്ചാമദ്ധ്യായം ആദ്യപാപത്തിന്റെ ഫലങ്ങൾ അടിക്കടി വ്യക്തമായിക്കൊണ്ടിരുന്നു. മനുഷ്യൻ ദുഷ്ടമാർഗ്ഗങ്ങളിൽ സഞ്ചരിച്ചുതുടങ്ങി. ഓരോ തലമുറയിലും പാപം അമ്പേ പെരുകുകയാണ്. 'ഒന്നാമത്തെ കൊലപാതകി'  എന്ന ദുഷ്‌പേരു സമ്പാദിച്ച കായേന്റെ കഥ…

അഭീഷ്ടപൂർവമായ തെരഞ്ഞെടുപ്പ്

നാലാമദ്ധ്യായം : അധഃപതിച്ച മാനവവംശത്തിനു സായൂജ്യം പറഞ്ഞൊത്ത സ്‌നേഹധനനായ ദൈവത്തെയാണു മൂന്നാമദ്ധ്യായത്തിൽ നാം കണ്ടത്. ആ ഈശ്വരൻ തന്റെ വാഗ്ദാനം പാലിക്കുന്നതിനവലംബിച്ച മാർഗ്ഗമാണു 'തെരഞ്ഞെടുപ്പ്' എന്ന ശബ്ദംകൊണ്ടു…

പിൻചെല്ലുന്ന സ്‌നേഹം

ഈശ്വരസാരൂപ്യത്തിൽ ഉരുവാക്കപ്പെട്ട മനുഷ്യൻ, ഈശ്വരനുമായി അഭേദ്യമായ ആഭിമുഖ്യം പാലിക്കാൻ കടപ്പെട്ട മനുഷ്യൻ ദൈവത്തെപ്പോലെയാകുവാൻ വ്യാമോഹിച്ചു. ഫലമോ, സന്തോഷത്തിന്റെ ശ്രീകോവിലിൽ ഉരുത്തിരിഞ്ഞ വിശ്വം മുഴുവൻ ശോകാബ്ധിയുടെ ആഴത്തിലേക്കു കുത്തനെ…

ലോകപാലകൻ

വെറും ശൂന്യതയിൽനിന്ന് ഈ വിശ്വത്തെ കടഞ്ഞെടുക്കുകയാണു തന്നാൽ താനായ സർവേശൻ ചെയ്തതെന്നു നാം കണ്ടു. അങ്ങനെ തന്റെ സർഗ്ഗപ്രതിഭ വെളിവാക്കിയിട്ട് ഈശ്വരൻ സ്വർഗ്ഗങ്ങളിൽ സ്വസ്ഥനായി കഴിയുകയല്ല, പ്രത്യുത…

വിശ്വകലാകാരൻ

ഒന്നാമദ്ധ്യായംസംശയം ചോദ്യത്തിലേയ്ക്കും ചോദ്യം അന്വേഷണത്തിലേയ്ക്കും അന്വേഷണം സത്യത്തിലേയ്ക്കും നമ്മെ നയിക്കുമെന്നും പറഞ്ഞാൽ വളരെ ശരിയാണ്. ചിന്താശീലനായ മനുഷ്യൻ ഈ പ്രപഞ്ചത്തെ വാഖ്യാനിക്കാൻ എക്കാലവും ശ്രമിച്ചിട്ടുണ്ടെന്നതിനു മതിയായ തെളിവു…

error: Content is protected !!