ഈ ലോകം വിട്ട് പിതാവിന്റെ സന്നിധിയിലേക്കു പോകാനുള്ള സമയമായി എന്ന് പെസഹാത്തിരുനാളിനു മുമ്പ് യേശു അറിഞ്ഞു. ലോകത്തില്‍ തനിക്കു സ്വന്തമായുള്ളവരെ അവന്‍ സ്‌നേഹിച്ചു; അവസാനംവരെ സ്‌നേഹിച്ചു (യോഹ. 13:൧). പിതാവ് സകലതും തന്റെ കരങ്ങളില്‍ഏല്‍പിച്ചിരിക്കുന്നുവെന്നും താന്‍ ദൈവത്തില്‍നിന്നു വരുകയും ദൈവത്തിങ്കലേക്കുപോവുകയും ചെയ്യുന്നുവെന്നും യേശു അറിഞ്ഞു. അത്താഴത്തിനിടയില്‍ അവന്‍ എഴുന്നേറ്റ്, മേലങ്കി മാറ്റി, ഒരു തൂവാലയെടുത്ത് അരയില്‍ കെട്ടി. അനന്തരം, ഒരു താലത്തില്‍ വെള്ളമെടുത്ത് ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകാനും അരയില്‍ ചുറ്റിയിരുന്നതൂവാലകൊണ്ടു തുടയ്ക്കാനും തുടങ്ങി. 13:12-17അവരുടെ പാദങ്ങള്‍ കഴുകിയതിനുശേഷം അവന്‍ മേലങ്കി ധരിച്ച്, സ്വസ്ഥാനത്തിരുന്ന് അവരോടു പറഞ്ഞു: ഞാനെന്താണു നിങ്ങള്‍ക്കു ചെയ്തതെന്ന് നിങ്ങള്‍ അറിയുന്നുവോ?നിങ്ങള്‍ എന്നെ ഗുരു എന്നും കര്‍ത്താവ് എന്നും വിളിക്കുന്നു. അതു ശരിതന്നെ, ഞാന്‍ ഗുരുവും കര്‍ത്താവുമാണ്.നിങ്ങളുടെ കര്‍ത്താവും ഗുരുവുമായ ഞാന്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകിയെങ്കില്‍, നിങ്ങളും പരസ്പരം പാദങ്ങള്‍ കഴുകണം.എന്തെന്നാല്‍, ഞാന്‍ നിങ്ങള്‍ക്കു ചെയ്തതുപോലെ…
1 തേസ്. 5:14-25നിങ്ങള്‍ സമാധാനത്തില്‍ കഴിയുവിന്‍. സഹോദരരേ, നിങ്ങളെ ഞങ്ങള് ഉദ്ബോധിപ്പിക്കുന്നു: അലസരെ ശാസിക്കുവിന്‍; ഭീരുക്കളെ ധൈര്യപ്പെടുത്തുവിന്‍; ദുര്‍ബലരെ സഹായിക്കുവിന്‍; എല്ലാ മനുഷ്യരോടും ക്ഷമാപൂര്‍വം പെരുമാറുവിന്‍.ആരും ആരോടും…
1 തേസ്. 4:3-12നിങ്ങളുടെ വിശുദ്ധീകരണമാണ്;ദൈവം അഭിലഷിക്കുന്നത്-അസാന്‍മാര്‍ഗികതയില്‍നിന്നു നിങ്ങള്‍ ഒഴിഞ്ഞുമാറണം;നിങ്ങളോരോരുത്തരം സ്വന്തം ശരീരത്തെ വിശുദ്ധിയിലും മാന്യതയിലും കാത്തുസൂക്ഷിക്കേണ്ടതെങ്ങനെയെന്ന് അറിയണം;ദൈവത്തെ അറിയാത്ത വിജാതീയരെപ്പോലെ കാമവികാരങ്ങള്‍ക്കു നിങ്ങള്‍ വിധേയരാകരുത്;ഈ വിഷയത്തില്‍ നിങ്ങള്…
