പീറ്റർ ക്ളാവെർ സ്പെയിനിൽ ബാഴ്സലോണം സർവ്വകലാശാല യിൽ പഠിച്ചശേഷം 21-ാമത്തെ വയസ്സിൽ 1602 ആഗസ്റ്റിൽ ഈശോ സഭയിൽ ചേർന്നു. നൊവീഷിയറ്റ് തരഗോണയിൽ നടത്തി. മജോർക്കയിൽ പഠനം പൂർത്തിയാക്കി 1610-ൽ അദ്ദേഹം അമേരിക്കയിലേക്കു പോയി സാന്തഫയിൽ വച്ചു 34-ാമത്തെ വയസ്സിൽ പൗരോഹിത്യം സ്വീകരിച്ചു. അന്നു മുതൽ നീഗ്രോമാരുടെ ഇടയിൽ അദ്ദേഹം മിഷനറി പ്രവർത്തനം തുടങ്ങി.
ആഫ്രിക്കൻ നീഗ്രോമാരെ പിടിച്ച് അമേരിക്കയിൽ അടിമയായി വില് ക്കുന്ന സമ്പ്രദായം 1500-ൽ ആരംഭിച്ചുവെന്നു പറയാം. 1616-00 ജോ തുറമുഖത്തു മാസന്തോറും ആയിരം അടിമകൾ വന്നു ചേരാറുണ്ടായിരുന്നു. ഇങ്ങനെ ഇറക്കുമതി ചെയ്യപ്പെടുന്ന നീഗ്രാമാർ ആഫ്രി ക്കൻ രാജാക്കന്മാർ വില്ക്കുന്നവരാണ്. അടിമക്കപ്പലുകളിൽ അടിമകളെ കുന്നുപോലെ കൂട്ടിയിട്ടാണു കൊണ്ടുവരുന്നത്. മാർഗ്ഗമധ്യേ പകുതിപേർ മരിച്ചുപോകുന്നു. തുറമുഖത്ത് അടിമകളെ ഇറക്കുമ്പോൾ ദയനീയമാണു കാഴ്ച. കത്തോലിക്കാ വൈദികർ കഴിവുളള സേവനം ചെയ്തുപോന്നിരുന്നു. ഫാദർ സാന്റോവലിന്റെ കീഴിൽ ഫാദർ പീറ്റർ ക്ളേവർ ഈ കുരിശുയുദ്ധത്തിൽ പങ്കെടുക്കാൻ തുടങ്ങി.
ഓരോ കപ്പലും വന്നുചേരുമ്പോൾ അടിമകൾക്കുവേണ്ട ഭക്ഷണസാ ധനങ്ങളും പാനീയങ്ങളും കൊണ്ടു ഫാദർ ക്ളേവരും സഹായകരും ഓടിയെത്തിയിരുന്നു. അടിമകളെ ചങ്ങലകൊണ്ടു ബന്ധിച്ചിട്ടിരിക്കയായി രിക്കും മരിക്കാറായവർക്ക് അവർ അന്ത്യകൂദാശകൾ നല്കിയിരുന്നു. ശേഷം പേരോട് ആശ്വാസവചസ്സുകൾ പറയും. ചിലരെ വേണ്ട ഉപ ദേശങ്ങൾ കൊടുത്തു ജ്ഞാനസ്നാനപ്പെടുത്തിയിരുന്നു. കാർത്തജേനയിൽ നിന്നുപോയ ശേഷം അവരെ ഉപേക്ഷിച്ചിരുന്നില്ല. മൂന്നുലക്ഷം അടിമകളെ ഫാദർ ക്ളേവർ ശുശ്രൂഷിച്ചിട്ടുണ്ട്.
അടിമകളുടെ സേവനം കഴിഞ്ഞു ബാക്കിയുള്ള സമയം യൂറോപ്യരുടെ ആത്മകാര്യങ്ങൾ ഫാദർ ക്ളവർ ശ്രദ്ധിച്ചു പോന്നു. അടിമകൾക്ക് ആത്മാവില്ലെന്നും അവർക്കുവേണ്ടി കഷ്ടപ്പെടുന്നതു വെറുതേയാണെന്നും പറഞ്ഞിരുന്ന വെളളക്കാരുടെ ഹൃദയത്തെ മാനസാന്തരപ്പെടുത്തുക ചീഞ്ഞു നാറിയിരുന്ന മുറിവുകൾ വെച്ചുകെട്ടുന്നതിനേക്കാൾ പ്രയാസമായിരുന്നു.
നാലു കൊല്ലത്തോളം ഫാദർ ക്ളേർ അസുഖമായി കിടന്നു. ആവലാതിയൊന്നും കൂടാതെ സഹിച്ചു 1654 സെപ്തംബർ 8-ാം തീയതി ഫാദർ ക്ളവർ അന്തരിച്ചു. നാല്പതു വർഷത്തെ അധ്വാനത്തിനിടയ്ക്ക് അദ്ദേഹംമൂന്നു ലക്ഷംപേരേ മാനസാന്തരപ്പെടുത്തിയിട്ടുണ്ട്. മറ്റു കൂദാശകളും ഉപദേശങ്ങളും സേവനങ്ങളുമങ്ങനെ.
വിചിന്തനം: ആശ്വാസവചസ്സുകൾ ദീനരോടു പറയുന്നതു നല്ലത്. ആശ്വാസ ദായകമായ സേവനവും ദാനവും ഒന്നുകൂടി നല്ലത്.