ദൈവത്തെ അറിയുന്നവരുടെ ഈ അറിവ് അവരുടെ ആത്മാവിനെ ആകർഷിക്കുന്നു. അവിടുത്തോടുള്ള സ്നേഹത്താൽ ആത്മാവിനെ എരിയിക്കുന്നു. ഈ അറിവ്,ആത്മാവിന് അതിന്റെ അവസ്ഥ വെളിപ്പെടുത്തി കൊടുക്കുന്നു. ക്രമേണ ആത്മാവ് അതിന്റെ ആന്തരിക അവസ്ഥ മുഴുവൻ ഗ്രഹിക്കുന്നു.
ആത്മാവ് എത്രമാത്രം സുതാര്യമാകുന്നുവോ അത്രമാത്രം ദൈവിക പ്രകാശം അതിലേക്കാഴ്ന്നിറങ്ങുന്നു. ദൈവത്തിന്റെ കൃപകളോട് വിശ്വസ്തതയോടും ധൈര്യത്തോടും ആത്മാവ് പ്രത്യുത്തരിച്ചാൽ ദൈവം തന്റെ സമാശ്വാസങ്ങളാൽ അതിനെ നിറക്കുകയും സ്പഷ്ടമായ രീതിയിൽ തന്നെ അതിനെത്തന്നെ നൽകുകയും ചെയ്യും. ചില അവസരങ്ങളിൽ എങ്കിലും ആത്മാവ് ദൈവവുമായി ഗാഢ ബന്ധത്തിൽ ആവുകയും ആ ബന്ധത്തിൽ ആനന്ദിക്കുകയും ചെയ്യും. അപ്പോൾ ഒന്നും അതിന് അസാധ്യമായി തോന്നുന്നില്ല. അത് എന്തിനും തയ്യാറാണ് . ദൈവത്തിൽ ലയിക്കാനും ദൈവിക ആനന്ദം അനുഭവിക്കാനും തുടങ്ങുന്നു. എപ്പോഴും അത് കൃപയാൽ നയിക്കപ്പെടുന്നു. എന്ത് സംഭവിച്ചാലും ദൈവകൃപയോട് കൂടുതൽ സഹകരിക്കുക.