വികാരിയച്ചൻ സായാഹ്ന സവാരിക്കിറങ്ങിയതാണ്. അന്നൊരു ശനിയാഴ്ച അവധി ദിവസമാണ്. മുറ്റത്തു ഒറ്റക്കിരുന്നു കളിക്കുന്ന ഉണ്ണിയെ കണ്ടു അച്ഛൻ അങ്ങോട്ട് കയറിച്ചെന്നു. അച്ഛൻ സ്നേഹത്തോടെ ചോദിച്ചു: 'മോനെ! പപ്പാ ഉണ്ടോ?' ഉണ്ണി ഒന്നും മിണ്ടിയില്ല. അവൻ കേൾക്കാത്തതാവുമെന്നു കരുതി അച്ഛൻ വീണ്ടും ഉറക്കെ ചോദിച്ചു: 'പപ്പാ വീട്ടിലുണ്ടോ മോനെ?' പെട്ടെന്ന് അവൻ തിരിഞ്ഞുപോലും നോക്കാതെ ദേഷ്യത്തോടെ പറഞ്ഞു: 'നീ പോ' അച്ഛൻ ഞെട്ടിത്തിരിഞ്ഞു നിൽക്കുമ്പോൾ വാതില്തുറന്നു അവന്റെ 'അമ്മ പുറത്തേയ്ക്കു വന്നു. ഉണ്ണി പറഞ്ഞതവർ കേട്ടിരുന്നു. സങ്കടത്തോടെ അവർ പറഞ്ഞു: 'അച്ഛൻ ക്ഷമിക്കണം . ടീവിയിൽ കേൾക്കുന്നതെല്ലാം അതേപോലെ അവൻ പറയും, ആരെന്നുപോലും നോക്കത്തില്ല.' കുട്ടികൾ കംമ്പ്യൂട്ടറുകളെപോലെയാണ്. കാണുന്നതും കേൾക്കുന്നതുമെല്ലാം മനസിൽ പതിയും. സമയാസമയങ്ങളിൽ കേട്ടത് കേട്ടതുപോലെതന്നെ പറഞ്ഞെന്നിരിക്കും. ബാല്യകാലം സ്വഭാവരൂപീകരണത്തിന്റെ കാലമാണ്. നല്ലതാണെങ്കിൽ നല്ലതു. ചീത്തയാണെങ്കിൽ ചീത്ത, കണ്ടതും കേട്ടതുമെല്ലാം കുട്ടികളെ സ്വാധീനിക്കും. നല്ലതു മാത്രം കാണാനും…
Sign in to your account