മഹാനായ വി. ആൽബെർട്ട് (1206 – 1280) മെത്രാൻ, വേദപാരംഗതൻ
പ്രസിദ്ധനായ വി. തോമസ് അക്വിനസ്സിന്റെ ഗുരുവാണ്, സമകാ ലീനർ തന്നെ മഹാൻ എന്നു സംബോധനം ചെയ്തിട്ടുളള ആൽബെർട്ട് അദ്ദേഹം സ്വാദിയാ എന്ന സ്ഥലത്ത് ജനിച്ചു. പാദുവാ സർവ്വകലാശാല യിൽ പഠിക്കുമ്പോഴാണ് അദ്ദേഹം പുതുതായി ആരംഭിച്ച ഡൊമിനിക്കൻ സഭയിൽ ചേർന്നത്. ആരംഭകാലത്തു ആൽബെർട്ട് പഠനത്തിൽ പിന്നോക്ക മായിരുന്നു. എന്നാൽ ഭക്തനായ യുവാവ് ദൈവമാതാവിന് തന്നെത്തന്നെ സമർപ്പിച്ചു. പഠനം തുടർന്നു. ആ ദിവ്യാംബികയുടെ സഹായത്താൽ പാ നത്തിൽ ആൽബെർട്ട് വമ്പിച്ച വിജയം വരിച്ചു. സാർവ്വത്രിക വിജ്ഞാന ഡോക്ടറായിട്ടാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
ഫ്രീബുർഗു, റാറ്റിസ്ബൺ, പാരിസു, കൊളോൺ എന്നീ സ്ഥലങ്ങ ളിൽ ആൽബെർട്ട് അധ്യാപനം നടത്തി. പ്രകൃതിശാസ്ത്രത്തിലെ തന്റെ കണ്ടുപിടിത്തങ്ങൾ തത്വശാസ്ത്രത്തോട് പൊരുത്തപ്പെടുത്തിക്കൊണ്ടുപോ കാൻ അദ്ദേഹംഒരു പരിശ്രമം ചെയ്തു. അദ്ദേഹത്തിന്റെ വിജ്ഞാന സംക്ഷേപം എന്ന ഗ്രന്ഥത്തിൽ പ്രകൃതിശാസ്ത്രം, തർക്കം, സാഹിത്യം, ഗണിതം, ജ്യോതിശാസ്ത്രം, സന്മാർഗ്ഗശാസ്ത്രം, സാമ്പത്തികശാസ്ത്രം, വൈശേഷികം എന്നീ വിഷയങ്ങളെല്ലാം പ്രതിപാദിച്ചിട്ടുണ്ട്.,20 വർഷംകൊണ്ടാണ് അതെഴുതിത്തീർത്തത്. ഗ്രീക്കു ശാസ്ത്രവും ദൈവശാസ്ത്രവും യോജിപ്പിച്ചുകൊണ്ടുപോകാൻ അദ്ദേഹം ആരംഭമിട്ടു. വിശ്വാസ സംബന്ധമായ കാര്യങ്ങളിൽ യുക്തി എങ്ങനെ പ്രയോഗിക്കാമെന്ന് അദ്ദേഹം വിശദമാക്കി. അദ്ദേഹത്തിന്റെ ശിഷ്യൻ വി. തോമസ് അക്വിനസ്സ് ആ പഠനം ഏറെക്കുറെ പൂർത്തിയാക്കി.
വി. കുർബാനയോടും ദൈവമാതാവിനോടും ആൽബെർട്ടിനുണ്ടായി ഭക്തി അന്യാദൃശമായിരുന്നു. വിനീതനായ ആൽബർട്ടിനെ ദൈവം ഡൊമിനിക്കൻ പ്രൊ
വിൻഷലും 1260-ൽ റാറ്റിസുബണിലെ മെത്രാനുമായി ഉയർത്തി. 1264-ലെ ലിയോൺസിലെ സൂനഹദോസിൽ ദൈവശാസ്ത്ര നെന്ന നിലയിൽ പങ്കെടുത്തു. സൂനഹദോസിന് പോരുന്ന വഴിക്ക് തന്റെ പ്രിയ ശിഷ്യൻ തോമസ് അക്വിനസ്സ് മരിച്ചുവെന്ന് കേട്ടിട്ട്, ആൽബെർട്ട് 71-ാമത്തെ വയസ്സിൽ പാരീസിലേക്കു മടങ്ങി അക്വിനസ്സിന്റെ വിമർശ കർക്ക് തക്ക മറുപടി നൽകി.
ആൽബെർട്ട് വിനീതനായ ഒരു ഡൊമിനിക്കനായി എന്നും ജീവിച്ചു. കാൽനടയായിട്ടാണ് യാത്രകളെല്ലാം ചെയ്തത്. ശിശുസഹജ വിശ്വാസവും ദൈവസ്നേഹവും അവശ സ്നേഹവും അദ്ദേഹത്തിൽ സുതരാം വിരാജിച്ചു. 74-ാമത്തെ വയസ്സിൽ അദ്ദേഹം ഈ ലോകത്തോട് യാത്രപറഞ്ഞു.