ക്രിസ്തുവിലുള്ള, പരിശുദ്ധാത്മാവിലുള്ള, പരിശുദ്ധ ത്രീത്വത്തിലുള്ള ജീവിതമാണ് ക്രിസ്തീയ ജീവിതം. സത്താപരമായ ഈ സത്യമാണ് യോഹ. 15 ലെ മുന്തിരിച്ചെടിയും ശാഖകളും എന്ന ഉപമ യോഹ.15:1-10ഞാന് സാക്ഷാല് മുന്തിരിച്ചെടിയും…
ഫിലി. 4:4-9 നിങ്ങള് എപ്പോഴും നമ്മുടെ കർത്താവിൽ സന്തോഷിക്കുവിൻ; ഞാൻ വീണ്ടും പറയുന്നു, നിങ്ങള് സന്തോഷിക്കുവിൻ. നിങ്ങളുടെ ക്ഷമാശീലം എല്ലാവരും അറിയട്ടെ. കർത്താവു അടുത്തെത്തിയിരിക്കുന്നു. ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാർത്ഥനയുടെയും അപേക്ഷയിലൂടെയും കൃതജ്ഞതാസ്തോത്രങ്ങളോടെ നിങ്ങളുടെ യാചനകൾ ദൈവസന്നിധിയില് അര്പ്പിക്കുവിൻ. അപ്പോള്, നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്തുവില് കാത്തുകൊള്ളും. അവസാനമായി, സഹോദരരേ, സത്യവും വന്ദ്യവും നീതിയുക്തവും പരിശുദ്ധവും സ്നേഹാര്ഹവും സ്തുത്യര്ഹവും ഉത്തമവും പ്രശംസായോഗ്യവുമായ എല്ലാ കാര്യങ്ങളെയുംകുറിച്ചു ചിന്തിക്കുവിൻ. എന്നില്നിന്നു പഠിച്ചതും സ്വീകരിച്ചതും കേട്ടതും എന്നില് കണ്ടതും നിങ്ങള് ചെയ്യുവിൻ. അപ്പോള് സമാധാനത്തിന്റെ ദൈവം നിങ്ങളുടെ കൂടെയുണ്ടായിരിക്കും. 1 തെസ്. 5:14-22 നിങ്ങള് സമാധാനത്തില് കഴിയുവിൻ. സഹോദരരേ, നിങ്ങളെ ഞങ്ങള് ഉദ്ബോധിപ്പിക്കുന്നു: അലസരെ ശാസിക്കുവിൻ; ഭീരുക്കളെ ധൈര്യപ്പെടുത്തുവിൻ; ദുര്ബലരെ സഹായിക്കുവിൻ; എല്ലാ മനുഷ്യരോടും ക്ഷമാപൂർവം പെരുമാറുവിൻ. ആരും ആരോടും തിന്മയ്ക്കു പകരം തിന്മ ചെയ്യാതിരിക്കാനും തമ്മില്ത്തമ്മിലും എല്ലാവരോടും സദാ നന്മ ചെയ്യാനും ശ്രദ്ധിക്കുവിൻ. എപ്പോഴും സന്തോഷത്തോടെയിരിക്കുവിൻ. ഇടവിടാതെ പ്രാര്ഥിക്കുവിൻ. എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിൻ. ഇതാണ് യേശുക്രിസ്തുവില് നിങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം. ആത്മാവിനെ നിങ്ങള് നിർവീര്യമാക്കരുതേ. പ്രവചനങ്ങളെ നിന്ദിക്കരുത്. എല്ലാം പരിശോധിച്ചുനോക്കുവിൻ. നല്ലവയെ മുറുകെപ്പിടിക്കുവിൻ.എല്ലാത്തരം തിന്മയിലുംനിന്ന് അകന്നുനില്ക്കുകയും ചെയ്യുവിൻ.
