തന്റെ രക്ഷണീയവേല പൂർത്തിയാകുന്ന ഉത്തരവാദിത്തം ഉത്ഥിതനായ ഈശോ ശിഷ്യ സമൂഹത്തിന് നേരിട്ട് നൽകി ( യോഹന്നാൻ 20: 23 ). ശ്ലീഹന്മാർ സഭയ്ക്ക് അടിസ്ഥാനമിട്ടു, അതിന്റെ ദൃശ്യ തലവനായി, പ്രഥമ പാപ്പായി പത്രോസിനെ അവിടുന്ന് തന്നെ നിയോഗിച്ചു ( യോഹന്നാൻ 21 :15 -19 ). അവരുടെ പ്രാതല്‍ കഴിഞ്ഞപ്പോള്‍ യേശു ശിമയോന്‍പത്രോസിനോടു ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമയോനെ, നീ ഇവരെക്കാള്‍ അധികമായി എന്നെ സ്നേഹിക്കുന്നുവോ? അവന് പറഞ്ഞു: ഉവ്വ് കര്‍ത്താവേ, ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്നു നീ അറിയുന്നുവല്ലോ. യേശു അവനോടു പറഞ്ഞു: എന്റെ ആടുകളെ മേയിക്കുക.
രണ്ടാം പ്രാവശ്യവും അവന് ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമയോനെ, നീ എന്നെ സ്നേഹിക്കുന്നുവോ? അവന് പറഞ്ഞു: ഉവ്വ് കര്‍ത്താവേ, ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്ന് നീ അറിയുന്നുവല്ലോ. അവന് പറഞ്ഞു: എന്റെ കുഞ്ഞാടുകളെ മേയിക്കുക.
അവന് മൂന്നാം പ്രാവശ്യവും അവനോടു ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമയോനെ, നീ എന്നെ സ്നേഹിക്കുന്നുവോ? തന്നോടു മൂന്നാം പ്രാവശ്യവും നീ എന്നെ സ്നേഹിക്കുന്നുവോ എന്ന് അവന് ചോദിച്ചതുകൊണ്ട് പത്രോസ് ദുഃഖിതനായി. അവന് പറഞ്ഞു: കര്‍ത്താവേ, നീ എല്ലാം അറിയുന്നു. ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്നും നീ അറിയുന്നു. യേശു പറഞ്ഞു: എന്റെ കുഞ്ഞാടുകളെ മേയിക്കുക.
സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ചെറുപ്പമായിരുന്നപ്പോള്‍ നീ സ്വയം അര മുറുക്കുകയും ഇഷ്ടമുള്ളിടത്തേക്കു പോവുകയും ചെയ്തിരുന്നു. എന്നാല്‍, പ്രായമാകുമ്പോള്‍ നീ നിന്റെ കൈകള്‍ നീട്ടുകയും മറ്റൊരുവന് നിന്റെ അര മുറുക്കുകയും നീ ആഗ്രഹിക്കാത്തിടത്തേക്കു നിന്നെ കൊണ്ടുപോവുകയും ചെയ്യും.
ഇത് അവന് പറഞ്ഞത്, ഏതു വിധത്തിലുള്ള മരണത്താല്‍ പത്രോസ് ദൈവത്തെ മഹത്വപ്പെടുത്തും എന്നു സൂചിപ്പിക്കാനാണ്. അതിനുശേഷം യേശു അവനോട് എന്നെ അനുഗമിക്കുക എന്നു പറഞ്ഞു.
യോഹന്നാന് 21 : 15-19.
തന്റെ ദാരുണമായ പീഡാനുഭവം, കുരിശു മരണം മഹത്വമാർന്ന പുനരുദ്ധാനം ഇവയിലൂടെ, വസ്തുനിഷ്ഠമായി മിശിഹാ തന്റെ രക്ഷാകരദൗത്യം പൂർത്തിയാക്കി. സഭാ സൗധത്തിനടിസ്ഥാനമിടുന്നതും അതിന്റെ നെടുംതൂണായി പത്രോസിനെ നിശ്ചയിക്കുന്നതും മേലുദ്ധരിച്ച വചനഭാഗം വ്യക്തമാക്കുന്നു. അതേ തുടർന്ന് ശിക്ഷ പ്രധാനൻ അനുഭവിക്കാൻ ഇരിക്കുന്ന രക്തസാക്ഷിത്വ ത്തെക്കുറിച്ചുള്ള ഈശോയുടെ പ്രവചനം ഉദ്ധൃത സുവിശേഷഭാഗം അവതരിപ്പിച്ചിരിക്കുന്നു.
