പൂർവ്വപിതാക്കന്മാരുടെ പ്രകാശമേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ!
” ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ടവരുടെയും എല്ലാ ക്രൈസ്തവ വിശ്വാസികളുടെയും പൂർവ്വ പിതാവ് എന്ന് യൗസേപ്പിനെ വിളിക്കാൻ ഞാൻ എത്ര അധികമായി ഇഷ്ടപ്പെടുന്നു . നമ്മുടെ ആത്മീയ വീണ്ടെടുപ്പിന്റെ രഹസ്യങ്ങളിൽ മഹത്തായ പങ്കു വഹിച്ച വിശുദ്ധ യൗസേപ്പിതാവിനെ ഈ ആരാധ്യമായ വിശേഷണം എങ്ങനെ നമുക്ക് നൽകാതിരിക്കാൻ ആവും? “
വാ. വില്യം ജോസഫ് ഷാമിനാദേ
പെയ്ട്രിയാർക്ക് എന്ന പദത്തിന്റെ അർത്ഥം തന്നെ ‘പിതാവ്’ എന്നാണ്. പൂർവ പിതാക്കന്മാർ ഈശോയിലൂടെ, യൗസേപ്പിതാവിന്റെ പിതൃത്വത്തിലൂടെ കത്തിജ്വലിക്കുന്ന ദൈവത്തിന്റെ പിതൃത്വപരമായ പ്രകാശം മുൻകൂറായി കണ്ടു. എല്ലാ ക്രൈസ്തവ പിതാക്കന്മാരും ധ്യാനിക്കാനായി വിളിക്കപ്പെട്ടിരിക്കുന്നത് അതേ പിതൃത്വപ്രകാശത്തെ ആണ്. സകല പൂർവ്വ പിതാക്കന്മാരെയുംകാൾ ശ്രേഷ്ഠനാണ് യൗസേപ്പിതാവ് ; സകലരിലും മഹോന്നതൻ തന്നെ. അബ്രഹാമിന്റെ വിശ്വാസത്തെ വെല്ലുന്ന ഇസഹാക്കിന്റെ അനുസരണത്തെ അതിശയിക്കുന്ന, യാക്കോബിന്റെ പ്രത്യാശയെ പിൻതള്ളുന്ന, ദാവീദിന്റെ ധൈര്യത്തെ അതിജീവിക്കുന്ന യൗസേപ്പിതാവ് പിതൃ ശ്രേണിയിൽ ഒന്നാം അണിയത്താണ്. സോളമനേക്കാൾ ജ്ഞാനിയും ദാവീദിനെക്കാൾ ഔദാര്യവാനും. ഈശോയോട് ഏറ്റവും അടുത്താണ് യൗസേപ്പിതാവ്! കൃപയുടെ ഭണ്ഡാരം!
പ്രകാശത്തിന്റെ പിതാവായ ദൈവത്തിന്റെ പ്രതിബിംബമാണ് നന്മയുടെ നിറകുടമായ ഈ ദാവീദ് വംശജൻ. രക്ഷാകര കർമ്മത്തിൽ യൗസേപ്പിതാവ് പിതാവിന്റെ പ്രകാശം ഏറ്റുവാങ്ങി പ്രകാശിക്കുന്ന “ഇന്ദ്രനാണദ്ദേഹം”. ഈ പ്രകാശവാഹകൻ നമ്മെ ലോകത്തിന്റെ യഥാർത്ഥ പ്രകാശമായ ഈശോയെ നമുക്ക് സമ്മാനിക്കുന്നു.
എപ്പോഴും ദൈവിക പ്രകാശത്തിൽ ജീവിക്കാൻ യൗസേപിതാവ് നമ്മെ സഹായിക്കും. ഒരു ക്രൈസ്തവൻ എന്ന നിലയിൽ എനിക്ക് കർത്താവു തന്റെ പ്രകാശത്തിന്റെ ഒരു പങ്ക് എനിക്ക് തന്നു കൊണ്ടാണിരിക്കുന്നത്. അങ്ങനെ അവിടുന്ന് എന്നെ “ലോകത്തിന്റെ പ്രകാശ”മാക്കുന്നു. അപ്രകാരം മനുഷ്യർ നിങ്ങളുടെ സൽപ്രവർത്തികൾ കണ്ട് സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേ ണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ”( മത്തായി 5 :16 ).
