നോമ്പുകാല ചിന്തകൾ

എല്ലാവർക്കുംവേണ്ടി പ്രാർത്ഥിക്കുക

1 തിമോ. 2:1-7 എല്ലാവര്‍ക്കുംവേണ്ടി അപേക്ഷകളും യാചനകളും മാധ്യസ്ഥപ്രാര്‍ത്ഥനകളും ഉപകാരസ്മരണകളും അര്‍പ്പിക്കണമെന്ന് ഞാന്‍ ആദ്യമേ ആഹ്വനം ചെയ്യുന്നു. എല്ലാ ഭക്തിയിലും വിശുദ്ധിയിലും ശാന്തവും സമാധാനപൂര്‍ണ്ണവുമായ ജീവിതം നയിക്കാന്‍ നമുക്കിടയകത്തക്കവിധം രാജാക്കന്മാര്‍ക്കും ഉന്നതസ്ഥാനീയക്കും ഇപ്രാകാരംതന്നെ ചെയ്യേണ്ടതാണ്. ഇത് ഉത്തമവും നമ്മുടെ രക്ഷകനായ ദൈവത്തിന്റെ മുമ്പില്‍ സ്വീകാര്യവുമത്രേ. എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും ആണ് അവിടുന്ന് ആഗ്രഹിക്കുന്നത്. എന്തെന്നാല്‍, ഒരു ദൈവമേയുള്ളു ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനെയുള്ളു. മനുഷ്യനായ യേശുക്രിസ്തു. അവന്‍ എല്ലാവര്‍ക്കും വേണ്ടി തന്നെത്തന്നെ മോചനമൂല്യമായി നല്കി. അവന്‍ യഥാകാലം നല്‍കപ്പെട്ട ഒരു സാക്ഷ്യവുമായിരുന്നു. അതിന്റെ പ്രഘോഷകനായും അപ്പസ്‌തോലനായും വിശ്വസത്തിലും സത്യത്തിലും വിജാതീയരുടെ പ്രബോധകനായും ഞാന്‍ നിയമിക്കപ്പെട്ടു. ഞാന്‍ വ്യാജമല്ല, സത്യമാണു പറയുന്നത്. 1 തിമോ. 4:4-5 എന്തെന്നാല്‍, ദൈവം സൃഷ്ടിച്ചവയെല്ലാം നല്ലതാണ് ക്യതജ്ഞതാപൂര്‍വ്വമാണ് സ്വീകരിക്കുന്നതെങ്കില്‍ ഒന്നും നാം നിരാകരിക്കേണ്ടതില്ല. കാരണം, അവ ദൈവവചനത്താലും പ്രാര്‍ത്ഥനയാലും വിശുദ്ധികരിക്കപ്പെടുന്നു.

More

സമൂഹ ജീവിതം

1 തേസ്. 5:14-25നിങ്ങള്‍ സമാധാനത്തില്‍ കഴിയുവിന്‍. സഹോദരരേ, നിങ്ങളെ ഞങ്ങള്‍ ഉദ്‌ബോധിപ്പിക്കുന്നു: അലസരെ ശാസിക്കുവിന്‍; ഭീരുക്കളെ ധൈര്യപ്പെടുത്തുവിന്‍; ദുര്‍ബലരെ സഹായിക്കുവിന്‍; എല്ലാ മനുഷ്യരോടും ക്ഷമാപൂര്‍വം പെരുമാറുവിന്‍.ആരും ആരോടും…

പ്രസാദകരമായ ജീവിതം

1 തേസ്. 4:3-12നിങ്ങളുടെ വിശുദ്ധീകരണമാണ്;ദൈവം അഭിലഷിക്കുന്നത്-അസാന്‍മാര്‍ഗികതയില്‍നിന്നു നിങ്ങള്‍ ഒഴിഞ്ഞുമാറണം;നിങ്ങളോരോരുത്തരം സ്വന്തം ശരീരത്തെ വിശുദ്ധിയിലും മാന്യതയിലും കാത്തുസൂക്ഷിക്കേണ്ടതെങ്ങനെയെന്ന് അറിയണം;ദൈവത്തെ അറിയാത്ത വിജാതീയരെപ്പോലെ കാമവികാരങ്ങള്‍ക്കു നിങ്ങള്‍ വിധേയരാകരുത്;ഈ വിഷയത്തില്‍ നിങ്ങള്‍…

