സ്നേഹത്തിന്റെ കഥ

പ്രവചനങ്ങളിലെ രക്ഷകൻ

എട്ടാമദ്ധ്യായം ഈശ്വരാന്വേഷണപരമായ നമ്മുടെ ഈ തീർത്ഥാടനത്തിൽ പലയിടത്തും നാം കണ്ട ഒരു വസ്തുതയുണ്ട്. ആദിമനുഷ്യന്റെ പാപത്തിനുശേഷം മഹേശ്വരൻ മനുഷ്യരോടുള്ള സ്‌നേഹത്താൽ പ്രേരിതനായി ഒരുദ്ധാരകനെ വാഗ്ദാനം ചെയ്തു. 'തരുണിക്കും നിനക്കും പിൻ- പിരുവർഗ്ഗത്തിലും ക്രമാൽ പെരുകുന്നോർക്കുമന്യോന്യ- മരുളും പകനാം സദാ. ലലനാ തനയൻ നിന്റെ- തലമണ്ട തകർത്തിടും വലഞ്ഞു തൽപ്പദത്തിങ്കൽ- ഖലനാം നീ കിടന്നുപോം'. - കട്ടക്കയം ഈ രക്ഷകന്റെ സമാഗമത്തിന് ഒരു ജനതയെ സർവേശ്വരൻ സാമോദം തിരഞ്ഞെടുത്തു. അവരുടെ പിതാവായീ നീതിമാനായ അബ്രാഹം അവരോധിക്കപ്പെട്ടു. ശിക്ഷിച്ചും രക്ഷിച്ചും ജഗദീശ്വരൻ അവരെ നയിച്ചു. സനാതന സത്യത്തിലേയ്ക്കവർക്കു കാഴ്ചയരുളാൻ പ്രവാചകന്മാരെ അയച്ചുകൊണ്ടിരുന്നു. സീനാമലയിൽവച്ചു മോസസ് വഴി സ്‌നേഹശാസനങ്ങളും സമ്മാനിച്ചു. ഇപ്രകാരം ഈശ്വരന്റെ ഇഷ്ട ജനമായി ഇസ്രായേൽ ജനത വളർന്നു വന്നു. വിശ്വാസം, സ്‌നേഹം, ശരണം ഇവയൊക്കെ അവർക്കു കൈമുതലായുണ്ടായിരുന്നു, ബലഹീനതയാൽ പലപ്പോഴും പാളിപ്പോയിട്ടുണ്ടെങ്കിലും. ഈ വസ്തുതകളൊക്കെത്തന്നെ നമ്മുടെ വിചിന്തനത്തിനു വിധേയമായിക്കഴിഞ്ഞു.…

More

പവിത്രീകരിക്കുന്ന ദൈവം

മുപ്പതാമദ്ധ്യായം ഇല്ലായ്മയുടെ അത്യഗാധത്തിൽനിന്ന് അസ്തിത്വത്തിന്റെ സുമോഹനശ്രംഗത്തിലേയ്ക്കു നമ്മെ കയറ്റി പ്രതിഷ്ഠിച്ച ദൈവം സ്വന്തം ജീവരക്തം നമ്മിലേയ്ക്കു പ്രവഹിപ്പിച്ചു. നമ്മെ അവിടുത്തെ സ്‌നേഹിതരുമാക്കി. സ്‌നേഹം അതിന്റെ പാരമ്യത്തിലെത്തുമ്പോൾ, പരിപാവനമായ…

മാർഗ്ഗദർശകൻ

ഇരുപത്തൊമ്പതാമദ്ധ്യായം പാപംമൂലം ബാലൻസു തെറ്റിയ മനുഷ്യൻ സൃഷ്ടികൾക്കതീധനായി. നന്മ കണ്ടുപിടിച്ചു മനസ്സിരുത്താൻ അസാദ്ധ്യമായവന്. സത്യത്തിന്റേയും ജീവന്റേയും പന്ഥാവ് അവനജ്ഞാതമായി. ഈ ദുഃസ്ഥിതിയിൽ നിന്നു മാനവതയെ മോചിപ്പിക്കാനാണല്ലോ ഇസ്രായേലിന്…

