ഉത്ഥിതനായ മിശിഹാ തന്റെ ശിഷ്യർക്ക് സ്വയം വെളിപ്പെടുത്തിയ ഒരു രംഗമാണ് യോഹന്നാൻ ഇരുപത്തിയൊന്നാം അധ്യായം അവതരിപ്പിക്കുന്നത്. ഈ പ്രത്യക്ഷീകരണ ത്തിനുള്ള ഒരു പ്രത്യേകത ഇവിടെ ശിഷ്യത്വം പുനരുദ്ധരിക്കപെടും എന്നതാണ്. മിശിഹാനുഭാവവും ശിഷ്യത്വവും തമ്മിലുള്ള ബന്ധം മനസ്സിലാക്കാനും ഈ സംഭവം സഹായിക്കും.
ശിഷ്യത്വം പ്രതി സന്ധിയിൽ ആകുമെന്ന ഒരു അവസ്ഥ ഈശോയുടെ പുനരുദ്ധാനാനന്തരം ഉണ്ടായി എന്നത് ശരിയാണ്. പത്രോസ്, തോമസ്, നാഥനിയേൽ യോഹന്നാൻ, യാക്കോബ് എന്നിവരും വേറെ രണ്ട് ശിഷ്യന്മാരും ഒരുമിച്ച് ഇരിക്കുകയായിരുന്നു. പെട്ടെന്ന് പത്രോസ് പറയുന്നു: ” ഞാൻ മീൻ പിടിക്കാൻ പോവുകയാണ്”. മറ്റുള്ളവർ സത്വരം പറയുന്നു: “ഞങ്ങൾ നിന്നോട് കൂടെ വരുന്നു. വാക്കുകളിൽ നാം എത്തിനിൽക്കുന്നത് അവതരിപ്പിക്കപ്പെടുന്നത് പത്രോസ് നേതൃത്വത്തിൽ ശിഷ്യന്മാരുടെ ഒരു സമൂഹം വിശ്വാസ പ്രതിസന്ധിയിലേക്ക് പോകുന്നു എന്നതാണ്. ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ പ്രധാനന്മാരാണ് അവർ. വേറെ രണ്ട് ശിഷ്യന്മാർ അന്ത്രയോസ് പീലിപ്പോസുമെന്നാണ് പാരമ്പര്യം. വ്യാഖ്യാതാക്കൾ പറയുന്നത്. ഇവരിൽ മൂന്നുപേർ സാർവത്രിക സഭയുടെ ത്രിമാന പാരമ്പര്യങ്ങളെ പ്രതിനിധീകരിക്കുന്നവരാണ് എന്നും പറയാം. പത്രോസ്, നഥാനിയേൽ, തോമസ് എന്നിവർ ലത്തീൻ ഗ്രീക്ക് സുറിയാനി പാരമ്പര്യങ്ങളെ യഥാക്രമം പ്രതിനിധീകരിക്കുന്നു. സാർവത്രിക സഭയ്ക്ക് ശ്ലൈഹിക നേതൃത്വം നൽകുന്ന ശിഷനിരയാണ് ഈ 7 ശിഷ്യന്മാരിൽ, പ്രതീകാത്മകമായി, കാണാൻ കഴിയുക. ഇവർക്കാണ് ഉത്ഥിതനായ ഈശോ സ്വയം വെളിപ്പെടുത്തുന്നുന്ന സന്ദർഭം എന്ന നിലയിൽ ഈ പ്രത്യക്ഷപ്പെടലിന് സുവിശേഷ പ്രാധാന്യമുണ്ട് ഉചിതമായ മിശിഹായെ നേരിൽ കണ്ടു എന്ന നിലയിൽ ആണല്ലോ ശ്ലൈഹികതയുടെ ആധികാരികത നിലകൊള്ളുന്നത്.
ശിഷ്യത്വത്തിൽ നിന്ന് അകന്ന് മാറി അവർ നടത്തുന്ന അധ്വാനം ഫലം ചൂടുന്നില്ല. വള്ളത്തിൽ കയറി വല ഇറക്കിയെങ്കിലും രാത്രി മുഴുവൻ അധ്വാനിച്ചിട്ടും ഫലം ഒന്നും കിട്ടിയില്ല (യോഹന്നാൻ 21:3). യോഹന്നാന്റെ വീക്ഷണത്തിൽ ഈശോയോട് കൂടെ ആയിരിക്കാൻ വിളിയാണ് ശിഷ്യത്വം. അവിടെ ത്തോടൊപ്പം ആയിരിക്കുന്ന അവസ്ഥ.
യോഹന്നാൻ 1:35-39
അടുത്തദിവസം യോഹന്നാന് തന്റെ ശിഷ്യന്മാരില് രണ്ടുപേരോടുകൂടെ നില്ക്കുമ്പോള്
യേശു നടന്നുവരുന്നതു കണ്ടു പറഞ്ഞു: ഇതാ, ദൈവത്തിന്റെ കുഞ്ഞാട്!
അവന് പറഞ്ഞതു കേട്ട് ആ രണ്ടു ശിഷ്യന്മാര് യേശുവിനെ അനുഗമിച്ചു.
യേശു തിരിഞ്ഞ്, അവര്‍ തന്റെ പിന്നാലെ വരുന്നതുകണ്ട്, ചോദിച്ചു: നിങ്ങള്‍ എന്തന്വേഷിക്കുന്നു? അവര്‍ ചോദിച്ചു: റബ്ബീ – ഗുരു. എന്നാണ് ഇതിനര്‍ഥം – അങ്ങ് എവിടെയാണു വസിക്കുന്നത്?