ക്രിസ്തുവിൽ ജീവിക്കുക

ക്രിസ്തുവിലുള്ള, പരിശുദ്ധാത്മാവിലുള്ള, പരിശുദ്ധ ത്രീത്വത്തിലുള്ള ജീവിതമാണ് ക്രിസ്തീയ ജീവിതം. സത്താപരമായ ഈ സത്യമാണ് യോഹ. 15  ലെ മുന്തിരിച്ചെടിയും ശാഖകളും എന്ന ഉപമ യോഹ.15:1-10ഞാന് സാക്ഷാല് മുന്തിരിച്ചെടിയും…

എപ്പോഴും സന്തോഷിക്കുവിൻ

ഫിലി. 4:4-9 നിങ്ങള് എപ്പോഴും നമ്മുടെ കർത്താവിൽ സന്തോഷിക്കുവിൻ; ഞാൻ  വീണ്ടും പറയുന്നു, നിങ്ങള് സന്തോഷിക്കുവിൻ. നിങ്ങളുടെ ക്ഷമാശീലം എല്ലാവരും അറിയട്ടെ. കർത്താവു  അടുത്തെത്തിയിരിക്കുന്നു. ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാർത്ഥനയുടെയും  അപേക്ഷയിലൂടെയും കൃതജ്ഞതാസ്തോത്രങ്ങളോടെ നിങ്ങളുടെ യാചനകൾ ദൈവസന്നിധിയില് അര്പ്പിക്കുവിൻ. അപ്പോള്, നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്തുവില് കാത്തുകൊള്ളും. അവസാനമായി, സഹോദരരേ, സത്യവും വന്ദ്യവും നീതിയുക്തവും പരിശുദ്ധവും സ്നേഹാര്ഹവും സ്തുത്യര്ഹവും ഉത്തമവും പ്രശംസായോഗ്യവുമായ എല്ലാ കാര്യങ്ങളെയുംകുറിച്ചു ചിന്തിക്കുവിൻ. എന്നില്നിന്നു പഠിച്ചതും സ്വീകരിച്ചതും കേട്ടതും എന്നില് കണ്ടതും നിങ്ങള് ചെയ്യുവിൻ. അപ്പോള് സമാധാനത്തിന്റെ ദൈവം നിങ്ങളുടെ കൂടെയുണ്ടായിരിക്കും. 1 തെസ്. 5:14-22 നിങ്ങള് സമാധാനത്തില് കഴിയുവിൻ. സഹോദരരേ, നിങ്ങളെ ഞങ്ങള് ഉദ്ബോധിപ്പിക്കുന്നു: അലസരെ ശാസിക്കുവിൻ; ഭീരുക്കളെ ധൈര്യപ്പെടുത്തുവിൻ; ദുര്ബലരെ സഹായിക്കുവിൻ; എല്ലാ മനുഷ്യരോടും ക്ഷമാപൂർവം പെരുമാറുവിൻ. ആരും ആരോടും തിന്മയ്ക്കു പകരം തിന്മ ചെയ്യാതിരിക്കാനും തമ്മില്ത്തമ്മിലും എല്ലാവരോടും സദാ നന്മ ചെയ്യാനും ശ്രദ്ധിക്കുവിൻ. എപ്പോഴും സന്തോഷത്തോടെയിരിക്കുവിൻ. ഇടവിടാതെ പ്രാര്ഥിക്കുവിൻ. എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിൻ. ഇതാണ് യേശുക്രിസ്തുവില് നിങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം. ആത്മാവിനെ നിങ്ങള് നിർവീര്യമാക്കരുതേ. പ്രവചനങ്ങളെ നിന്ദിക്കരുത്. എല്ലാം പരിശോധിച്ചുനോക്കുവിൻ. നല്ലവയെ മുറുകെപ്പിടിക്കുവിൻ.എല്ലാത്തരം തിന്മയിലുംനിന്ന് അകന്നുനില്ക്കുകയും ചെയ്യുവിൻ.    