പുതിയ ഇസ്രായേലിൽ

ഇരുപത്തെട്ടാമദ്ധ്യായം പിതാവായ ദൈവത്തിന്റെ അഭീഷ്ടമനുസരിച്ച് ക്രിസ്തുനാഥൻ ദൈവരാജ്യത്തെ ചരിത്രത്തിലേയ്ക്കു സന്നിവേശിപ്പിച്ചു. അതു സഭയുടെ ആരംഭം കുറിക്കലായിരുന്നു. ആ നിമിഷം മുതൽ പരിശുദ്ധാത്മാവിന്റെ പ്രവർത്തനം സഭയിൽ പ്രകടമായിത്തുടങ്ങി. സഭയുടെ…

പ്രസാദപ്രദായകൻ

ഇരുപത്തേഴാമദ്ധ്യായം പവിത്രാത്മാവിന്റെ പ്രസാദം അപ്പസ്‌തോലന്മാർക്കു മാത്രമല്ല ലഭിച്ചിരിക്കുക. ഓരോ ക്രൈസ്തവനും അതു കിട്ടുന്നുണ്ട്. ദാനങ്ങൾ നല്കി ദിവ്യാത്മാവു നമ്മെ പ്രസാദപൂരിതരാക്കുന്നു. ഏശയ്യായുടെ ശൈലിയിൽ, ജസ്സേയുടെ വേരിൽ നിന്നൊരു…

ശക്തിസംദായകൻ

ഇരുപത്താറാമദ്ധ്യായം പന്തക്കുസ്താ തിരുനാളിന് ഇനി പത്തുദിവസമേ ഉള്ളൂ. ക്രിസ്തു ശിഷ്യരെല്ലാം മാളികമുകളിൽ സമ്മേളിച്ചിരിക്കയാണ്. ഉത്ഥാനാനന്തരം രണ്ടു പ്രാവശ്യം ഈശോ അവർക്കു പ്രത്യക്ഷനായ രംഗങ്ങൾ അന്യത്ര നാം കണ്ടു.…

ദൈവാത്മാവ്

ഇരുപത്തഞ്ചാമദ്ധ്യായം വിശ്വോത്ഭവം ശൂന്യതയിലാണാരംഭിക്കുക. ആ ശൂന്യതയ്ക്കു മീതെ ഈശ്വരചൈതന്യം ചലിച്ചിരുന്നു. ഒരു നിമിഷത്തിൽ....ഈശ്വരസൃഷ്ടിത..... ന്നത്യുഗ്രശക്തിയൊന്നുച്ചലിച്ച് സർഗ്ഗശക്തിയുടെ ആ വിളി ശൂന്യതയിൽ പ്രതിധ്വനിച്ചു. വിളിയുടെ സ്വരം ശ്രവിച്ചു വിശ്വപ്രപഞ്ചം ഉണർന്നുവന്നു.…

ക്രിസ്തു ആവിഷ്‌കാര പൂർണ്ണിമ

ഇരുപത്തിനാലാമദ്ധ്യായം സർവ്വനന്മസ്വരൂപനും സച്ചിദാനന്ദനുമായ ഈശ്വരൻ സ്വയം വെളിപ്പെടുത്താനും നമുക്കജ്ഞാതമായ അവിടുത്തെ തിരുമനസ്സ് വ്യക്തമാക്കിത്തരാനും തിരുമുള്ളമായി. സൃഷ്ടികർമ്മം പൊലെതന്നെ തികച്ചും സ്വതന്ത്രമായൊരു പ്രവർത്തനമാണിതു. ഒരർത്ഥത്തിൽ സൃഷ്ടികർമ്മംതന്നെയാണ് ഈശ്വരന്റെ പ്രഥമാവിഷ്‌കരണം.…

