അന്തിക്രിസ്തുവിന്റെ ആഗമനം വരെ പിശാചിന്റെ മർദ്ദനങ്ങൾ അനുദിനം വർദ്ധിച്ചു തന്നെ വരും, ദൈവം ഭൗമിക പറുദീസായിൽ വച്ചു സർപ്പത്തിനെതിരായി ഉച്ചരിച്ച പ്രഥമവും പ്രധാനവുമായ ആ പ്രവച നവും ശാപവും ഇതിനെപ്പറ്റിയാണെന്നു നാം മനസ്സിലാക്കണം, മഹത്ത്വപൂർണ്ണയായ നിത്യകന്യകയുടെ മഹിമ പ്രതാപത്തിനു മാറ്റുകൂട്ടുവാനും, അവളുടെ അരുമസുതരുടെ നിത്യരക്ഷ സാധിക്കുവാനും, പിശാചു തന്റെ തന്ത്രങ്ങളിൽ നിന്ന് ലജ്ജിച്ചു പിൻവാങ്ങുവാനും, ഇവിടെ അതു വിവരിക്കുന്നതു തികച്ചും അവസരോചിതം തന്നെ.
“നീയും സ്ത്രീയും തമ്മിലും, നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാൻ ശത്രുതകൾ ഉളവാക്കും. അവൾ നിന്റെ തല തകർക്കുകയും നീ അവളുടെ കുതികാലിൽ പരുക്കേല്പിക്കു കയും ചെയ്യും. (ഉത്പ. 3:15).
ഒരു ശത്രുതയെ മാത്രമേ ദൈവം ഉളവാക്കിയുള്ളൂ. എന്നാൽ, അതു രഞ്ജിപ്പു സാധ്യമല്ലാത്തതും അവസാനിക്കാത്തതുമാണ്. അനുദിനം അതു വളർന്നുകൊണ്ടേയിരിക്കും. അതു മറിയവും പിശാചും തമ്മിലും, അവളുടെ ദാസരും സന്താനങ്ങളും, ലൂസിഫറിന്റെ അനുയായികളും സന്താനങ്ങളും തമ്മിലാണ്. അപ്രകാരം പിശാചിനെതിരായി ദൈവം സൃഷ്ടിച്ച വൻ ശത്രുവാണ്. അവിടുത്തേ മാതാവായ മറിയം ദൈവത്തിന്റെ ചിന്തയിൽ മാത്രമായി വസിച്ചിരുന്ന മറിയത്തിൽ, ഏദൻതോട്ടത്തിന്റെ കാലത്തുതന്നെ, ദൈവത്തിന്റെ ശപിക്കപ്പെട്ട ശത്രുവി നോടു കടുത്ത അമർഷവും, പഴയ സർപ്പത്തിന്റെ കാപട്യത്തെ പുറത്തുകൊണ്ടുവരുവാൻ പറ്റുന്ന നിഷ്കളങ്കതയും, അഹങ്കാരിയും ധിക്കാരിയുമായ അവനെ അടിപ്പെടുത്തി കടപുഴക്കി എറിയുവാനുള്ള ശക്തിയും, അന്നേ അവിടുന്ന് അവളിൽ നിക്ഷേപിച്ചു. തന്നിമിത്തം, പിശാച് മാലാഖമാരെയും മനുഷ്യരെയുംകാൾ ഒരു വിധത്തിൽ പറഞ്ഞാൽ ദൈവത്തെക്കാളും അധികമായി മറിയത്തെ ഭയപ്പെടുന്നു. എന്നാൽ, ദൈവ ത്തിന്റെ ശക്തിയും കോപവും വെറുപ്പും മറിയത്തിന്റെതിനെക്കാൾ അനന്തമാംവിധം വലിയതല്ലെന്ന് ഇതുകൊണ്ടു വിവക്ഷിക്കുന്നില്ല. മറി യത്തിന്റെ പരിപൂർണ്ണത പരിമിതമാണ്. എന്നാൽ പിശാച് ഒരുവിധ ത്തിൽ ദൈവത്തെക്കാൾ കൂടുതൽ അവളെ ഭയപ്പെടുന്നു. എന്തുകൊ ണ്ടെന്നാൽ, ദൈവത്തിന്റെ ഒരു വിനീതദാസിയാൽ തോല്പിക്കപ്പെടു ന്നതും ശിക്ഷിക്കപ്പെടുന്നതും, അഹങ്കാരിയായ അവന് അത്യന്തം വേദനാജനകമാണ്. ദൈവത്തിന്റെ ശക്തിയെക്കാൾ മറിയത്തിന്റെ വിനയമാണ് അവനെ എളിമപ്പെടുത്തുന്നത്. കൂടാതെ, പിശാചുക്കളുടെമേൽ വലിയ ശക്തി അവിടുന്നു മറിയത്തിനു നല്കിയിട്ടുണ്ട്. സന്മനസ്സോടെ യല്ലെങ്കിലും, അശുദ്ധാത്മാവു ബാധിച്ചവരുടെ അധരങ്ങൾ വഴി അവർ സമ്മതിച്ചിട്ടുള്ള സത്യമാണിത്. മറിയത്തിന്റെ ഒരു നെടുവീർപ്പിനെയാണ് സകല വിശുദ്ധരുടെയും പ്രാർത്ഥനയെക്കാൾ അവർ ഭയപ്പെടുന്നത്. അവളുടെ ഒരു ഭീഷണിപ്പെടുത്തൽ മറ്റു സകല പീഡനങ്ങളെയുംകാൾ അവർക്കു ഭീതിജനകമാണ്.