ശിഷ്യത്വത്തിന്റെ, നേതൃത്വത്തിന്റെ ഒക്കെ അവശ്യഘടകമാണ് യഥാർത്ഥ ആഴമേറിയ സ്നേഹം. തന്റെ പിതാവിൽനിന്ന് കേട്ടതെല്ലാം അവിടുന്ന് ശിഷ്യർക്ക് വെളിപ്പെടുത്തി കൊടുത്തു ( യോഹന്നാൻ 15: 15). ഇവിടെ ഒരു കാര്യം വ്യക്തമായി മനസ്സിലാക്കണം. ശിഷ്യരും ഈശോ യുമായുള്ള സ്നേഹം മാനുഷികമായ സകല ബന്ധങ്ങളെയും അതിലംഘിക്കുന്ന സ്നേഹമാണ്. എല്ലാറ്റിനെയും എല്ലാവരെയുംകാൾ ഉപരിയായി ഈശോയെ സ്നേഹിക്കാൻ ക്രിസ്തുശിഷ്യൻ ബാധ്യസ്ഥനാണ്. മൂന്നു പ്രാവശ്യം ചോദ്യം ആവർത്തിക്കുകയും മൂന്നു പ്രാവശ്യം പറയിക്കുകയും ചെയ്യുന്നത് ഈശോ പത്രോസിനെ ശിഷ്യത്വത്തിൽ പുനരുദ്ധരിക്കുന്നു എന്നതിന്റെ സൂചനയാണ്. ‘ നിനക്കുവേണ്ടി എന്റെ ജീവൻ ഞാൻ ത്യജിക്കും”( യോഹന്നാൻ 13: 37) എന്നു തറപ്പിച്ച് പറഞ്ഞ പത്രോസ് ആണ് മൂന്നുപ്രാവശ്യം ഈശോയെ തള്ളിപ്പറഞ്ഞത്. ( യോഹന്നാൻ 18: 15 -18, 25 -27 ). ഒരുവിധത്തിൽ ശിഷ്യത്വം ഉപേക്ഷിച്ചുപോയവനാണ് പത്രോസ്( യോഹന്നാൻ 21: 2,3 ). അവനെ കർത്താവ് വീണ്ടും മനുഷ്യരെ പിടിക്കുന്നവനാക്കുന്നു.; ശിഷ്യത്വത്തിൽ പുനരുദ്ധരിക്കുന്നു; ശിഷ്യ പ്രധാനനാക്കുന്നു. Inscrutable are the ways of God.
ഇത്തരുണത്തിൽ, പത്രോസിന്റെ ഗുരുനിഷേധത്തിന്റെ പിന്നാമ്പുറം എന്തെന്ന് ചിന്തിക്കുന്നത് സമുചിതം ആയിരിക്കും. ഇതിന് പിന്നിൽ പ്രവർത്തിച്ചത് അവന്റെ സ്നേഹരാഹിത്യമോ, സ്നേഹക്കുറവോ അല്ലെന്ന സത്യമേവരും മനസ്സിലാക്കണം. അവനെ പ്രതിനായകൻ ആക്കിയത് അവന്റെ ഭീരുത്വമാണ്. മശിഹായുടെ പുനരുദ്ധാനവും സ്വർഗ്ഗാരോഹണവും കഴിഞ്ഞ്, അവിടുന്ന് പിതാവിന്റെ വാഗ്ദാനമായ പരിശുദ്ധാത്മാവിനെ പെന്തക്കോസ്ത ദിനം അയയ്ക്കുന്നതുവരെ ഭീരുത്വം പത്രോസിനെ ഒരുപരിധിവരെ വേട്ടയാടിയിരുന്നു.
ഈ വസ്തുതയുടെ ബന്ധപ്പെട്ടു സവിശേഷമായി അനു സ്മരിക്കേണ്ട ഒരു തിരുവാക്യമാണ് യോഹന്നാൻ 20 :19 . ” ആഴ്ചയുടെ ആദ്യ ദിവസമായ അന്ന് വൈകിട്ട് ശിഷ്യന്മാർ കതകടച്ചിരിക്കെ, ഈശോ വന്ന് അവരുടെ മദ്ധ്യേ നിന്ന് അവരോട് പറഞ്ഞു : ” നിങ്ങൾക്കു സമാധാനം”. ഈശോയുടെ ഉത്ഥാനത്തിലൂടെയുള്ള അവിടുത്തെ തിരിച്ചുവരവിന്റെയും തന്റെ മഹത്വീകരണത്തിലൂടെ അവർക്ക് കൈവന്ന പരിശുദ്ധാത്മാവിന്റെയും അനുഭവമാണ് ഈ സമാധാനാനുഭവം.
ഇവിടെ പത്രോസിന്റെ ഭീരുത്വത്തിന്റെ ഭയത്തിന്റെ തെളിവ് നമുക്ക് വ്യക്തമാവുന്നു. ” നീയും അവനോടു കൂടി ഉണ്ടായിരുന്നു ” എന്ന് പറഞ്ഞ സ്ത്രീയെ ഭയന്നാണ ല്ലോ ” ഞാനവനെ അറിയുകപോലുമില്ല ” എന്നു പറഞ്ഞത്. പരിശുദ്ധാത്മാവിന്റെ അഭിഷേകം കിട്ടിക്കഴിഞ്ഞപ്പോൾ ഭീരുവായിരുന്ന പത്രോസ് മഹാധീ രനായി മാറി. അവന്റെ പ്രഥമ പ്രഭാഷണത്തിലെ ചില വാക്കുകൾ ശ്രദ്ധിക്കൂ. യഹൂദരോട് അവരുടെ മുഖത്ത് നോക്കി പറഞ്ഞ വാക്കുകളാണിവ. ” അവന്റെ( ക്രിസ്തു ) നിങ്ങളുടെ കൈകളാൽ ഏൽപ്പിക്കപ്പെട്ടു. അധർമ്മികളുടെ കൈകളാൽ അവനെ നിങ്ങൾ കുരിശിൽ തറച്ചു കൊന്നു. എന്നാൽ ദൈവം അവനെ മൃത്യു പാശത്തിൽ നിന്നു വിമുക്തനാക്കി ഉയർപ്പിച്ചു…. അതിനാൽ നിങ്ങൾ കുരിശിൽ തറച്ച യേശുവിനെ ദൈവം (പിതാവ്) കർത്താവും ക്രിസ്തുവും ആക്കി ഉയർത്തി എന്ന് ഇസ്രായേൽജനം മുഴുവൻ വ്യക്തമായി അറിയട്ടെ ( നട.2:23,24,36).