കന്യകാംബികയുടെ മാതാപിതാക്കന്മാരാണ് അന്നായും ജൊവാക്കിമും. രണ്ടുപേരും ദാവീദിന്റെ ഗോത്രത്തിൽ ജനിച്ചവരാണ്. ജൊവാക്കിമിന്റെ തിരുനാൾ പ്രാചീനകാലം മുതൽക്കും അന്നാമ്മയുടെ തിരുനാൾ 4-ാം ശതാ ബ്ദം മുതൽക്കും പൗരസ്ത്യസഭയിൽ ആഘോഷിച്ചിരുന്നു; പാശ്ചാത്യസഭ യിൽ 15-ാം ശതാബ്ദം മുതൽ രണ്ടുപേരുടെയും തിരുനാളുകൾ ഘോഷിച്ചു തുടങ്ങി. തങ്ങളുടെ അസാധാരണ പുത്രിയുടെ സംസർഗ്ഗത്തിൽ ജോവാ ക്കിമും അന്നായും അത്യധികം ആദ്ധ്യാത്മികാനന്ദം അനുഭവിച്ചു. തന്റെ കുഞ്ഞ് ഉത്ഭവ പാപരഹിതയും സർവ്വഥാ നിർമ്മലയുമാണെന്നുളളതു മാതാ പിതാക്കന്മാർക്ക് ആനന്ദകാരണമായിരിക്കുമല്ലോ. മകൾ ദൈവമാതാവായി തിരഞ്ഞെടുക്കപ്പെട്ടത് അറിഞ്ഞ നാൾ മുതൽ അവരുടെ സന്തോഷം എത വർദ്ധിച്ചിരിക്കും!
ദൈവമാതാവിന്റെ അമ്മയായ എത്രയും വത്സലയാണ്; പേരിന്റെ അർത്ഥം തന്നെ അനുഗ്രഹദായക എന്നത്, അവളുടെ വാർധക്യ ത്തിലാണ് മറിയം ജനിച്ചത്. തന്നിമിത്തം എത്രയും വാത്സല്യത്തോടെയാണ് ഈ ശിശുവിനെ വളർത്തിയതെന്ന് ഊഹിക്കാമല്ലോ. അമലോത്ഭവയായ ശിശുവിന്റെ ഓരോ കാൽവയ്പും അന്നായ്ക്ക് വളരെ കൗതുകമായിരു ന്നിരിക്കണം.
യഹൂദ ശിശുക്കൾ ദൈവാലയത്തിൽ പുരോഹിതന്മാരുടെ മേൽനോ ട്ടത്തിൽ ശിശുഗൃഹത്തിൽ താമസിക്കുന്ന ഒരു പതിവുണ്ടായിരുന്നുവെന്നു പറയുന്നുണ്ട്. തദനുസാരം അന്നാ തന്റെ ശിശുവിനു മൂന്നു വയ സ്സുള്ളപ്പോൾ ദൈവാലയത്തിൽ കാഴ്ചവെച്ചുവെന്ന് ഒരു പാരമ്പര്യമുണ്ട്. അതിനാൽ തന്റെ നിർമ്മല ശിശുവിന്റെ സഹവാസത്തിൽനിന്നു ലഭിക്കാമായിരുന്ന ആനന്ദം അന്നാ ബലിചെയ്തു.
ക്രിസ്തീയ കുടുംബങ്ങളുടെ മദ്ധ്യസ്ഥയാണ് അന്നാമ്മ. നമുക്ക് അമ്മാമ്മയാണല്ലോ. അമ്മാമ്മയുടെ മാധ്യസ്ഥ്യം തേടിയിട്ടുള്ളവർ ക്കെല്ലാം അസാധ്യമായ അനുഗ്രഹങ്ങൾ സിദ്ധിച്ചിട്ടുണ്ടെന്നു ക്രിസ്തീയ സാഹിത്യം സാക്ഷ്യപ്പെടുത്തുന്നു. ജസ്റ്റീനിയൻ ചക്രവർത്തി 550-ൽ കോൺ സ്റ്റാന്റിനോപ്പിളിൽ വി. അന്നാമ്മയുടെ ബഹുമാനാർത്ഥം ഒരു ദൈവാലയം പണിചെയ്യുകയുണ്ടായി; 705-ൽ വേറൊന്നു ജസ്റ്റീനിയൻ ദ്വിതീയൻ നിർ മിച്ചു. അന്നാമ്മയുടെ പേർക്കു ഒമ്പതു ചൊവ്വാഴ്ച ഭക്തി ഇന്നും അയാ ലന്റിൽ പ്രചാരത്തിലുണ്ട്.
അന്നാമ്മയുടെ ശ്രേഷ്ഠത മറിയത്തിന്റെ അമ്മയായതുകൊണ്ടുമാത്രമല്ലതന്റെ വത്സല പുത്രിയെ ദൈവത്തിനു കാഴ്ചവച്ചതു ദൈവസ്നേഹത്തിന്റെ പാരമ്യമല്ലേ?
വിചിന്തനം: കുടുംബമാണ് സമുദായത്തിന്റെ അടിസ്ഥാനമെന്ന് രണ്ടാം വത്തിക്കാൻ സൂനഹദോസു പഠിപ്പിക്കുന്നു. കുടുംബജീവിതത്തെ വിശുദ്ധീകരിക്കാൻ ദൈവമാതാവിന്റെ മാതാപിതാക്കന്മാരുടെ മാധ്യസ്ധ്യം അപേക്ഷിച്ചു പരിശ്രമിക്കുന്നത് ഉത്തമമായിരിക്കും.