വി. മരിയ ഗൊരേത്തി (1890 -1902) കന്യക, രക്തസാക്ഷി

1950 ലെ വിശുദ്ധ വത്സരത്തിൽ പന്ത്രണ്ടാം പിയൂസ് മാർപാപ്പ മരിയ ഗൊരോത്തിയെ പുണ്യവതിയെന്നു പേര് വിളിച്ചത് വി. പത്രോസിന്റെ അങ്കണത്തിൽ വച്ചാണ്. രണ്ടരലക്ഷം പേര് പ്രസ്തുത ചടങ്ങിൽ പങ്കെടുത്തുവെന്നു പറയുമ്പോൾ ഈ കൊച്ചു രക്തസാക്ഷിണിയുടെ പ്രശസ്തി ഊഹിക്കാമല്ലോ.
ഇറ്റലിയിൽ കോരിണാള്ഡോയില്ലെ ഒരു ദരിദ്ര കർഷകന്റെ മകളായിട്ടാണ് മരിയ ഭൂജാതയായത്. പള്ളിക്കൂടത്തിൽ പഠിക്കാൻ അവൾക്കു സാധിച്ചില്ല. എഴുതാനും വായിക്കാനും അവൾക്കു അറിഞ്ഞുകൂടായിരുന്നു. മരണത്തിനു ഏതാനും മാസങ്ങൾക്കു മുൻപായിരുന്നു അവളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം. മറ്റെല്ലാ കുട്ടികളെയുംകാൾ അവൾ വലുതായിരുന്നു.
മരിയായിക് ഒമ്പതു വയസ്സുള്ളപ്പോൾ പിതാവ് കുടുംബവുമായി നെട്ടൂണിയിലേക്കു പൊന്നു. പത്താമത്തെ വയസ്സിൽ പിതാവ് മരിച്ചു. മരിയ താമസിച്ചിരുന്ന ആ മാളികയിൽത്തന്നെ ധനികരായ സെറാനെല്ലി കുടുംബക്കാർ താമസിച്ചിരുന്നു. അവരുടെ ഒരു ജോലിക്കാരിയായിരുന്നു മരിയയുടെ ‘അമ്മ അസൂന്ത. മുന്ന് പ്രാവശ്യം അലക്സാൺഡ്രോ സെറാനെല്ലി മരിയയെ പാപത്തിനു ക്ഷണിച്ചു; അവർ ചെറുത്തുനിന്നു. വിവരം അമ്മയോട് പറഞ്ഞിട്ട് ഇങ്ങനെ കൂട്ടിച്ചേർത്തു: “അമ്മെ എന്റെ ശരീരം കഷ്ണം കഷ്ണമായി മുറിക്കുകയാണെങ്കിൽകൂടി ഞാൻ പാപം ചെയ്യുകയില്ല.”
ജൂലൈ മാസത്തിലെ ചൂടുള്ള ഒരു അപരാഹ്നം, മരിയ ഒരു കട്ടിലിലിരുന്നു തയിച്ചുകൊണ്ടിരിക്കുമ്പോൾ അലക്സാൺഡ്രോ മരിയയെ പാപം ചെയ്യാൻ നിർബന്ധിച്ചു. ഞാൻ വഴങ്ങുകയില്ല മരിക്കുകയേയുള്ളുവെന്നു അവൾ പറഞ്ഞു. സഹായത്തിനായി അവൾ നിലവിളിച്ചു. “ഇല്ല, ദൈവം ഇതു ഇഷ്ടപ്പെടുന്നില്ല. അത് പാപമാണ്, നീ നരകത്തിൽ പോകും.” അലക്സാൺഡ്രോ കുപ്പായത്തിൽ ഒളിച്ചുവച്ചിരുന്ന കഠാരയെടുത്തു പതിനാല് പ്രാവശ്യം മരിയയെ കുത്തി. വിവരമറിഞ്ഞു ‘അമ്മ സ്ഥലത്തെത്തി വൈദികനെ വിളിച്ചു. മരിയ കുമ്പസാരക്കാരനോട് പറഞ്ഞു: “ഞാൻ അലക്സാന്ദ്രയോടു ക്ഷമിക്കുന്നു. ഒരിക്കൽ അയാൾ മനസാന്തരപ്പെടും.” കുത്തുകഴുഞ്ഞു 24 മണിക്കൂറിനു ശേഷം മരിയ ആശുപത്രിയിൽവച്ചു മരിച്ചു. ഘാതകന് 30 വർഷത്തെ ജയിൽശിക്ഷ കിട്ടി. ഇരുപത്തിയേഴാമത്തെ വര്ഷം ജയിൽവിമുക്തനായി പുറത്തുവന്നശേഷം അയാൾ ‘അമ്മ അസൂന്തയോട് മാപ്പു ചോദിച്ചു ഒരു സന്യാസസഭയിൽ സഹോദരനായി ചേർന്നു.
1947 ൽ മരിയ ഗൊരേത്തിയെ അനുഗ്രഹീത എന്ന് വിളിച്ചപ്പോൾ അവളുടെ ‘അമ്മ അസൂന്തയും (82) രണ്ടു സഹോദരിമാരും ഒരു സഹോദരനും വി. പത്രോസിന്റെ ബസിലിക്കയിൽ സന്നിഹിതരായിരുന്നു. വിശുദ്ധയുടെ നാമകരണത്തിനു വി. പത്രോസിന്റെ അങ്കണത്തിൽ അലക്സാൺഡ്രോ (65 വയസ്സ്) മുട്ടുകുത്തിയിട്ടുണ്ടായിരുന്നു . ‘അമ്മ അസൂന്തയുമുണ്ടായിരുന്നു.
മരിയ ഗൊരേത്തിക്കു വേദോപദേശം കാര്യമായി അറിയാൻ പാടില്ലായിരുന്നുവെങ്കിലും വിശ്വാസത്തിനു യാതൊരു കുറവുമുണ്ടായിരുന്നില്ല. കാർഡിനാൾ സലോട്ടി പറയുന്നു: “മരിയ ഒരു രക്തസാക്ഷി ആയില്ലായിരുന്നെങ്കിൽകൂടി അവൾ ഒരു വിശുദ്ധയാകുമായിരുന്നു. അത്ര പരിശുദ്ധമായിരുന്നു അവളുടെ അനുദിന ജീവിതം.”
Personal Information
Rev. Dr. Fr. Joseph Vattakalam is a talented writer, a speaker, a preacher and a very good spiritual Councillor. He had been professor of English in St. Berchmans College for 22 years. He was also warden, chaplain, vice principal and principal of the reputed St. Berchmans College. After his retirement he served the first principal of the Macfast College, Thiruvalla, the second principal of Malankara Catholic College(Kanyakumari) and the founder principal of Kanyakumari Community College, under the same management.
At present Fr. Joseph Vattakalam's mission is to write for the greater glory of God as the expression of his love for his creator.