ജീവപ്രദായകൻ

ഇരുപത്തിമൂന്നാമദ്ധ്യായം ദൈവസുതൻ മനുഷ്യസ്വഭാവം സ്വീകരിച്ചു. ഈ മനുഷ്യസ്വഭാവത്തിൽ, തന്റെ പെസഹാ രഹസ്യത്തിലൂടെ അവിടുന്നു മരണത്തെ കീഴടക്കി. അങ്ങനെ മാനവത വീണ്ടെടുക്കപ്പെട്ടു. ഒപ്പം ഏവരും നവ്യസൃഷ്ടികളായി രൂപാന്തരപ്പെടുകയും ചെയ്തു…

അഴിവുകാണാത്ത പരിശുദ്ധൻ

ഇരുപത്തിരണ്ടാമദ്ധ്യായം മരിക്കാനായി ഒരു വ്യക്തി മനുഷ്യനായവതരിച്ച ഒറ്റപ്പെട്ടൊരു സംഭവം ചരിത്രത്തിന്റെ ഏടുകളിൽ സ്വർണ്ണ ലിപികളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണാനന്തരവും ഒറ്റപ്പെട്ട ചില സംഭവങ്ങൾ നടന്നു. ആ കല്ലറയുടെ…

പരിത്രാണകൻ

ഇരുപത്തൊന്നാമദ്ധ്യായം ഈശ്വരനു മനുഷ്യരോടുള്ള സ്‌നേഹത്തിന്റെ കഥയുടെ പ്രഥമാധ്യായം നിത്യതയാണ്. അധഃപതിച്ച മാനവതയെ സ്‌നേഹിക്കുന്നതു രണ്ടാമത്തേതും. അവരെ ഉദ്ധരിക്കാൻ സ്വസുതനെ ബലികഴിക്കാൻ സ്‌നേഹം സർവേശ്വരനെ പ്രേരിപ്പിച്ചു. 'പാപികളായ നമുക്കുവേണ്ടി…

പാപപ്പരിഹാരകൻ

ഇരുപതാമദ്ധ്യായം തികച്ചും അപ്രതീക്ഷിതമായിരുന്നു അപ്പോൾ കഫർണാമിലേക്കുള്ള ഈശോയുടെ വരവ്. വന്ന ഉടനെ വേഗംചെന്നവിടുന്നു വീട്ടിലേയ്ക്കു കയറി. തെല്ലാശ്വസിക്കാൻ. പക്ഷേ ആശ്വാസം ഈശോയ്ക്കുള്ളതല്ല. അവിടുത്തെ ആഗമനവിവരം എങ്ങനെയോ പുറത്തറിഞ്ഞു.…

മെസയാ

പത്തൊമ്പതാമദ്ധ്യായം സിനോപ്റ്റിക്ക സുവിശേഷകന്മാരെല്ലാം വിശിഷ്യ സെന്റ് മാത്യു, ഊന്നിപ്പറയുന്നൊരു വസ്തുതയുണ്ട്-ക്രിസ്തു മെസയാ ആണ്. മാർക്കിന്റെ ആറുമുതൽ ഒൻപതുവരെയുള്ള അദ്ധ്യായങ്ങൾ ഈ തീസീസ് ആണ് തെളിയിക്കുക. വിവിധ അത്ഭുതങ്ങളെ…

നിത്യവിധിയാളൻ

പതിനെട്ടാമദ്ധ്യായം ക്രിസ്തു തന്റെ വ്യക്തിത്വത്തെ സത്യവും ജീവനുമായി താദ്ത്മ്യപ്പെടുത്തുകമാത്രമല്ല ലോകത്തെ വിധിക്കാൻ തനിക്കുള്ള അധികാരവും സംസ്ഥാപിച്ചിരിക്കുന്നു. വെറുമൊരു മനുഷ്യൻ ഈ സാഹസത്തിനു മുതിരുകയില്ല. അവിടുന്നു തന്നെ വ്യക്തമാക്കുന്നു:…

വഴിയും സത്യവും ജീവനും ജ്യോതിസ്സും

പതിനേഴാമദ്ധ്യായം നൂറ്റാണ്ടുകളുടെ ഹൃദയദാഹം സ്പഷ്ടമാക്കുന്നൊരു പ്രാർത്ഥനയുണ്ട് ബ്രഹ്മദാരണ്യകോപനിഷത്തിൽ: “From non-being lead me to being, From darkness lead me to light, From death…

