ലോകത്തിന്റെതല്ലാത്തവന്, ലോകത്തിന്റെതൊന്നും സ്വന്തമാക്കാത്തവന്, ലോകത്തിൽ എന്തെങ്കിലും നഷ്ടപ്പെടുമെന്ന് ഭയക്കേണ്ടതില്ലലോ. സർവ്വസംഗപരിത്യാഗം നമുക്ക് തരുന്ന ഉറപ്പാണിത്. ഈ ഉറപ്പിന്മേൽ ആത്മീയ സൗധം പടുത്തുയർത്തുന്നവന് മാത്രമേ നിലനിൽക്കാനാവു. ഫ്രാൻസിസിനു തന്റെ വിളി ബോധ്യമായി. ഭൗതികതയിലും സുഖലോലുപതയിലും ധാർഷ്ട്യത്തിലും മൂക്കറ്റം മുങ്ങിയ സഭാസംവിധാനത്തെ പരമ ദാരിദ്ര്യത്തെ ഉപാസിച്ചു ശുദ്ധീകരിക്കുക; അതാണ് തന്റെ വിളി, തന്റെ ധൗത്യം. അതിനായി അദ്ദേഹം സ്വയം സമർപ്പിച്ചു കഴിഞ്ഞിരുന്നു. അദ്ദേഹം തന്റെ ഷൂസ് അഴിച്ചുമാറ്റി. ഒരു കഷ്ണം കയർ അരയിൽ ചുറ്റി. പരുപരുത്ത ചാക്കുവസ്ത്രം ധരിച്ചു. അദ്ദേഹം ഈവിധം ദാരിദ്ര്യം വരിച്ചത് പൊർസുള്ള ദേവാലയത്തിൽ വച്ചാണ്. പിന്നെ എന്നും ദാരിദ്ര്യം അദ്ദേഹത്തിന് അനുഗ്രഹമായി. പിന്നീട് ഒരിക്കലും അത് അദ്ദേഹത്തെ നൊമ്പരപെടുത്തിയില്ല. ദാരിദ്ര്യം ആനന്ദമാകുന്നിടത്തു അത് ശരിയായ ആത്മീയതയായി ഉയരുന്നു, വളരുന്നു. ഫ്രാൻസിസിനു ദാരിദ്ര്യം ഒരിക്കലും ഇല്ലായ്മയായിരുന്നില്ല. മറിച്ചു, അത് എല്ലാറ്റിന്റെയും നിറവായിരുന്നു. ഇതാണ് ആത്മീയതയുടെ ഉണ്മ, സ്വത്വം.…
ലോകമെമ്പാടും 20 ലക്ഷം സന്യസ്തരും 5 ലക്ഷം വൈദികരും സർവ്വസംഗപരിത്യാഗികളായി എളിയവയും വലിയവയുമായ ആയിരമായിരം ജോലികളിൽ വ്യാപൃതരായിരിക്കുന്നുണ്ട്. ഇവരൊക്കെ ത്യാഗോചലവും സർവ സമർപ്പിതവുമായ പുണ്യ ജീവിതം നയിക്കുന്നു.…
സന്യാസവ്രതങ്ങൾ (ബ്രഹ്മചര്യം, ദാരിദ്ര്യം, അനുസരണം) ചോദ്യംചെയ്യപെടുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുക. നിത്യനിർമ്മലനും, ദരിദ്രനും, മരണത്തോളം, അതെ, കുരിശുമരണത്തോളം അനുസരണവിധേയനുമായ ക്രിസ്തു, ഇന്നു ജീവിക്കുന്ന ക്രിസ്തുവായി രൂപാന്തരപ്പെടാനുള്ള അദമ്യമായ…
"കർത്താവെ അങ്ങ് കാരുണ്യവാനും കൃപാനിധിയുമായ ദൈവമാണ്. അങ്ങ് ക്ഷമാശീലനും സ്നേഹസമ്പന്നനുമാണ്." (സങ്കീ.86 /15 )
ഇന്ന് തിരുമണിക്കൂർ ആരാധനസമയത്ത്, ആത്മീയജീവിതത്തെക്കുറിച്ച് എന്നെ പഠിപ്പിക്കാൻ കനിവുണ്ടാകണമെന്നു ഞാൻ ഈശോനാഥനോടു അപേക്ഷിച്ചു. ഈശോ എന്നോട് പറഞ്ഞു, എന്റെ മകളെ, ഞാൻ നിന്നോട് പറയുന്ന വചനകൾക്കു അനുസൃതമായി…
"താൻ മുൻകൂട്ടി നിശ്ചയിച്ചവരെ അവിടുന്ന് വിളിച്ചു. വിളിച്ചവർ നീതികരിച്ചു. നീതികരിച്ചവരെ അവിടുന്ന് മഹത്വപ്പെടുത്തി." (റോമാ. 8 :30 )
'സഹോദരർ ഏക മനസ്സായി ഒരുമിച്ച് വസിക്കുന്നത് എത്ര വിശിഷ്ടവും സന്തോഷപ്രദവുമാണ്!...അവിടെയാണ് കർത്താവ് തന്റെ അനുഗ്രഹവും അനന്തമായ ജീവനും പ്രദാനം ചെയ്യുന്നത്." (സങ്കീ.133 ) ഇന്നത്തെ ലോകത്തിൽ തിരുസഭ…
Sign in to your account