വി. അൽഫോൻസ് ലിഗോരി (1696-1787) മെത്രാൻ വേദപാരംഗതൻ

“ഈ ചീട്ടുകളിയാണ് നിന്റെ പഠനവിഷയം. പണ്ഡിതരായ ഈ ഗ്രന്ഥകർത്താക്കളോടുള്ള സല്ലാപത്തിനിടയ്ക്കു സമയം പോകുന്നത് നീ അറിയുന്നില്ല.” പ്രഭു വംശജനായ ലിഗോരി തന്റെ മകൻ അൽഫോൻസിനോടു പറഞ്ഞ വാക്കുകളാണിവ. ഈ ദൃശ്യമായ ശാസനയ്ക്കു വിധേയനായ അൽഫോൻസ് പതിനാറാമത്തെ വയസ്സിൽ നിയമത്തിൽ ബിരുദമെടുത്തു കേസുകൾ വധിക്കാൻ തുടങ്ങി.
പത്തുകൊല്ലത്തോളം കോടതിയിൽ പോയി അൽഫോൻസ് പല കേസുകളും വാദിച്ചു. ഒരു കേസും തോറ്റില്ല. അങ്ങനെയിരിക്കെ ഒരു വലിയ സംഖ്യയുടെ കൈമാറ്റത്തെപ്പറ്റിയുള്ള ഒരു കേസിൽ പ്രധാനമായ ഒരു രേഖ കാണാതെ അൽഫോൻസ് കേസ് വാദിക്കാനിടയായി. എതിർഭാഗം ആ രേഖ കാണിച്ചു കേസ് വാദിച്ചു ജയിച്ചു. അൽഫോൻസ് ഗദ്ഗദ്ത്തോടെ പറഞ്ഞു: “ലോകത്തിന്റെ മായാ സ്വഭാവം ഞാൻ മനസ്സിലാക്കിയിരിക്കുന്നു. ഇനി ഞാൻ കോടതിയിലേക്കില്ല.” അങ്ങനെ സ്വഭവനത്തിൽ താമസിച്ചുകൊണ്ടിരിക്കുമ്പോൾ ലോകം അതിന്റെതായ ആനന്ദം അദ്ദേഹത്തിന്റെ നേർക്കു വച്ച് നീട്ടിയെങ്കിലും, ‘ലോകത്തെ ഉപേക്ഷിച്ചു നിന്നെത്തന്നെ എനിക്ക് തരിക’ എന്ന ആന്തരിക സ്വരത്തെ ശ്രവിച്ചു പിതാവിന്റെ ഇംഗിതത്തിനെതിരായി മുപ്പതാമത്തെ വയസ്സിൽ വൈദികനായി.
മകന്റെ ആധ്യാത്മികത്വം അങ്ങേയറ്റം വെറുത്തിരുന്നു പിതാവ് ഒരു ദിവസം അദ്ദേഹത്തിന്റെ ഒരു പ്രസംഗം ശ്രവിക്കുവാനിടയായി. പ്രസംഗത്തിനുശേഷം മകനെ തെരഞ്ഞുപിടിച്ചു അദ്ദേഹത്തോട് പറഞ്ഞു: “മകനെ, ഞാൻ നിന്നോട് നന്ദി പറയുന്നു. ദൈവത്തെ അറിയുവാൻ നിന്റെ പ്രസംഗം എന്നെ സഹായിച്ചു. ഇത്ര പരിശുദ്ധവും ദൈവത്തിനു സംപ്രീതവുമായ ഒരന്തസ് നീ സ്വീകരിച്ചതിൽ ഞാൻ അനുഗ്രഹീതനും നിന്നോട് കൃതജ്ഞനുമാണ്.”
1731 ൽ അൽഫോൻസ് രക്ഷകന്റെ സഭ സ്ഥാപിച്ചു. അദ്ദേഹത്തിന്റെ കർക്കശമായ ജീവിതരീതിയെ വെറുത്തു സഭാംഗങ്ങൾ അദ്ദേഹത്തെ സഭയിൽ നിന്ന് പുറത്താക്കി. എങ്കിലും 1762 ൽ അദ്ദേഹം സാന്ത അഗാത് ദെൽഗോഥായിലെ മെത്രാനായി. 13 കൊല്ലം തീക്ഷണതയോടെ ആത്മാക്കളുടെ രക്ഷക്കായി പ്രവർത്തിച്ചു. പരഹൃദയജ്ഞാനം ഉണ്ടായിരുന്ന ഈ മെത്രാൻ ദുർമാർഗികളെ മുറയ്ക്ക് ശാസിക്കുകയും തിരുത്തുകയും ചെയ്തിരുന്നു.
ഭരിച്ച ജോലികളുടെ ഇടയ്ക്കു വലുതും ചെറുതുമായ 111 പുസ്തകങ്ങളെഴുതി സഭയെ അനുഗ്രഹിച്ചു. അദ്ദേഹത്തിന്റെ സന്മാർഗശാസ്ത്രം പ്രസിദ്ധമായ ഒരു കൃതിയാണ്. ‘മരിയൻ മഹത്വങ്ങൾ’ എന്ന ഗ്രന്ഥം പോലെ വേറൊരു ഗ്രന്ഥം ദൈവമാതാവിനെപ്പറ്റി ആരും എഴുതിയിട്ടില്ല. ‘വി. കുർബാനയുടെ സന്ദർശനങ്ങൾ’ എന്ന ഗ്രന്ഥത്തിന് അദ്ദേഹത്തിന്റെ ജീവിതത്തിൽത്തന്നെ 41 പതിപ്പുകളുണ്ടായി. ഒരു നിമിഷംപോലും വൃഥാ ചിലവഴിക്കുകയില്ലെന്നു അദ്ദേഹം ഒരു വൃതമെടുത്തിരുന്നു. തലവേദനയുള്ളപ്പോൾ തണുത്ത ഒരു മാർബിൾ കഷ്ണം നെറ്റിയിൽ താങ്ങിപിടിച്ചു വായനയും എഴുത്തും തുടർന്നിരുന്നു. പ്രശസ്തിയോടുപ്പം വളരെയേറെ കഷ്ടതകളും അനുഭവിച്ചു തോനുറ്റിഒന്നാമത്തെ വയസ്സിൽ നിര്യാതനായി.
Personal Information
Rev. Dr. Fr. Joseph Vattakalam is a talented writer, a speaker, a preacher and a very good spiritual Councillor. He had been professor of English in St. Berchmans College for 22 years. He was also warden, chaplain, vice principal and principal of the reputed St. Berchmans College. After his retirement he served the first principal of the Macfast College, Thiruvalla, the second principal of Malankara Catholic College(Kanyakumari) and the founder principal of Kanyakumari Community College, under the same management.
At present Fr. Joseph Vattakalam's mission is to write for the greater glory of God as the expression of his love for his creator.