മറ്റൊന്നിൻ സ്വീകരിക്കാതെ, എന്റെ സ്നേഹത്തെ ലക്‌ഷ്യം വച്ചിരിക്കുക, ഇതാണ് യഥാർത്ഥ ജീവിതം. അവസാനം വരെ യുദ്ധം (തിന്മയ്‌ക്കെതിരെ, പാപത്തിനെതിരെ, സാത്താനെതിരെ) ചെയുക. ധീരയും ശക്തയുമായിരിക്കുക.…
ക്ളരയുടെ ഉടപ്പിറന്ന അനുജത്തിമാരായിരുന്നു ആഗ്നസും ബിയാട്രീസും. പതിനഞ്ചാം വയസ്സിൽത്തന്നെ ആഗ്നസ് വീടുവിട്ടിറങ്ങി. ക്ളരയുടെ ആശ്രമത്തിൽത്തന്നെ എത്തി. ഇക്കുറി ജ്യേഷ്ടൻ മഠത്തിൽ പാഞ്ഞെത്തി. സ്വസഹോദരി ആഗ്നസിനെ…
'യേശുവിനെ മാത്രം നൽകബാക്കിയെല്ലാം മാറ്റുക' ഈ വാക്കുകളിൽ ക്ളാര എന്ന പ്രഭു പെൺകുട്ടിയുടെ ഉറച്ച തീരുമാനവും മനസ്സും നമുക്ക് മനസിലാക്കാം. വീട്ടുകാർക്ക് അവൾ സന്യാസം…
കുഞ്ഞേ, എന്നെ അറിയുക എന്നതാണ് യഥാർത്ഥത്തിലുള്ള വിശുദ്ധി. വിശുദ്ധിയിലേക്ക് നയിക്കുന്നത് ഞാനാണ്. എന്നെപോലെ ആയിത്തീരുക എന്ന ഈ അപൂർവ സമ്മാനം നിന്റെ ഏക ലക്ഷ്യമായിത്തീരാൻ…
കുഞ്ഞേ, പണം, അധികാരം, സ്വാർത്ഥസുഖം എന്നിവയാൽ അന്ധകാരപ്പെട്ടവരുടെ വഴിയെക്കുറിച്ചു ചിന്തിക്കാനാണ് ഇന്ന് ഞാൻ നിന്നെ ക്ഷണിക്കുക. ഇവയാണ് അവരെ നാശത്തിലേക്കു നയിക്കുക. ഒരു പക്ഷിയെപ്പോലെ…
ഏറെ സാമ്പത്തിക ബുദ്ധിമുട്ടനുഭവിച്ചിരുന്ന കുടുംബത്തിലെ അംഗമായിരുന്നു മാർഗരറ്റ്. ചെറുപ്പം മുതലേ വിശുദ്ധ ജീവിതം കാംഷിക്കുകയും സന്യാസം വരിക്കാൻ ആഗ്രഹിക്കുകയും ചെയ്ത പെൺകുട്ടിയായിരുന്നു അവൾ. മഠത്തിൽ…
വിശ്വസിക്കുക ഇത് ഞാൻ തന്നെയാണ്.നീയും ഞാനും മാത്രം. നിന്നെ സ്വർഗ്ഗത്തിന്റെ മനോഹാരിതയിലേക്കു നയിക്കാൻ എനിക്കല്ലാതെ വേറെ ആർക്കും കഴിയുകയില്ല. എന്റെ കുഞ്ഞേ ഒരു വലിയ…
പ്രശസ്തിക്കുവേണ്ടി പോർക്കളത്തിലിറങ്ങിയ ഒരു യുവാവായിരുന്നു ഇനിഗോ. ഫ്രഞ്ച് സൈന്യത്തിനെതിരെയുള്ള യുദ്ധത്തിലാണ് അദ്ദേഹം പങ്കെടുത്തത്. നിനച്ചിരിക്കാത്ത നേരത്തു, പാഞ്ഞുവന്ന ഒരു തീയുണ്ട അവന്റെ വലത്തേ കാൽമുട്ടിൽ…
എന്റെ കുഞ്ഞേ, നീ ആകുലപ്പെടുമ്പോൾ ഞാൻ വിലപിക്കുന്നു. നീ പാപം ചെയുമ്പോൾ എനിക്ക് മുറിവേൽക്കുന്നു. മെച്ചപ്പെടാൻ നീ പരിശ്രമിക്കുമ്പോൾ കൂടുതൽ മെച്ചപ്പെടാനായി ഞാൻ പ്രാർത്ഥിക്കുന്നു.…
മത്താ. 5:21-26 ക്രൈസ്തവികതയുടെ അന്തസത്ത അനായാസം വെളിപ്പെടുത്തുന്നതാണ് അഞ്ചാം അധ്യായം ഇരുപത്തിമൂന്നാം തിരുവാക്യം "നീ ബലിപീഠത്തിൽ കാഴ്ചയർപ്പിക്കുമ്പോൾ, നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം…
കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല് എന്ന് പറഞ്ഞിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടാണല്ലോ. എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു, ദുഷ്ടനെ എതിർക്കരുതേ. വലതുകാരണത്തടിക്കുന്നവന് മറ്റേ കരണംകൂടി കാണിച്ചുകൊടുക്കുക. നിന്നോട്വ്യവഹരിച്ചു നിന്റെ ഉടുപ്പ് കരസ്ഥമാക്കാൻ ഉദ്യമിക്കുന്നവന് മേലങ്കികൂടി കൊടുക്കുക. ഒരു മൈൽ ദൂരം പോകാൻ നിന്നെ നിർബന്ധിക്കുന്നവനോടുകൂടെ രണ്ടു മൈൽ ദൂരം പോകുക. ചോദിക്കുന്നവന് കൊടുക്കുക. വായ്പ വാങ്ങാൻഇച്ഛിക്കുന്നവനിൽ നിന്ന് ഒഴിഞ്ഞുമാറരുതെ. (മത്താ. 5:38-42) നിങ്ങളെ ദ്വേഷിക്കുന്നവർക്കു നന്മ ചെയ്യുവിൻ ശപിക്കുന്നവരെ അനുഗ്രഹിക്കുവിൻ അധിക്ഷേപിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുവിൻ തുടങ്ങിയ ആഹ്വനം ഇദംപ്രഥമമാണ്. "മറ്റുള്ളവർ നിങ്ങളോടു എങ്ങനെ പെരുമാറണമെന്ന് നിങ്ങൾആഗ്രഹിക്കുന്നുവോ, അങ്ങനെതന്നെ നിങ്ങൾ അവരോടു പെരുമാറുവിന് (The Golden Rule സുവർണ നിയമം) അനവദ്യ സുന്ദരവും ക്രൈസ്തവ വിശ്വാസത്തിന്റെ പ്രയോഗികതയുമാണ്. (ലുക്കാ 6:31)
യൂസിയ രാജാവ് ഭരിച്ച വര്ഷം, കർത്താവു ഉന്നതമായ ഒരു സിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്നതു ഞാൻ (ഏശയ്യാ) കണ്ടു. അവിടുത്തെ വസ്ത്രാഞ്ചലം (ജെറുസലേം) ദേവാലയം മുഴുവൻ നിറഞ്ഞു നിന്നു. അവിടുത്തെ ചുറ്റുംസെറാഫുകൾ നിറഞ്ഞു നിന്നിരുന്നു.... അവർ പരസ്പരം ഉദ്ഘോഷിച്ചുകൊണ്ടിരുന്നു. പരിശുദ്ധൻ, പരിശുദ്ധൻ സൈന്യങ്ങളുടെ കർത്താവു പരിശുദ്ധൻ. ഭൂമി മുഴുവൻ അവിടുത്തെ മഹത്വം നിറഞ്ഞിരിക്കുന്നു (ഏശയ്യാ 6:1-3). ദൈവത്തിന്റെ പരമോന്നത സവിശേഷതയാണ് പരിശുദ്ധി. ഹൃദയവിശുദ്ധിയുള്ളവർക്കേ പരമ പരിശുദ്ധിയായ ദൈവത്തെ കാണാനാവൂ. കുഞ്ഞുങ്ങളെപോലെയുള്ളവർക്കു, മഞ്ഞിന്റെ നൈര്മല്യമുള്ളവർക് ദൈവം സമീപസ്ഥനാണ്. ലേവ്യഗ്രന്ഥത്തിൽ ആവർത്തിച്ചു കാണുന്ന ആഹ്വനം: "നിങ്ങൾ പരിശുദ്ധരായിരിക്കുവിൻ. എന്തെന്നാൽ നിങ്ങളുടെ ദൈവവും കർത്താവുമായ ഞാൻ പരിശുദ്ധനാണ്." നമ്മുടെ വിശുദ്ധീകരണത്തിനു മിശിഹനാഥൻ സ്ഥാപിച്ചു തന്നിരിക്കുന്ന'നീർചാലുകളാണ്' കൂദാശകൾ. വിശുദ്ധ കുമ്പസാരം, പരിശുദ്ധ കുർബാന എന്നീ കൂദാശകൾക്കു കൂടെകൂടെ അണഞ്ഞു വിശുദ്ധിയിൽ വളരാൻ നമുക്ക് പരിശ്രമിക്കാം.
"നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ" (ലുക്കാ 6:36). കാരണം, "കരുണയുള്ളവർ ഭാഗ്യവാന്മാർ, അവർക്കു കരുണ ലഭിക്കും" (ലുക്കാ 6:36). തന്നെസ്നേഹിക്കുകയും തന്റെ കല്പനകൾ പാലിക്കുകയും ചെയ്യുന്നവരോട് ആയിരം തലമുറകൾ വരെ കരുണകാണിക്കുന്നവനാണ് (പുറ. 20:6) നമ്മുടെ ദൈവം. 136 ആം സങ്കീർത്തനം ആദ്യന്തം ഊന്നിപ്പറയുന്നു "കർത്താവിന്റെ കാരുണ്യംഅനന്തമാണ്" എന്നാണ്. കർത്താവു അര്ഥശങ്കക്കിടയില്ലാത്തവിധം പ്രഖ്യാപിക്കുന്നു: "ബലിയല്ല, കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത് എന്നതിന്റെ അർഥം നിങ്ങൾ പോയി പഠിക്കുക. ഞാൻ വന്നത് നീതിമാന്മാർ വിളിക്കാൻ അല്ല , പാപികളെ വിളിക്കാനാണ്" (മത്താ. 9:13). അനീതി പ്രവർത്തിക്കുന്നവർക്കെതിരെ നിശിതമായ വിമർശന ശരങ്ങൾ വിടുന്ന ഈശോയെയാണ് മത്താ. 23:23 യിൽ നാം കാണുക. "കപടനാട്ട്യക്കാരായ നിയമജ്ഞരെ, ഫാരിസ്യർ നിങ്ങള്ക്ക് ദുരിതം! നിങ്ങൾ തുളസി ചതകുപ്പ, ജീരകംഎന്നിവയ്ക്ക് ദശാംശം കൊടുക്കുകയും നിയമത്തിലെ ഗൗരവമേറിയ കാര്യങ്ങളായ നീതി, കാരുണ്യം, വിശ്വസ്തത എന്നിവ അവഗണിക്കുകയും ചെയ്യുന്നു. ഇവയാണ് നിങ്ങൾ ചെയ്യേണ്ടിയിരുന്നത് മറ്റുള്ളവ അവഗണിക്കാതെ തന്നെ.
കുഞ്ഞേ നീ നിസാരയാണെന്ന കാര്യം ഞാൻ മറന്നിട്ടില്ല. നാം ഒരുമിച്ചായിരിക്കുന്ന ഈ സമയം അതിമനോഹരമാണ്. നമ്മുടെ ദൗർബല്യങ്ങളെ മറന്ന ദൈവകരുണയെപ്പറ്റി ചിന്തിക്കാം. നീ ഒട്ടും…
വിശുദ്ധിയിലേക്കുള്ള വിളി വിവിധ വഴികളിലാണ് ഓരോ വ്യക്തിയിലും ലഭിക്കുക എന്ന് നമ്മൾ മനസിലാക്കുകയാണ്. വി. ഫാ. ഡാമിയനെ കർത്താവു ഒരുക്കിയത് എങ്ങനെ എന്ന് നോക്കാം.…
Sign in to your account