പരസ്പരം സ്നേഹിക്കുകയെന്നതൊഴികെ നിങ്ങള്‍ക്ക് ആരോടും ഒരു കടപ്പാടുമുണ്ടാകരുത്. എന്തെന്നാല്‍, അയല്‍ക്കാരനെ സ്നേഹിക്കുന്നവന് നിയമം പൂര്‍ത്തീകരിച്ചുകഴിഞ്ഞു.
വ്യഭിചാരം ചെയ്യരുത്, കൊല്ലരുത്, മോഷ്ടിക്കരുത്, മോഹിക്കരുത് എന്നിവയും മറ്റേതു കല്പനയും, നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്നേഹിക്കണം എന്ന ഒരു വാക്യത്തില്‍ സംഗ്രഹിച്ചിരിക്കുന്നു.
സ്നേഹം അയല്ക്കാരന് ഒരു ദ്രോഹവും ചെയ്യുന്നില്ല. അതുകൊണ്ടു നിയമത്തിന്റെ പൂര്‍ത്തീകരണം സ്നേഹമാണ്.
ഇതെല്ലാം ചെയ്യുന്നത് കാലത്തിന്റെ പ്രത്യേകത അറിഞ്ഞുകൊണ്ടുവേണം. നിദ്രവിട്ട് ഉണരേണ്ട മണിക്കൂറാണല്ലോ ഇത്. എന്തെന്നാല്‍, ഇപ്പോള്‍ രക്ഷ നമ്മള് ആരും പ്രതീക്ഷിച്ചിരുന്നതിനെക്കാള്‍ കൂടുതല്‍ അടുത്തെത്തിയിരിക്കുന്നു.
രാത്രി കഴിയാറായി; പകല്‍ സമീപിച്ചിരിക്കുന്നു. ആകയാല്‍, നമുക്ക് അന്ധകാരത്തിന്റെ പ്രവൃത്തികള്‍ പരിത്യജിച്ച് പ്രകാശത്തിന്റെ ആയുധങ്ങള്‍ ധരിക്കാം.
റോമാ 13 : 8-12
സ്നേഹിക്കുക എന്നതിൽ കവിഞ്ഞൊരു കടപ്പാട് ആരോടും വേണ്ടതില്ല. സ്നേഹമാണ് മാനവന്റെ ഏറ്റം വലിയ ഉത്തരവാദിത്വം. എല്ലാ നിയമങ്ങളും കടപ്പാടുകളും യഥാർത്ഥ ദൈവ സ്നേഹത്തിലും സഹോദര സ്നേഹത്തിലും അന്തർലീനമാണ്. നിയമം മൂലം അല്ല വിശ്വാസം മൂലമാണ് നീതികരിക്കപ്പെടുന്നത്(റോമാ 3:28) സഹോദര സ്നേഹം നിയമത്തിൽ നിന്ന് ഉത്ഭവിക്കുന്നതല്ല ; മറിച്ച് നിയമം സഹോദര സ്നേഹത്തിൽ നിന്നാണ് ഉത്ഭവിക്കുന്നതാണെന്നു ഈ വാക്കുകളിലൂടെ പൗലോസ് സമർത്ഥിക്കുകയാണ് (13:8).
” നിയമം പൂർത്തീകരിക്കുന്നു” എന്നാ പ്രസ്താവനയുടെ അർത്ഥമാണ് മഹാ അപ്പോസ്തോലൻ 13:9-10 ലൂടെ വ്യക്തമാക്കുന്നത്. എല്ലാ പ്രമാണങ്ങളും സ്നേഹത്തിന്റെ പ്രമാണത്തിൽ നിന്നുയിര്കൊള്ളുന്നു. സകല നിയമങ്ങളെയും സ്നേഹത്തിൽ സംഗ്രഹിക്കുന്ന രീതിയും ശൈലിയും മത്താ 22:37-39, യാക്കോ 28 എന്നിവിടങ്ങളിൽ കാണാം.
മറ്റുള്ളവർക്ക് ദ്രോഹം ചെയ്യാതിരിക്കുക എന്നത് കല്ലിനും സാധിക്കുന്ന കാര്യമാണ്. ദ്രോഹംചെയ്യാതിരിക്കുന്നതിലല്ല ആഴമേറിയ സ്നേഹം പുലർത്തുന്നതിനാണ് മാനുഷിക ധാർമികതയുടെ പൂർണ്ണത അടങ്ങിയിരിക്കുന്നത്.
