കുടുംബം സുരക്ഷിതവും വിശുദ്ധികൃതവും ആയിരിക്കാൻ നിരന്തരമെന്നോണം ഉരുവിടാവുന്ന അനുഗ്രഹപ്രദമായ ഒരു പ്രാർത്ഥനയാണ് സങ്കീർത്തനം 17 :8
കണ്ണിന്റെ കൃഷ്ണമണി പോലെ എന്നെ കാത്തുകൊള്ളണമേ!
അങ്ങയുടെ ചിറകിന്റെ കീഴിൽ എന്നെ മറച്ചു കൊള്ളണമേ!
ശത്രുവിന്റെ ആക്രമണം അസഹനീയമായപ്പോൾ ആണ് സങ്കീർത്തകൻ ഇപ്രകാരം പ്രാർത്ഥിക്കുന്നത്. ‘ ചെവി ചായ്ക്കുക’, ‘കാരുണ്യം കാട്ടുക’, ‘ശ്രവിക്കുക’, ‘സംരക്ഷിക്കുക’, ‘മറയ്ക്കുക’ എന്നീ ക്രിയാപദങ്ങൾ ദൈവത്തോടുള്ള കരുണാർദ്രസ്നേഹമായ ദൈവത്തോട് നടത്തുന്ന യാചനയുടെ സൂചകങ്ങളാണ്. തൊട്ടുമുമ്പുള്ള തിരു വാക്യങ്ങൾ ഏറെ സ്മർത്തവ്യം.
“എന്റെ കാലടികൾ അങ്ങയുടെ പാതയിൽ തന്നെ പതിഞ്ഞു;
എന്റെ പാദങ്ങൾ വഴുതുകയില്ല.
ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു. ദൈവമേ, അങ്ങ് എനിക്ക് ഉത്തരമരുളും ;
അങ്ങ് ചെവി ചായ്ച്ച് എന്റെ വാക്കുകൾ ശ്രവിക്കേണമേ!
തന്റെ വലതുകയ്യിൽ അഭയം തേടുന്നവരെ ശത്രുക്കളിൽനിന്ന് കാത്തു കൊള്ളുന്ന രക്ഷകാ, അങ്ങയുടെ കാരുണ്യം വിസ്മയകരമായി പ്രദർശിപ്പിക്കേണമേ”
( സങ്കി 17 :5 -6).
ദൈവം ഉത്തരമരുളുമെന്ന ഉറപ്പ് ഈ വാക്യങ്ങളിൽ സങ്കീർത്തകൻ പ്രകടിപ്പിക്കുന്നു. വിശ്വാസത്തോടു കൂടിയ, പശ്ചാത്താപത്തോടെ കൂടിയ പ്രാർത്ഥനയ്ക്ക് ഉത്തരമരുളുക എന്നത് മനുഷ്യനുമായി ഉടമ്പടിയിൽ ഏർപ്പെട്ട ദൈവത്തിന്റെ സ്വഭാവമാണ് എന്നതുതന്നെ ഇതിന് കാരണം.
ദൈവം ഇമ്മാനുവേലാണ്. ” കന്യക ഗർഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവൻ ഇമ്മാനുവേൽ എന്ന് വിളിക്കപ്പെടും”(ഏശയ്യ 7:14). മനുഷ്യന്റെ സഹായത്തിന് പരിധിയും പരിമിതിയും ഉണ്ട്. ദൈവം സർവ്വശക്തനാണല്ലോ. തനിക്ക് പരിധിയോ പരിമിതിയോ ഇല്ലാതെ മനുഷ്യനെ സഹായിക്കാനാവും. കുടുംബജീവിതക്കാർ ഈ സത്യം തിരിച്ചറിഞ്ഞ് വിശ്വസിച്ച് പരിപൂർണ്ണമായി ദൈവത്തിൽ ആശ്രയിക്കണം. മാതാപിതാക്കളാണ് ഇവിടെ പ്രധാന പങ്ക് വഹിക്കേണ്ടത്. ശൈശവത്തിലേ കുഞ്ഞുങ്ങളെ ദൈവവിശ്വാസത്തിലും ദൈവാശ്രയ ബോധത്തിലും വളർത്തണം. “ചൊട്ടയിലെ ശീലം ചുടല വരെ”.
ദൈവത്തിൽ പരിപൂർണമായി ആശ്രയിക്കാൻ ആഴമേറിയ വിശ്വാസം പ്രേരകമാകും. മാതാപിതാക്കളുടെ വിശുദ്ധി, വിശ്വാസം, ദൈവാശ്രയം, എല്ലാം കണ്ടു വളരുന്ന മക്കൾ വഴിതെറ്റി പോവുകയില്ല. ആരെങ്കിലും വഴി തെറ്റി പോകുന്നുവെങ്കിൽ 95% വും ചെറുപ്പത്തിലേ മാതാപിതാക്കൾ നിന്ന് പരിശീലനം സിദ്ധിക്കാത്തവരായിരിക്കും.
കുടുംബമാണ് പ്രഥമ വിദ്യാലയം എന്നും മാതാപിതാക്കൾ തന്നെയാണ് പ്രഥമ അധ്യാപകർ എന്നും മുന്നമേ നമ്മൾ ഊന്നി പറഞ്ഞിട്ടുള്ളതാണ്.
കൃഷ്ണമണിപോലെ

Personal Information
Rev. Dr. Fr. Joseph Vattakalam is a talented writer, a speaker, a preacher and a very good spiritual Councillor. He had been professor of English in St. Berchmans College for 22 years. He was also warden, chaplain, vice principal and principal of the reputed St. Berchmans College. After his retirement he served the first principal of the Macfast College, Thiruvalla, the second principal of Malankara Catholic College(Kanyakumari) and the founder principal of Kanyakumari Community College, under the same management.
At present Fr. Joseph Vattakalam's mission is to write for the greater glory of God as the expression of his love for his creator.