പിതാവായ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയ്ക്കു യോജിച്ചവിധം തന്റെ ആത്മാവിലൂടെ നിങ്ങളുടെ ആന്തരിക മനുഷ്യനെ (അവിടുത്തെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട നിങ്ങളെ -ഉല്പ. 1:26) ശക്തിപ്പെടുത്തട്ടെ! വിശ്വാസം…
വത്സലമക്കളെപ്പോലെ നിങ്ങള്‍ ദൈവത്തെനുകരിക്കുന്നവരാകുവിൻ.: ക്രിസ്തു നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും സ്‌നേഹത്തില് ജീവിക്കുവിന്‍. അവിടുന്നു നമുക്കുവേണ്ടി സുരഭിലകാഴ്ചയും ബലിയുമായി തന്നെത്തന്നെ ദൈവത്തിനു സമര്പ്പിച്ചു.നിങ്ങളുടെയിടയില്‍ വ്യഭിചാരത്തിന്റെയും യാതൊരുവിധ അശുദ്ധിയുടെയും അത്യാഗ്രഹത്തിന്റെയും…
കുട്ടികളേ, കർത്താവിൽ നിങ്ങള് മാതാപിതാക്കന്മാരെ അനുസരിക്കുവിൻ. അതു ന്യായയുക്തമാണ്.നിങ്ങള്ക്കു നന്മ കൈവരുന്നതിനും ഭൂമിയില് ദീര്ഘകാലം ജീവിക്കുന്നതിനും വേണ്ടി മാതാവിനെയും പിതാവിനെയും ബഹുമാനിക്കുക.വാഗ്ദാനത്തോടുകൂടിയ ആദ്യത്തെ കല്പന ഇതത്രേ.പിതാക്കന്മാരേ, നിങ്ങള്…
ആകയാല് സഹോദരരേ, ദൈവത്തിന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു: നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമര്പ്പിക്കുവിന്. ഇതായിരിക്കണം നിങ്ങളുടെ യഥാര്ഥമായ ആരാധന. നിങ്ങള്…
"യേശു തോണിയിൽ കയറിയപ്പോൾ ശിഷ്യന്മാർ അവനെ അനുഗമിച്ചു. കടലിൽ ഉഗ്രമായ കൊടുംകാറ്റുണ്ടായി. തോണി മുങ്ങത്തക്കവിധം തിരമാലകൾ ഉയർന്നു. അവൻ ഉറങ്ങുകയായിരുന്നു. ശിഷ്യന്മാർ അടുത്തുചെന്നു അവനെ ഉണർത്തി അപേക്ഷിച്ചു…
അനീതിയും ദുഷ്ടതയും അത്യാഗ്രഹവും തിന്മയും നിറഞ്ഞ നമ്മുടെ ജീവിതത്തോട് എന്നേക്കുമായി വിടപറഞ്ഞു സത്യധർമാദികളും ഇതര നന്മകളും നിറഞ്ഞ ഒരു ജീവിതം സ്വന്തമാക്കാനുള്ള അവസരമാണ് ഈ ദിനങ്ങൾ. ഈ…
പൗലോസ് നമുക്ക് തരുന്ന നോമ്പുകാല ചിന്തകൾ അനുസ്മരിക്കാം. "അയൽക്കാരനെ സ്നേഹിക്കുന്നവൻ നിയമം പൂർത്തീകരിച്ചു കഴിഞ്ഞു. വ്യഭിചാരം ചെയ്യരുതേ, കൊല്ലരുതേ, മോഷ്ടിക്കരുതേ, മോഹിക്കരുതേ എന്നിവയും മറ്റേതുകല്പനയും നിന്നെപ്പോലെ തന്നെ…
അവിടുന്ന് ഇപ്രകാരം ഉത്ഘോഷിച്ചുകൊണ്ടു അവന്റെ മുൻപിലൂടെ കടന്നു പോയി; കത്താവ് കാരുണ്യവാനും കൃപാനിധിയുമായ ദൈവം, കോപിക്കുന്നതിൽ വിമുഖൻ, സ്നേഹത്തിലും വിശ്വസ്തതയിലും അത്യുദാരൻ. തെറ്റുകളും കുറ്റങ്ങളും പാപങ്ങളും ക്ഷമിച്ചുകൊണ്ടു…
Sign in to your account