ക്രിസ്തുവിന്റെ സ്നേഹം

പിതാവായ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയ്ക്കു യോജിച്ചവിധം തന്റെ ആത്മാവിലൂടെ നിങ്ങളുടെ ആന്തരിക മനുഷ്യനെ (അവിടുത്തെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട നിങ്ങളെ -ഉല്പ. 1:26) ശക്തിപ്പെടുത്തട്ടെ! വിശ്വാസം…

ദൈവത്തെ അനുകരിക്കുക

വത്സലമക്കളെപ്പോലെ നിങ്ങള്‍ ദൈവത്തെനുകരിക്കുന്നവരാകുവിൻ.: ക്രിസ്തു നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും സ്‌നേഹത്തില് ജീവിക്കുവിന്‍. അവിടുന്നു നമുക്കുവേണ്ടി സുരഭിലകാഴ്ചയും ബലിയുമായി തന്നെത്തന്നെ ദൈവത്തിനു സമര്പ്പിച്ചു.നിങ്ങളുടെയിടയില്‍ വ്യഭിചാരത്തിന്റെയും യാതൊരുവിധ അശുദ്ധിയുടെയും അത്യാഗ്രഹത്തിന്റെയും…

എഫെ. (6:1-4, 10-17)

കുട്ടികളേ, കർത്താവിൽ നിങ്ങള് മാതാപിതാക്കന്മാരെ അനുസരിക്കുവിൻ. അതു ന്യായയുക്തമാണ്.നിങ്ങള്ക്കു നന്മ കൈവരുന്നതിനും ഭൂമിയില് ദീര്ഘകാലം ജീവിക്കുന്നതിനും വേണ്ടി മാതാവിനെയും പിതാവിനെയും ബഹുമാനിക്കുക.വാഗ്ദാനത്തോടുകൂടിയ ആദ്യത്തെ കല്പന ഇതത്രേ.പിതാക്കന്മാരേ, നിങ്ങള്…

ക്രിസ്തുവിൽ നവജീവിതം റോമാ 12:1-2, 9-21

ആകയാല് സഹോദരരേ, ദൈവത്തിന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു: നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമര്പ്പിക്കുവിന്. ഇതായിരിക്കണം നിങ്ങളുടെ യഥാര്ഥമായ ആരാധന. നിങ്ങള്…

കൊടുംകാറ്റിനെ ശാന്തമാക്കുന്നു

"യേശു തോണിയിൽ കയറിയപ്പോൾ ശിഷ്യന്മാർ അവനെ അനുഗമിച്ചു. കടലിൽ ഉഗ്രമായ കൊടുംകാറ്റുണ്ടായി. തോണി മുങ്ങത്തക്കവിധം തിരമാലകൾ ഉയർന്നു. അവൻ ഉറങ്ങുകയായിരുന്നു. ശിഷ്യന്മാർ അടുത്തുചെന്നു അവനെ ഉണർത്തി അപേക്ഷിച്ചു…

ജീവിതാന്തം ഓർക്കുക

അനീതിയും ദുഷ്ടതയും അത്യാഗ്രഹവും തിന്മയും നിറഞ്ഞ നമ്മുടെ ജീവിതത്തോട് എന്നേക്കുമായി വിടപറഞ്ഞു സത്യധർമാദികളും ഇതര നന്മകളും നിറഞ്ഞ ഒരു ജീവിതം സ്വന്തമാക്കാനുള്ള അവസരമാണ് ഈ ദിനങ്ങൾ. ഈ…

നിയമത്തിന്റെ പൂർത്തീകരണം

പൗലോസ് നമുക്ക് തരുന്ന നോമ്പുകാല ചിന്തകൾ അനുസ്മരിക്കാം. "അയൽക്കാരനെ സ്നേഹിക്കുന്നവൻ നിയമം പൂർത്തീകരിച്ചു കഴിഞ്ഞു. വ്യഭിചാരം ചെയ്യരുതേ, കൊല്ലരുതേ, മോഷ്ടിക്കരുതേ, മോഹിക്കരുതേ എന്നിവയും മറ്റേതുകല്പനയും നിന്നെപ്പോലെ തന്നെ…

യഥാർത്ഥ ഉപവാസം

അവിടുന്ന് ഇപ്രകാരം ഉത്ഘോഷിച്ചുകൊണ്ടു അവന്റെ മുൻപിലൂടെ കടന്നു പോയി; കത്താവ് കാരുണ്യവാനും കൃപാനിധിയുമായ ദൈവം, കോപിക്കുന്നതിൽ വിമുഖൻ, സ്നേഹത്തിലും വിശ്വസ്തതയിലും അത്യുദാരൻ. തെറ്റുകളും കുറ്റങ്ങളും പാപങ്ങളും ക്ഷമിച്ചുകൊണ്ടു…

error: Content is protected !!