” പ്രകാശത്തിന്റെ ഫലം സകല നന്മയിലും നീതിയിലും സത്യത്തിലുമാണ് പ്രത്യക്ഷപ്പെടുന്നത്”( എഫേ. 5: 9).
പൂർവ്വപിതാക്കന്മാരുടെ പ്രകാശം സാത്താനെപോലും ഭയചകിതനാക്കുന്നതാണ്. വിശുദ്ധ യൗസേപ്പിതാവ് പരത്തുന്ന അതിശക്തമായ പ്രകാശത്തെയും പിതാവിനെത്തന്നെയും അവൻ അങ്ങേയറ്റം വെറുക്കുന്നു. അവൻ നമ്മുടെ ആത്മീയ പിതാവിനെ ഭയപ്പെടുകയും വെറുക്കുകയും ചെയ്യുന്നത് അദ്ദേഹം എളിമയുടെയും അനുസരണ ത്തിന്റെയും നിറകുടവും പ്രകാശ(ഈശോ)ത്തിന്റെ പിതാവിന്റെ പ്രതിബിംബവും ആയതുകൊണ്ടാണ് . അദ്ദേഹം യഥാർത്ഥത്തിൽ നിത്യ പ്രകാശത്തിന്റെ വാഹനകനും പിതാവായ ദൈവത്തിന്റെ പ്രതിരൂപവുമായതുകൊണ്ടാണ്. ഈശോ, മറിയം,യൗസേപ്പ് -ഈ ക്രമത്തിലാണ് അവന്റെ ഭയവും വെറുപ്പും പ്രകടമാകുന്നത് . 1, 2,3 എന്ന ശ്രേണിയിൽ ഈ നാമങ്ങളുടെ ശ്രവണത്തിൽ അവൻ ഭയന്നു വിറയ്ക്കും. അവരോടൊപ്പം ആയിരിക്കുക, ആ നാമം കൂടെക്കൂടെ ഉച്ചരിക്കുക, നീ സുരക്ഷിതനായിരിക്കും. ” മനുഷ്യപുത്രനെ (ഈശോ) സോത്സാഹം, സധൈര്യം സംരക്ഷിച്ചവന് പിതൃത്വത്തിന്റെ ആഴമേറിയ അർത്ഥങ്ങളെക്കുറിച്ച് അനായാസം പഠിക്കാനാകും”.
“ക്രിസ്തുവിനോട് കൂടുതൽ അടുക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ഞങ്ങൾ ഇന്ന് വീണ്ടും ആവർത്തിക്കുന്നു ;യൗസേപ്പിന്റെ പക്കൽ പോവുക” (പന്ത്രണ്ടാം പീയൂസ് മാർപാപ്പ.
