മിലാൻ വിളംബരം വഴി ക്രിസ്തുമതത്തിന് ആരാധനാ സ്വാതന്ത്ര്യം നൽകിയ കോൺസ്റ്റൻറയിൻ ചക്രവർത്തിയുടെ അമ്മയാണ് ഹെലേന രാജ്ഞി. രാജ്ഞി ഇംഗ്ലീഷുകാരിയാണെന്നു പറയുന്നു. മാക്സെൻസിയുസു മായുള്ള യുദ്ധത്തിൽ കോൺസ്റ്റന്റയിന്റെ ചക്രവർത്തിക്കു കുരിശിന്റെ അടയാള ത്തിൽ ജയിക്കാമെന്നുള്ള കാഴ്ച ഉണ്ടായശേഷം അദ്ദേഹം ക്രിസ്ത്യാ നികളോട് അത്യന്തം ആർദ്രത പ്രദർശിപ്പിച്ചുപോന്നു. ലാറ്ററർ കൊട്ടാരം മെൽകിയാഡെസു പാപ്പായ്ക്ക് ചക്രവർത്തി 313-ൽ വിട്ടുകൊടുത്തു.
മാനസന്തര ശേഷംഹെലെനാ രാജ്ഞി ഭക്താഭ്യാസങ്ങളിലും ദാനധർമ്മങ്ങളിലും അത്യുൽസുകയായിത്തീർന്നു. 326-ൽ ജറുസലേമിലെ ബിഷപ്പ് മാക്കാരിയൂസിനു ഗുൽത്തായിൽ ഒരു ദൈവാലയം പണിയുന്നതിനു കല്പന കൊടുത്തു. അന്നു രാജ്ഞിക്കു 75 വയസ്സായിരുന്നെങ്കിലും പളളി പണി നേരിൽ കാണാൻ രാജതി ജറുസലേമിലേക്കു പോയി. യഥാർത്ഥ കുരിശു കണ്ടുപിടിക്കണമെന്നുള്ള ആഗ്രഹവുമുണ്ടായിരുന്നു. ഗാഗുൽത്തായിൽ കുന്നുകൂടിക്കിടന്നിരുന്ന ചപ്പും ചവറും മാറ്റുകയും വീനസ്സിന്റെ പ്രതിമ നീക്കുകയും ചെയ്തപ്പോൾ മൂന്നു കുരിശുകളും കണ്ടെത്തി. ഏതാണ്ട് ഈശോയെ തറച്ച കുരിശെന്നു മനസ്സിലാക്കാൻ ഈ കുരിശു ഒരോന്നായി എടുത്തു ബിഷപ്പ് മക്കാരിയൂസ് രോഗിണിയായ ഒരു സ്ത്രീയെ സ്പർശിച്ചുനോക്കി, യഥാർത്ഥ കുരിശു തൊട്ടപ്പോൾ സ്ത്രീയുടെ സുഖക്കേട് ഉടനെ മാറി. കുരിശു കണ്ടെത്തിയതിൽ ഹെലനാ രാജ്ഞി അഭിമാനംകൊണ്ട്, അവിടെ ഒരു പളളി പണിയുകയും ചെയ്തു. രാജ്ഞി മെത്രാന്മാരോടും പുരോഹിതരോടും വളരെ ബഹുമാനം പ്രദർശിപ്പിച്ചിരുന്നു. പ്രജകളുടെ വിശ്വാസം വർദ്ധിപ്പിക്കാൻ പുരോഹിതന്മാരോടുള്ള ബഹുമാനം പ്രയോജകീഭവിക്കും എന്ന ബോധ്യം ഉണ്ടായിരുന്നു. ക്രിസ്തുവിന്റെ ജീവിതത്തോടു ബന്ധപ്പെട്ട സ്ഥലങ്ങളിലെല്ലാം ഓരോ പള്ളി പണിയിച്ച് രാജ്ഞി റോമയിലേക്കു മടങ്ങി. താമസിയാതെ 328ൽ – രാജ്ഞി. നിര്യാതയായി.
വിചിന്തനം . മതപീഡന വീരന്മാരായ ചക്രവർത്തിമാരുടെ കുടുംബത്തോടു ബന്ധപ്പെട്ട ഹെലന രാജ്ഞിയ്ക്കു കുരിശിനോടുണ്ടായ ഭക്തി അന്യാദൃശം തന്നെ.“കുരിശേ, എന്റെ ഏക അഭയമേ സ്വസ്തി”.