ലെലിസ്സിലെ വി. കമില്ല്സ് (1550 – 1614)

1550 ൽ ഇറ്റലിയിൽ അബ്രൂസി എന്ന സ്ഥലത്തു തന്റെ അമ്മയ്ക്ക് 60 വയസ്സായപ്പോഴാണ് കമില്ല്സ് ജനിച്ചത്. പ്രസവവേദനയുടെ ശക്തിയാൽ ‘അമ്മ ഒരു തൊഴുത്തിലേക്കു ഓടിക്കയറിയതിനാൽ കുട്ടി ജനിച്ചത് വൈക്കോലിലാണ്. പടയാളിയായിരുന്ന പിതാവ് കുറെ പണമുണ്ടാക്കിയെങ്കിലും മകന് പിതൃസ്വത്തായി നല്കാനുണ്ടായത് തന്റെ വാള് മാത്രമാണ്. വാള് കൈയിലെടുക്കാറായപ്പോൾ മുതൽ കമില്ല്സ് പടവെട്ടാൻ തുടങ്ങി; പുണ്യപാട്ടത്തിനുള്ള ഒരു സ്ഥാനാർത്ഥിയായി ആരും കമില്ലസ്സിനെ കാണുകയില്ല. ഒരു യുദ്ധം കഴിഞ്ഞു ഒരു ഭയങ്കര വൃണത്തോടെ കമില്ല്സ് സ്വഭവനത്തിലേക്കു മടങ്ങി. അഗതിയായ കമില്ല്സ് ഒരാശുപത്രിയിൽ ശിപായി ജോലിചെയ്തു വൃണത്തിനുള്ള ചികിത്സ നടത്തിക്കൊണ്ടിരുന്നു. കളിക്കാനുള്ള ചീട്ടുപെട്ടി തലയിണയുടെ കീഴെവച്ചുകൊണ്ടാണ് ആശുപത്രിയിൽ ജോലിചെയ്തിരുന്നത്. കളിയ്ക്കാൻ തക്കം കിട്ടിയാൽ രോഗികളെ ഉപേക്ഷിച്ചു കളിക്കാൻ പോകും. ഭയങ്കര കോപപ്രകൃതിയുമായിരുന്നത് നിമിത്തം ആശുപത്രിയിൽനിന്നു കമില്ല്സ് ബഹിഷ്കരിക്കപ്പെട്ടു.
അദ്ദേഹം വീണ്ടും സൈന്യത്തിൽ ചേർന്നു. സൈനികജീവിതം എത്രയും കഷ്ടമായിരുന്നു. പുല്ലും കുതിരമാംസവുമാണ് ഭക്ഷണം. അവസാനം സൈന്യത്തിന് തീരെ പറ്റുകയില്ലെന്ന കാരണത്താൽ സൈന്യത്തിൽനിന്നു കമില്ലുസിനെ പിരിച്ചുവിട്ടു. സൈന്യത്തിലെ സമ്പാദ്യം ചൂതുകളികൊണ്ടു നശിപ്പിച്ചു. അന്ന് കമില്ലുസിനു 24 വയസ്സേ ഉണ്ടായിരുന്നുള്ളു. ഒരു കപ്പൂച്ചിയൻ വൈദികന്റെ ഉപദേശം ആ യുവാവിനെ മനസാന്തരപ്പെടുത്തി. രണ്ടുപ്രാവശ്യം അദ്ദേഹം കപ്പൂച്ചിയൻ നോവിൻഷ്യാറ്റിൽ ചേർന്നു. എന്നാൽ കാലിലെ വൃണം ഉണങ്ങാത്തതുകൊണ്ടു രണ്ടു പ്രാവശ്യവും തള്ളപ്പെട്ടു.
1582 ൽ കമ്മിലുസും മറ്റു ഏതാനുംപേർ കൂടി റോമിലുള്ള മാറാരോഗികളുടെ ആശുപത്രിയിൽ ശുശ്രുഷ ആരംഭിച്ചു. എല്ലാവരും തോളിൽ ഒരു ചുവന്ന കുരിശ് അണിഞ്ഞിരുന്നു. അതാണ് ഇന്നത്തെ റെഡ് ക്രോസ്സ് പ്രസ്ഥാനത്തിന്റെ ആരംഭം. ഒരു വൈദികനായാൽ തന്റെ ജോലി ഒന്നുകൂടി വിജയിക്കുമെന്ന് കരുതി അദ്ദേഹം വി. ഫിലിപ്പ്നെറിയുടെ ഉപദേശപ്രകാരം വൈദികപഠനം തുടങ്ങി. മുപ്പതിനാലാമത്തെ വയസ്സിൽ പുരോഹിതനായി. നേഴ്സിങ് ബ്രെതേഴ്സിന്റെ ഒരു സഭതന്നെ അദ്ദേഹം സ്ഥാപിച്ചു. സഭാംഗങ്ങൾ വീടുകളിലും പോയി ശുശ്രുഷിച്ചിരുന്നു. പ്ലേഗ് ബാധിതരെകൂടി അവർ ശുശ്രുഷിച്ചുപോന്നു. 1595 ൽ ഹങ്കരിയിലും ക്രോവേഷ്യയിലും യുദ്ധരംഗത്തു അവർ സേവനം ചെയ്തു. ക്രിസ്തുവിനോടുള്ള സ്നേഹത്തെപ്രതിയാണ് അവർ രോഗീശുശ്രുഷ നടത്തിയിരുന്നത്.
മരണം വരെ കാലിലെ വൃണം ഉണങ്ങിയില്ല. അന്തിമ രോഗത്തിലും എഴുന്നേറ്റുചെന്ന് അപരരുടെ സുഖാസുഖങ്ങൾ അദ്ദേഹം അന്വേഷിച്ചിരുന്നു.
Personal Information
Rev. Dr. Fr. Joseph Vattakalam is a talented writer, a speaker, a preacher and a very good spiritual Councillor. He had been professor of English in St. Berchmans College for 22 years. He was also warden, chaplain, vice principal and principal of the reputed St. Berchmans College. After his retirement he served the first principal of the Macfast College, Thiruvalla, the second principal of Malankara Catholic College(Kanyakumari) and the founder principal of Kanyakumari Community College, under the same management.
At present Fr. Joseph Vattakalam's mission is to write for the greater glory of God as the expression of his love for his creator.