അവന് പറഞ്ഞു: വന്നു കാണുക. അവര്‍ ചെന്ന് അവന് വസിക്കുന്നിടം കാണുകയും അന്ന് അവനോടുകൂടെ താമസിക്കുകയും ചെയ്തു. അപ്പോള്‍ ഏകദേശം പത്താം മണിക്കൂര്‍ ആയിരുന്നു.
യോഹന്നാന് 1 : 35-39
താൻ മുന്തിരിച്ചെടിയും ശിഷ്യന്മാർ ശാഖകളും ആണെന്ന് അവിടുന്ന് പഠിപ്പിച്ചു (യോഹന്നാൻ 15:17)
ഞാന്‍ നിങ്ങളോടു കല്പിക്കുന്നു: പരസ്പരം സ്നേഹിക്കുവിന്‍.
യോഹന്നാന് 15 : 17
ശാഖ മുന്തിരി ചെടിയിൽ നിലനിൽക്കുന്നില്ലെങ്കിൽ ഫലപ്രാപ്തി ഉണ്ടാവുകയില്ലെന്നും വ്യക്തമായി ശിഷ്യരെ മനസ്സിലാക്കുന്നു. ശിഷ്യത്വം ഉപേക്ഷിച്ച് തനിയേ അവർ നടത്തിയ കഠിനാധ്വാനവും വിഫലമായി.
യോഹന്നാൻ 21-മാം അധ്യായത്തിൽ പരാമർശിക്കുന്ന പ്രത്യക്ഷീകരണം ശിഷ്യന്മാർക്ക് മേൽപ്പറഞ്ഞ കാര്യങ്ങൾ മനസ്സിലാക്കാനും എന്നെന്നേയ്ക്കുമായി വലയും വള്ളവും ഉപേക്ഷിക്കുവാനും രക്തസാക്ഷികൾ ആകാനും സഹായകമായി. തന്നെ വിട്ടുപോകാൻ പരിശ്രമിച്ച തന്റെ “കുഞ്ഞുങ്ങളെ”(യോഹന്നാൻ 21:5). തേടി വരികയായിരുന്നു ഉദ്ധിതനായ മിശിഹാ. അവരുടെ പരമ സങ്കടം അവിടുന്ന് നന്നായി മനസ്സിലാക്കി. അൽഭുതകരമായ മീൻപിടുത്തം കണ്ട് പകച്ച പത്രോസിന്റെ പ്രതികരണം, ” കർത്താവേ എന്നിൽ നിന്ന് അകന്നു പോകണമെ, ഞാൻ പാപിയാണ് “
( ലൂക്ക 5 :8). നിരവധി അവബോധ ങ്ങളുടെ ആവിഷ്കാരമാണ്.
കർത്താവിന്റെ കരുതലുള്ള കരുണാർദ്രമായ, കരളലിയിക്കുന്ന സ്നേഹമാണ് ഈ പ്രത്യക്ഷത്തിൽ വെളിപ്പെടുത്തപ്പെടുന്നത്. “കുഞ്ഞുങ്ങളെ” എന്ന വിളി ശിഷ്യരോട് ഉള്ള അവിടുത്തെ വാത്സല്യം വിളിച്ചോതുന്നുണ്ടല്ലോ?.
മനുഷ്യന്റെ വഴികൾ അല്ല ദൈവത്തിന്റെ വഴികൾ. അവർ തന്നെ വിട്ടുപോയാലും അവിടുന്ന്, മനുഷ്യരെ, ഒരിക്കലും കൈവിടുകയില്ല. ശിഷ്യർ ഈശോയെ തള്ളി പറഞ്ഞാലും ഈശോ അവരെ തള്ളി പറയുകയില്ല. അവർ അവിശ്വസ്തത കാണിച്ചാലും ഈശോയുടെ ഭാഗത്തുനിന്ന് ഒരിക്കലും അവിശ്വസ്തത ഉണ്ടാകില്ല അവിടുന്നിലൂടെയുള്ള പിതാവിന്റെ സ്വയം വെളിപ്പെടുത്തലിന് അന്ത സത്ത യാണ് ഇവിടെ വെളിപ്പെടുത്തപ്പെടുക. ഈ പിതാവിനെ ഞങ്ങൾക്ക് ഒന്ന് കാണിച്ചു തരണം എന്ന് അഭ്യർത്ഥിക്കുന്നു പീലിപ്പോസിനോട് ഈശോ സുസ്പഷ്ടമായി പറയുന്നു : എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു. പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരുക എന്ന് നീ പറയുന്നതെങ്ങനെ? ഞാൻ പിതാവിലും പിതാവ് എന്നിലും ആണെന്ന് നീ വിശ്വസിക്കുന്നില്ലേ?.. (യോഹന്നാൻ 14:9,10). ഞാനും പിതാവും ഒന്നാണ്
പുനരുദ്ധാരണം

Personal Information
Rev. Dr. Fr. Joseph Vattakalam is a talented writer, a speaker, a preacher and a very good spiritual Councillor. He had been professor of English in St. Berchmans College for 22 years. He was also warden, chaplain, vice principal and principal of the reputed St. Berchmans College. After his retirement he served the first principal of the Macfast College, Thiruvalla, the second principal of Malankara Catholic College(Kanyakumari) and the founder principal of Kanyakumari Community College, under the same management.
At present Fr. Joseph Vattakalam's mission is to write for the greater glory of God as the expression of his love for his creator.