13:13,14 പൗലോസ് തുടങ്ങുന്നത് ആത്മാവിന്റെ ആയുധങ്ങൾ ധരിക്കാനുള്ള ആഹ്വാനവുമായാണ്. ക്രിസ്തു യുഗത്തെ പുതിയ പ്രഭാതമായി അവതരിപ്പിച്ചു കൊണ്ടാണ് ഈ ആഹ്വാനം (വാ.11). സമാന ശൈലികൾ പുതിയ നിയമത്തിൽ പലയിടത്തും കാണാം. ഈശോയുടെ ഉത്ഥാനത്തോടെയാണ് ഈ പുതുയുഗം ആരംഭിച്ചു എന്ന ആദിമ സഭയുടെ വിശ്വാസമാണ് ഇവിടെ പ്രകടമാവുക.
പുതുയുഗംആരംഭിച്ചതിനാൽ എല്ലാ വിശ്വാസികളും നിദ്രവിട്ടുണരേണ്ട സമയം സമാഗതമായിരിക്കുന്നു. മാനവരക്ഷ, ലോകരക്ഷ,ആസന്നമായിരിക്കുന്നു എന്ന ആശയം റോമ 8:1; 1 കൊറി 154, 1 തെസ്സ 4,5 എന്നീ അധ്യായങ്ങളിൽ ശ്ലീഹാ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. “ദൈവരാജ്യം സമീപിച്ചിരിക്കുന്നു”(മർക്കോ 1:15) എന്ന പ്രഖ്യാപനത്തിന്റെ അനുരണനങ്ങൾ ഈ വാക്യത്തിൽ പ്രതിധ്വനിക്കുന്നുണ്ട്.
രാത്രി അവസാനിക്കാറായതിനാൽ രാത്രിയുടെ (അന്ധകാരത്തിന്റെ) പ്രവർത്തികൾ, പാപപ്രവർത്തികൾ അവസാനിപ്പിച്ച്, പകലിന്റെ (പ്രകാശത്തിന്റെ) ആയുധങ്ങൾ ധരിക്കാനാണ് ശ്ലീഹാ ഇവിടെ ഉത്ബോധിപ്പിക്കുന്നത്. ഇരുട്ടിന്റെ പ്രവർത്തികൾ സുഖലോലുപത, മദ്യാസക്തി, അവിഹിത വേഴ്ചകൾ, കലഹങ്ങൾ, അസൂയ തുടങ്ങിയവയാണ്. ജഡത്തിന്റെ വ്യാപാരങ്ങള്‍ എല്ലാവര്‍ക്കുമറിയാം. അവ വ്യഭിചാരം, അശുദ്ധി, ദുര്‍വൃത്തി,
വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്സര്യം, ഭിന്നത, വിഭാഗീയചിന്ത,
വിദ്വേഷം, മദ്യപാനം, മദിരോത്സവം ഇവയും ഈദൃശമായ മറ്റു പ്രവൃത്തികളുമാണ്. ഇത്തരം പ്രവൃത്തികളിലേര്‍പ്പെടുന്നവര്‍ ദൈവരാജ്യം അവകാശപ്പെടുത്തുകയില്ലെന്ന് മുമ്പു ഞാന്‍ നിങ്ങള്‍ക്കു നല്കിയ താക്കീത് ഇപ്പോഴും ആവര്‍ത്തിക്കുന്നു.
ഗലാത്തിയാ 5 : 19-21.
ജഡത്തിന്റെ വ്യാപാരങ്ങൾ എന്ന ശീർഷകത്തിൽ വിശദംശങ്ങൾ നൽകുന്ന ശ്രദ്ധിക്കുക.
ഇന്നത്തെപ്പോലെ അന്നും രഹസ്യം പരസ്യവുമായ (നിശാ ക്ലബ്ബുകൾ….) മദ്യസേവയും വ്യഭിചാരവും അക്കാലത്തും സർവ്വസാധാരണമായിരുന്നു. ഇവറ്റയെയൊക്കെ അനുതാപത്തിലേക്കും മനസാന്തരത്തിലേയ്ക്കും നയിക്കാൻ ആണ് ശ്ലീഹാ തന്റെ ലേഖനത്തിലൂടെ ശ്രമിക്കുന്നത്