ജീവന്റെ അപ്പം

പതിനാറാമദ്ധ്യായം “Two banquets were held in Galilee in the course of a year: One in the court of Herod at…

ജീവജലം

പതിനഞ്ചാമദ്ധ്യായം മദ്ധ്യാഹ്ന സമയം. ഭാനുമാന്റെ തൃക്കണ്ണുകൾ ലോകത്തെയെല്ലാം ദഹിച്ചുകളയുമ്പോലെ. പഥികർ പരീക്ഷീണരായി ചോലമരങ്ങളുടെ തണലിൽ ആശ്രയം തേടിയിരിക്കയാണ്. ക്രിസ്തുവും ശിഷ്യന്മാരും നടന്നുനടന്ന് യാക്കോബിന്റെ കിണറ്റുകരയെത്തി. അവരും യാത്രാക്ലേശത്താൽ…

മനുഷ്യസ്‌നേഹി

പതിനാലാമദ്ധ്യായം ക്രിസ്തുവിന്റെ മനുഷ്യത്വം ഏതാണ്ടൊന്നു മനസ്സിലാക്കി നാം. അധഃപതിച്ച മാനവജനതയുടെ ആത്മ സാക്ഷാത്ക്കാരം സാധിക്കാനാണു സത്യദൈവമായ അവിടുന്ന് മനുഷ്യനാവുകയെന്ന സാഹസകൃത്യത്തിനൊരുമ്പെട്ടത്. ഈ കർമ്മത്തിൽ മനുഷ്യനെ അവന്റെ സാകല്യത്തിൽ…

മനുഷ്യപുത്രൻ

പതിമൂന്നാമദ്ധ്യായം സമയമായി, നസ്രസ്സിലെ ശാന്തസുന്ദരമായ ജീവിതത്തോടും വത്സലമാതാവിനോടും യാത്രപറഞ്ഞു യൂദായിലെ മരുഭൂമിയിലേയ്ക്കു ക്രിസ്തുവിനു പുറപ്പെടാൻ. പക്ഷേ, അതിനുമുമ്പ് യഹൂദാചാരമനുസരിച്ചുള്ള മാമ്മോദീസാ മുങ്ങാൻ കൂടി അവിടുന്നു തിരുമനസ്സാവുന്നു. അങ്ങനെ…

നസ്രായൻ

പന്ത്രണ്ടാമദ്ധ്യായം നസ്രസ്സ്! നാദമനോഹാരിതയും നൈർമല്യപരിമളവും ഒത്തിണങ്ങിയ ആ നാമത്തിനു നമ്മുടെ നമോവാകം. സ്വാതികരുടെയും സഹൃദയരുടെയും സിരകളിൽ കോരിത്തരിപ്പുളവാക്കാൻ പ്രഗത്ഭമാണ് ആ കൊച്ചു ഗ്രാമം. അതിൽ നിവസിച്ച, അതിന്റെ…

പ്രപഞ്ചോദ്ധാരകൻ

പതിനൊന്നാമദ്ധ്യായം മനുഷ്യാവതാരത്തിനൊരു പ്രാപഞ്ചികവശമുണ്ട്. ഇതെത്തൊട്ട് ഉത്ക്കടമായി പ്രതിപാദിക്കുന്നതു സെന്റ് പോളാണ്. അദ്ദേഹത്തിന്റെ ലേഖനങ്ങളിലുടനീളമെന്നോണം ക്രിസ്തുവിന്റെ പ്രാപഞ്ചികധർമ്മത്തെപ്പറ്റി പ്രതിപാദനം കാണാം. സൃഷ്ടിസാകല്യത്തിന്റെ അസ്തിത്വത്തിനും ഏകത്വത്തിനും നിലനില്പിനും കാരണഭൂതൻ ക്രിസ്തുവാണ്.…

error: Content is protected !!