പല്ലോട്ടയിൻ സഭാസ്ഥാപകനായ വിൻസെന്റ് പാലോട്ടി റോമയിൽ ഒരു കുലീനകുടുംബത്തിൽ ഭൂജാതനായി. സാധാരണ വിദ്യാഭ്യാസനത്തിനുശേഷം 1820 –ൽ അദ്ദേഹം ഒരു രൂപതാ വൈദികനായി അഭിഷേചിക്കപ്പെട്ടു. കുറേനാൾ അദ്ദേഹം ദൈവശാസ്ത്രം പഠിപ്പിച്ചു.അനന്തരം റോമയിൽത്തന്നെ ആത്മരക്ഷകാ ജോലിയിൽ ഏർപ്പെട്ടു. അദ്ദേഹത്തിന്റെ ശ്ലൈഹീക പ്രവർത്തനങ്ങളോട് കിടപിടിക്കാവുന്നത് അദ്ദേഹത്തിന്റെ പ്രായശ്ചിത്ത പ്രവർത്തികളാണ്. 1837 –ലെ കോളറ ബാധയുടെ ഇടയ്ക്കു സ്വന്തം ജീവൻ പണയംവച്ചാണ് അദ്ദേഹം രോഗികളെ ശുശ്രൂഷിച്ചത്. കത്തോലിക്കാ പ്രവർത്തനസംഘമായി അദ്ദേഹം ആരംഭിച്ച സംഘടനയ്ക്ക് ജീവിതകാലത്ത് 12 അംഗങ്ങളെ ഉണ്ടായിരുന്നുള്ളു, ഇന്ന് ഇത് ലോകമാസകലം വ്യാപിച്ചിട്ടുണ്ട്. പൗരസ്ത്യസഭകളുടെ പുനരൈക്യത്തിനുവേണ്ടി എപ്പിഫനി അഥവാ പ്രത്യക്ഷീകരണത്തിരുനാളിന്റെ എട്ടാം നാൾ അദ്ദേഹം ആചരിക്കാൻ തുടങ്ങി. വേദപ്രചാരവേളയിൽ അതീവ തൽപരനായിരുന്നു ഫാദർ വിൻസെന്റ്. 1963 –ൽ അദ്ദേഹം വിശുദ്ധനെന്നു നാമകരണം ചെയ്യപ്പെട്ടു.
വിചിന്തനം: ആത്മരക്ഷാതീക്ഷണതയും പ്രായശ്ചിത്താനുഷ്ഠാനങ്ങളുമാണ് ഫാദർ വിൻസെന്റ് പാലോട്ടിയെ വിശുദ്ധനാക്കിയത്. സഹനംകൂടാതെ വിശുദ്ധിയില്ല.