മാനസിക പ്രശ്നങ്ങൾ ഉള്ളവർക്കുള്ള അഭയകേന്ദ്രമല്ല സെമിനാരി. ജീവിത യാഥാർഥ്യങ്ങളെ അഭിമുഖീകരിക്കാൻ ധൈര്യമില്ലാത്ത ഭീരുക്കൾക്ക് ഉള്ളതുമല്ല സെമിനാരി.ഫ്രാൻസിസ് പാപ്പാ പറഞ്ഞു. മറിച്ച് ഒരുവൻ അവൻറെ ദൈവവിളി വളർത്തുന്ന സ്ഥലമാണത്. ദൈവവചനത്തെയും കുർബാനയെയും പ്രാർത്ഥനയെയും ആഴത്തിൽ അറിയുന്ന സ്ഥലവുമാണത്. ” ഈ മനോഭാവത്തോടെ ഈ പാത പിന്തുടരാൻ നിങ്ങൾക്ക് ആവുന്നില്ലെങ്കിൽ ഞാൻ ആത്മാർത്ഥമായി പറയുന്നു. നിങ്ങൾ മറ്റൊരു വഴി തിരഞ്ഞെടുക്കുന്നതാണ് നല്ലത്.” പാപ്പാ ഉപദേശിച്ചു. ലെയോണിയൻ കോളജിലെ സെമിനാരിക്കാരോട് സംസാരിക്കുമ്പോഴായിരുന്നു ഫ്രാൻസിസ് പാപ്പായുടെ ഈ തുറന്ന സംസാരം.
“പ്രിയ ബ്രദേഴ്സ് നിങ്ങൾ തയ്യാറെടുക്കുന്നത് ഒരു ഉയർന്ന ജോലിക്കല്ല, ബിസിനസ്സ് ചെയ്യാനുമല്ല ” പാപ്പാ പറഞ്ഞു. മരിച്ച് ഇശോയെപ്പോലെ ഇടയന്മാരാകാനാണു നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നത്. യേശുവിനെപ്പോലെ ആയിത്തീരുക എന്നതാണു നിങ്ങളുടെ ലക്ഷ്യം. അവനെപ്പോലെ പ്രവർത്തിക്കുക എന്നതും. സെമിനാരി പരിശീലനത്തിനു നാല് ഘടകങ്ങൾ ഉണ്ടെന്നു പാപ്പാ പറഞ്ഞു. – ആധ്യാത്മികം, ഭൗതികം, സഭാത്മകം, അപ്പസ്തോലികം. പരിശീലനത്തിൻറെ ആദ്യഘട്ടം മുതൽ ഈ നാലു ഘട്ടങ്ങളും ഒരുമിച്ചു കൊണ്ടുപോകണമെന്നും പാപ്പാ പറഞ്ഞു.
പാപ്പാ പുരോഹിതരോട് : പുറത്തിറങ്ങി ശുശ്രൂഷ ചെയ്യുക.
തൻ്റെ ആടുകളെ സംരക്ഷിച്ചുകൊണ്ട് ജനങ്ങളുടെ കൂടെ വസിക്കേണ്ടവനാണ് പുരോഹിതൻ എന്ന് പാപ്പാ പെസഹാ വ്യാഴാഴ്ച പറഞ്ഞു. നഷ്ടപ്പെട്ടതിനെ തേടിയിറങ്ങുന്നവനും ആവശ്യക്കാരെ എപ്പോഴും സഹായിക്കുന്നവനും ആയിരിക്കണം ഒരു പുരോഹിതൻ. ദുഃഖത്തെയും ഒറ്റപ്പെടലിനെയും വിരസതയെയും അതിജീവിക്കണം എന്നുണ്ടെങ്കിൽ പുരോഹിതൻ അടയാള സങ്കേതങ്ങൾ തേടിപ്പോകണം. അവിടെ ദൈവത്തെയും ജനത്തെയും കണ്ടുപിടിച്ച് അവരുടെ കൂടെ വസിക്കണം. ഇതു പുരോഹിതനെ സ്വന്തം അസ്തിത്വം കണ്ടുപിടിക്കാനും സഹായിക്കും. പുരോഹിതൻ ജനങ്ങളുടെ ആവശ്യങ്ങൾ ശ്രദ്ധിക്കുന്നവൻ ആയിരിക്കണം. തുറന്ന വാതിലുകൾ ഉള്ള ദൈവാലയമാണ് ഇന്നത്തെ പുരോഹിതൻ നിർമ്മിക്കേണ്ടത്. ആ ആലയം പാപികൾക്ക് അഭയകേന്ദ്രമാകണം. വീടില്ലാത്തവനു വീടാകണം. രോഗിക്കു സൗഖ്യമാകണം, യുവജനങ്ങൾക്കു സന്തോഷം പ്രദാനം ചെയ്യണം.