ലോകം വച്ചുനീട്ടുന്ന സുഖസൗകര്യങ്ങൾ സംത്യജിക്കുന്നതിനു മധ്യസ്‌ഥമൂല്യമുണ്ട്. സ്വമനസാ സ്വീകരിക്കുന്ന ഇത്തരം ത്യാഗങ്ങൾ ആത്മാക്കളുടെ രക്ഷയ്ക്കായി സമർപ്പിക്കുമ്പോൾ വലിയ വിലയുള്ളതായി തീരുന്നു. ആത്മാർത്ഥതയുടെ തികവിൽ ഈശോയ്ക്ക് അർപിതരായിരിക്കുന്ന സമർപ്പിതാത്മാക്കൾ (ഈ രംഗത്ത് കള്ളനാണയങ്ങൾ കയറിപറ്റിയിട്ടുണ്ടെന്നു തോന്നാതില്ല) ലൗകിക സമ്പത്തിനോടും സുഖഭോഗങ്ങളോടും ചങ്കൂറ്റത്തോടെ no പറയാൻ ധൈര്യമുള്ളവരായിരിക്കണം. അവർ ദൈവഹിതത്തിനു പരിപൂർണമായും വിധേയരാകണം. ചിന്തിക്കുന്നതും, പറയുന്നതും, പ്രവർത്തിക്കുന്നതും, പ്രതികരിക്കുന്നതുമൊക്കെ ദൈവഹിതവുമായി പൊരുത്തപ്പെടുന്നതാണോ എന്ന് തുറവിയോടെ ചിന്തിച്ചു നോക്കണം. അനുസരണത്തിന്റെയും ദാരിദ്ര്യത്തിന്റെയും ബ്രഹ്മചര്യത്തിന്റെയും ക്രൈസ്തവ, സാമൂഹിക മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നുവെന്നു ഉറപ്പാക്കണം. ഈശോയെ സ്വന്തമാക്കാനും ഈശോയുടെ സ്വന്തമായി തീരുവാനുമാണ് സംത്യജിക്കൽ. അംഗുലീപരിമിതരെങ്കിലും ഇന്ന് മാധ്യമങ്ങൾക്കും tv ചാനലുകൾക്കും സ്വന്തമായി, അവ ഇക്കൂട്ടരെയും സ്വന്തമാക്കി, സന്യാസ ജീവിതത്തിനു തന്നെ എതിർസാക്ഷികളായി, തീരാകളങ്കമായി രാഷ്ട്രീയക്കാരെ പോലും ലജ്ജിപ്പിക്കുന്ന തരത്തിലുള്ള ശൈലികൾ കാഴ്ചവയ്ക്കുന്നത് ഇന്ന് ജീവിക്കുന്ന ക്രിസ്തുവായ സഭയെ വേദനിപ്പിക്കുന്നുണ്ട്. വളരെയധികം, അവര്ണനീയമായ വിധത്തിൽ! നിർമ്മലനും ദരിദ്രനും…
ലോകത്തിന്റെതല്ലാത്തവന്, ലോകത്തിന്റെതൊന്നും സ്വന്തമാക്കാത്തവന്, ലോകത്തിൽ എന്തെങ്കിലും നഷ്ടപ്പെടുമെന്ന് ഭയക്കേണ്ടതില്ലലോ. സർവ്വസംഗപരിത്യാഗം നമുക്ക് തരുന്ന ഉറപ്പാണിത്. ഈ ഉറപ്പിന്മേൽ ആത്മീയ സൗധം പടുത്തുയർത്തുന്നവന് മാത്രമേ നിലനിൽക്കാനാവു. ഫ്രാൻസിസിനു തന്റെ…
സന്യാസവ്രതങ്ങൾ (ബ്രഹ്മചര്യം, ദാരിദ്ര്യം, അനുസരണം) ചോദ്യംചെയ്യപെടുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുക. നിത്യനിർമ്മലനും, ദരിദ്രനും, മരണത്തോളം, അതെ, കുരിശുമരണത്തോളം അനുസരണവിധേയനുമായ ക്രിസ്തു, ഇന്നു ജീവിക്കുന്ന ക്രിസ്തുവായി രൂപാന്തരപ്പെടാനുള്ള അദമ്യമായ…
"കർത്താവെ അങ്ങ് കാരുണ്യവാനും കൃപാനിധിയുമായ ദൈവമാണ്. അങ്ങ് ക്ഷമാശീലനും സ്നേഹസമ്പന്നനുമാണ്." (സങ്കീ.86 /15 )
ഇന്ന് തിരുമണിക്കൂർ ആരാധനസമയത്ത്, ആത്മീയജീവിതത്തെക്കുറിച്ച് എന്നെ പഠിപ്പിക്കാൻ കനിവുണ്ടാകണമെന്നു ഞാൻ ഈശോനാഥനോടു അപേക്ഷിച്ചു. ഈശോ എന്നോട് പറഞ്ഞു, എന്റെ മകളെ, ഞാൻ നിന്നോട് പറയുന്ന വചനകൾക്കു അനുസൃതമായി…
"താൻ മുൻകൂട്ടി നിശ്ചയിച്ചവരെ അവിടുന്ന് വിളിച്ചു. വിളിച്ചവർ നീതികരിച്ചു. നീതികരിച്ചവരെ അവിടുന്ന് മഹത്വപ്പെടുത്തി." (റോമാ. 8 :30 )
'സഹോദരർ ഏക മനസ്സായി ഒരുമിച്ച് വസിക്കുന്നത് എത്ര വിശിഷ്ടവും സന്തോഷപ്രദവുമാണ്!...അവിടെയാണ് കർത്താവ് തന്റെ അനുഗ്രഹവും അനന്തമായ ജീവനും പ്രദാനം ചെയ്യുന്നത്." (സങ്കീ.133 ) ഇന്നത്തെ ലോകത്തിൽ തിരുസഭ…
Sign in to your account