ഈശോയോട് നമ്മെ ഏറ്റം ഐക്യപ്പെടുത്തുന്നത് വിശുദ്ധ കുർബാന സ്വീകരണത്തിലൂടെയാണ്. ഈ ഐക്യത്തെ മറികടക്കാൻ മറ്റൊന്നുമില്ല. ഈശോയുടെ തിരു ശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും ആണ് ദിവ്യകാരുണ്യം. ഈശോയ്ക്ക് വിശുദ്ധ യൗസേപ്പിതാവിന്റെ ഭൗമിക പിതൃത്വം ലഭിച്ചിരുന്നില്ലെങ്കിൽ തന്റെ തിരുശരീര രക്തങ്ങളും ആത്മാവും ദൈവത്വവും നമുക്ക് ലഭിക്കുമായിരുന്നില്ല. നമുക്കുവേണ്ടി ഈ ‘ജീവന്റെ അപ്പ’ത്തെ പരിരക്ഷിക്കുവാനും സൂക്ഷിക്കുവാനും ഉള്ള അനന്യ ഉത്തരവാദിത്തം അദ്ദേഹത്തിന്റെ തായിരുന്നു. ഈ പിതൃശ്രേഷ്ഠന്റെ പക്കലേക്ക് നമുക്ക് പോകാം. അദ്ദേഹത്തിന്റെ ആത്മീയ നിയന്ത്രണത്തിലായിരിക്കാം . നാം സമൃദ്ധമായി അനുഗ്രഹിക്കപ്പെടും. തന്റെ മക്കളെല്ലാവരും സ്വർഗ്ഗത്തിലും ഈ അപ്പം ഭക്ഷിക്കണമെന്നാണ് യൗസേപ്പിതാവിന്റെ ആഗ്രഹം.
പ്രതിഷ്ഠ
പൂർവ്വപിതാക്കന്മാരുടെ പ്രകാശമായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ടവരുടെയും എല്ലാ ക്രൈസ്തവ വിശ്വാസികളുടെയും ആത്മീയ പിതാവേ, ഞാൻ എന്നെത്തന്നെ സസന്തോഷം, സമ്പൂർണമായും സർവ്വസ്വതന്ത്രമായും അങ്ങേക്ക് പ്രതിഷ്ഠിക്കുന്നു. അങ്ങെന്റെ പൂർവ്വ പിതാവാണ് . എന്റെ വീണ്ടെടുപ്പിൽ മഹത്തായ പങ്കുവഹിച്ച അങ്ങ് എന്റെ കാവൽക്കാരനും വഴികാട്ടിയും നിത്യവിശ്വസ്ത ഉപദേഷ്ടാവുമാണ്. സകല പൂർവ്വ പിതാക്കന്മാരെയുംകാൾ ശ്രേഷ്ഠനാണ് അങ്ങ്. അങ്ങ് വിശുദ്ധരുടെ വിശുദ്ധനാണ്.
ഈശോയോട് അവഗാഢം ഐക്യപ്പെടുത്താൻ കഴിയുന്നവൻ അങ്ങാണ്. പിതാവായ ദൈവത്തിന്റെ യഥാർത്ഥ പ്രതിരൂപവും നന്മയുടെ നിറകുടവുമായ അങ്ങ് പിതാവിന്റെ പ്രകാശം ഏറ്റുവാങ്ങി ആ പ്രകാശത്തിൽ എന്നെ സുരക്ഷിതനായി നയിക്കും എന്ന് എനിക്ക് ഉറച്ച ബോധ്യമുണ്ട്. എപ്പോഴും ദൈവീക പ്രകാശത്തിൽ ജീവിക്കാനും വളരാനും അങ്ങ് എന്നെ കെൽപ്പുറ്റവനാക്കുമെന്നും ഞാൻ വിശ്വസിക്കുന്നു. അങ്ങ് എനിക്ക് വേണ്ടി ചെയ്യുന്ന എല്ലാ നന്മകളും ഞാൻ നന്ദി പറയുന്നു. നിറഞ്ഞ പ്രത്യാശയോടെ ഒരിക്കൽ കൂടി ഞാൻ എന്നെ അങ്ങേക്ക് പ്രതിഷ്ഠിക്കുന്നു ആമേൻ.
ലുത്തിനിയ (എന്നും ആവർത്തിക്കേണ്ടത്)
കർത്താവേ, അനുഗ്രഹിക്കണമേ!
മിശിഹായേ, അനുഗ്രഹിക്കണമേ!
കർത്താവേ, അനുഗ്രഹിക്കണമേ!
മിശിഹായേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ!
സ്വർഗ്ഗസ്ഥനായ പിതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ!
ലോകരക്ഷകനായ മിശിഹായേ ഞങ്ങളെ അനുഗ്രഹിക്കണമേ!
