വി സിസിലി ഒരുത്തമ കുടുംബത്തിൽ ജനിച്ച റോമാക്കാരിയാണ് ക്രിസ്തുമത തത്വങ്ങൾ അവൾ ശരിക്ക് അഭ്യസിച്ചിരുന്നു. യൗവ്വനത്തിൽ ത്തന്നെ അവൾ നിത്യകന്യാത്വം നേർന്നു. എന്നാൽ മാതാപിതാക്കന്മാർ വലേരിയൻ എന്ന കുലീന യുവാവിനെ വിവാഹം കഴിക്കാൻ സിസിലിയെ നിർബന്ധിച്ചു. ഭർത്താവിനോടു സിസിലി പറഞ്ഞു: “ഒരു രഹസ്യം പറ യാനുണ്ട്. ഒരു ദൈവദൂതൻ എന്നെ സൂക്ഷിച്ചുകൊണ്ടാണിരിക്കുന്നതെന്നു താങ്കൾ അറിയണം. വിവാഹമുറയ്ക്ക് അങ്ങ് എന്നെ സ്പർശിച്ചാൽ ദൈവദൂതൻ കോപിക്കും: അങ്ങു സഹിക്കേണ്ടതായിവരും എൻറെ നിത്യ കന്യാത്വം അങ്ങു സമാദരിക്കയാണെങ്കിൽ എന്നെ സ്നേഹിക്കുന്നതുപോലെ ആ ദൂതൻ അങ്ങയേയും സ്നേഹിക്കും” “ആ ദൂതനെ ഞാൻ കാണട്ടെ, എന്നാൽ ഞാൻ അങ്ങനെ ചെയ്യാം,” ഭർത്താവു പറഞ്ഞു “ഏക സത്യ ദൈവത്തിൽ വിശ്വസിച്ചു ജ്ഞാനസ്നാനപ്പെട്ടാൽ താങ്കൾക്ക് ആ ദൈവ ദൂതനെ കാണാൻ കഴിയും.” വലേരിയനെ ബിഷപ്പ് ഉർബൻ ജ്ഞാന സ്നാനപ്പെടുത്തി തിരിച്ചുവന്നപ്പോൾ ആ ദൈവദൂതനെ വലേരിയൻ കണ്ടു വിവരം സ്വസഹോദരൻ തിബൂർത്തിയൂസിനേയും അറിയിച്ചു. അദ്ദേഹവും ജ്ഞാനസ്നാനപ്പെട്ടു. താമസിയാതെ അവർ രണ്ടു സഹോദരന്മാരും രക്ത സാക്ഷിത്വമകുടം ചൂടി; അവരുടെകൂടെ ഇതിനു സാക്ഷിയായിരുന്ന റോമൻ
ഉദ്യോഗസ്ഥൻ മാക്സിമൂസും രക്തസാക്ഷി കിരീടം അണിഞ്ഞു.
സിസിലിയെ ശ്വാസംമുട്ടിച്ചു കൊല്ലാൻ വിധിയുണ്ടായി അവളെ ഒരു തീച്ചൂളയിൽ ഒന്നരദിവസം ഇട്ടു. എന്നാൽ അഗ്നി അവളുടെ ശരീരത്തെ ദ്രോഹിച്ചില്ല; ഒരു തലമുടിനാരുപോലും കരിഞ്ഞില്ല. ഒരു ആരാച്ചാരു വന്നു നിയമപ്രകാരം മൂന്നുപ്രാവശ്യം വെട്ടി തല പകുതിമുറിഞ്ഞു തറ യിൽ രണ്ടുദിവസം ജീവനോടെ കിടന്നു. അവസാനം തന്റെ കിരീടം വാങ്ങിക്കാൻ അവളുടെ ആത്മാവു പറന്നുപോയി.
വി സിസിലിയുടെ ജീവചരിത്രകാരൻ പറയുന്നതു പുണ്യവതി വാദ്യ മേളങ്ങളോടുകൂടെ ദൈവസ്തുതി പാടിയിരുന്നുവെന്നാണ് അതിനാൽ വി സിസിലി ദൈവാലയ സംഗീതത്തിന്റെ മധ്യസ്ഥയായി പ്രഖ്യാപിതയായി രിക്കുന്നു.
വിചിന്തനം: “എൻെറ രക്തം മുഴുവനും എണ്ണയായി മാറാനും ഞരമ്പു തിരിയായിത്തീരാനും അങ്ങനെ അവ മുഴുവനും ദൈവത്തിന്റെ സ്തുതി ക്കായി കത്തിജ്വലിച്ചു കാണാനും ഞാനാഗ്രഹിക്കുന്നു” (വി. അഗുസ്റ്റിൻ)