ലൂസിഫർ അഹങ്കാരത്താൽ നഷ്ടപ്പെടുത്തിയതു മറിയം എളി മകൊണ്ട് കരസ്ഥമാക്കി. ഹവ്വാ അനുസരണക്കേടിനാൽ കളഞ്ഞുകുളി ച്ചതു മറിയം വിധേയത്വംവഴി വീണ്ടെടുത്തു. സർപ്പത്തിനെ അനുസരിച്ച ഹവ്വാ, തന്നെയും, തന്റെ സന്താനപരമ്പരകളെയും നശിപ്പിച്ചു. മറിയം ദൈവത്തോടുള്ള തന്റെ പരിപൂർണ്ണവിശ്വസ്തതയാൽ തന്നോടുകൂടി സകലദാസരെയും മോചിപ്പിച്ച ദൈവത്തിനു സമർപ്പിച്ചു.
ഒരു ശത്രുത മാത്രമല്ല പല ശത്രുതകളും ഉണ്ടാക്കി. മറി യവും ദുഷ്ടാരൂപിയുമായി മാത്രമല്ല അവളുടെ സന്താനങ്ങളും അവന്റെ അനുയായികളും തമ്മിലും അവിടുന്നു ശത്രുതയും നിഗൂഢമായ വി ഷവും സൃഷ്ടിച്ചു. ഈ ഇരുവിഭാഗങ്ങൾ തമ്മിൽ സ്നേഹമില്ല. അനു ഭാവമില്ല. ബലിയാലിന്റെ മക്കളും പിശാചിന്റെ ദാസരും ലോകസ്നേഹികളും പരിശുദ്ധകന്യകയുടെ ദാസരെ എന്നെന്നും നിരന്തരം മർദ്ദിച്ചുകൊണ്ടേയിരിക്കുന്നു. അഭൂതപൂർവ്വമായ ക്രൂരതയോടെ അവർ തങ്ങ ളുടെ മർദ്ദനങ്ങളെ ഇനി ശക്തിപ്പെടുത്തുകയും ചെയ്യും. ആബേലും യാക്കോബും തെരഞ്ഞെടുക്കപ്പെട്ടവരുടെ രണ്ടു പ്രതിരൂപങ്ങളാണ്. അവർക്കെതിരായി മർദ്ദന പരിപാടികളുമായി കായേനും ഏസാവും (പ്രത്യക്ഷപ്പെട്ടു. അതുപോലെ പിശാച് പരിശുദ്ധ കന്യകയുടെ ദാസരെ നിരന്തരം പീഡിപ്പിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ, വിനീതയായ മറിയം അഹങ്കാരിയായ സർപ്പത്തിന്റെ മേൽ വിജയം വരിക്കുകതന്നെ ചെയ്യും. അവന്റെ അഹങ്കാരത്തിന്റെ ആസ്ഥാനമായ ശിരസ്സിനെ അവൾ തകർത്തു തരിപ്പണമാക്കി വിജയം ചൂടും. അവൾ അവന്റെ കുടില തയെ പരസ്യമാക്കും, നാരകീയ ദുരാലോചനകളുടെ യാഥാർത്ഥ്യം വളിപ്പെടുത്തും; പൈശാചിക ഉപദേശങ്ങളെ നിഷ്പ്രയോജനമാക്കും. അങ്ങനെ, തന്റെ വിശ്വസ്തദാസരെ അവന്റെ കരാളദംഷ്ട്രങ്ങളിൽനിന്ന് എന്നെന്നും അവൾ കാത്തുരക്ഷിക്കും.
നരകത്തിന്റെമേൽ മറിയത്തിനുള്ള അധികാരം അന്ത്യകാലങ്ങ ളിൽ പൂർവ്വാധികം പ്രശോഭിക്കും. അപ്പോൾ പിശാച്, അവളുടെ കുതികാലിനെതിരെ കെണിയൊരുക്കും. അവനോടു യുദ്ധം ചെയ്യവാൻ മറിയം പ്രാപ്തരാക്കിയ തന്റെ വിനീത അടിമകൾക്കും
മക്കൾക്കും എതിരായി കെണിയൊരുക്കും എന്നു സാരം. ലോകദൃഷ്ടിയിൽ അവർ പാവങ്ങളും നിസ്സാരരുമായിരിക്കാം. കുതികാലിനെ മനുഷ്യശരീരത്തിലെ മറ്റ് അവയവങ്ങൾ കീഴിലാക്കുകയും കഷ്ടപ്പെത്തുകയും ചെയ്യുന്നതുപോലെ ഏറ്റവും എളിയ അവസ്ഥയിലായി അവർ. എന്നാൽ, ഒരു കാര്യത്തിൽ അവർ എന്നെന്നും സമ്പ മായിരിക്കും കൃപാവരത്തിൽ. അത് അളവറ്റ തോതിൽ മറിയം അവരിൽ നിക്ഷേപിക്കും. തങ്ങളുടെ വിശുദ്ധിയാൽ അവർ ദൈവതിരുമുമ്പിൽ സമ്പന്നരും ഉത്കൃഷ്ടരുമായിരിക്കും. സജീവ തീക്ഷ്ണതയാൽ സകല സൃഷ്ടികളിലും വച്ച് അവർ സമുന്നതരായിരിക്കും, ദൈവസഹായം അവരെ ശക്തരാക്കും അവർ മറിയത്തോടൊത്ത് വിനയമാ കുന്ന കുതികാലുകൊണ്ടു പിശാചിന്റെ തല തകർക്കുകയും, യേശുവിനെവിജയശ്രീലാളിതനാക്കാൻ ഇടയാക്കുകയും ചെയ്യും.