പരിശുദ്ധാത്മാവായ ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണമേ!
ഏകദൈവമായ പരിശുദ്ധ ത്രിത്വമേ ഞങ്ങളെ അനുഗ്രഹിക്കണമേ!
പരിശുദ്ധ മറിയമേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ!
വിശുദ്ധ യൗസേപ്പേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ!
ദാവീദിന്റെ വിശിഷ്ട സന്താനമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പൂർവ്വപിതാക്കന്മാരുടെ പ്രകാശമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദൈവജനനിയുടെ വിരക്ത ഭർത്താവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പരിശുദ്ധ കന്യകയുടെ നിർമ്മലനായ കാവൽക്കാരാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദൈവകുമാരന്റെ വളർത്തു പിതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ!
തിരുകുടുംബത്തിന്റെ സ്നേഹ നാഥനേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും നീതിമാനായ വിശുദ്ധ യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിരക്തനായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിവേകിയായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാധീരനായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും അനുസരണമുള്ള
വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിശ്വസ്തനായ
വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ക്ഷമയുടെ ദർപ്പണമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദാരിദ്ര്യത്തിന്റെ സ്നേഹിതാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തൊഴിലാളികളുടെ മാതൃകയേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തൊഴിലാളികളുടെ മധ്യസ്ഥാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കുടുംബ ജീവിതത്തിന്റെ മഹത്വമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കന്യകകളുടെ സംരക്ഷകാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കുടുംബങ്ങളുടെ നെടുംതൂണേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
വേദനിക്കുന്നവരുടെ ആശ്വാസമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
രോഗികളുടെ ആശ്രയമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മരണാസന്നരുടെ മദ്ധ്യസ്ഥാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പിശാചുക്കളുടെ പരിഭ്രമമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തിരുസഭയുടെ പാലകാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും ദയയുള്ള യൗസേപ്പിതാവേ (എന്നും ചൊല്ലേണ്ടത്)
എത്രയും ദയയുള്ള യൗസേപ്പി താവേ, ഭക്തി വിശ്വാസങ്ങളോടുകൂടെ അങ്ങേ സന്നിധിയിൽ അണഞ്ഞ് അങ്ങേ മാധ്യസ്ഥ്യം യാചിച്ച ഒരുവനേയും അങ്ങ് ഉപേക്ഷിച്ചതായി ലോകത്തു കേട്ടിട്ടില്ല എന്നു വി. അമ്മ ത്രേസ്യ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് അങ്ങ് ഓർക്കേണമേ. കന്യകകളുടെ രാജ്ഞിയായ പരിശുദ്ധ കന്യാമറിയത്തിന്റെ എത്രയും യോഗ്യതയുള്ള മണവാളാ, മധുരവും ആശ്വാസ ജനകവുമായ ഈ ഉറപ്പിൽ വിശ്വസിച്ച്, അതിൽ ധൈര്യം പ്രാപിച്ച് അങ്ങേ തൃപ്പാദത്തിങ്കൽ ഞാൻ വന്നണയുന്നു. രക്ഷകനായ ഈശോയുടെ പിതാവ് എന്ന നാമം പേറുന്ന അങ്ങ് എന്റെ ഈ വിനീതമായ അപേക്ഷ ഒരിക്കലും ഉപേക്ഷിക്കരുതേ! ഞാൻ അങ്ങയുടെ മകനെന്നു ( മകളെന്നു) വിളിക്കപ്പെടാൻ തിരുമനസ്സാകണമേ! അങ്ങയുടെ അപേക്ഷകൾ കാരുണ്യപൂർവം കൈക്കൊള്ളുന്ന ഈശോയുടെ തിരുമുമ്പിൽ എന്റെ നിയോഗങ്ങൾ എനിക്കുവേണ്ടി അങ്ങു സമർപ്പിക്കണമേ, ആമേൻ.