കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെപ്പറ്റി നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഇക്കൂട്ടർ സംഘമായി പ്രവർത്തിക്കുന്നവരാണെങ്കിലും കുട്ടികളെ സമീപിക്കുന്നത് ഒന്നോ രണ്ടോ പേരായിട്ടാവും. മിട്ടായിയും മറ്റുമായി വളരെ സൗമ്യമായിട്ടായിരിക്കാം ഇടപെടൽ. അവരുടെ കെണിയിൽ വീണാൽ രക്ഷപ്പെടുക മിക്കവാറും അസാധ്യമാണ്. ആന്തരാവയവങ്ങൾ എടുക്കുകയോ അംഗവൈകല്യം വരുത്തി ഭിക്ഷാടനത്തിനോ കഠിനമായി ജോലി ചെയ്യിക്കുന്നതിനോ ഒക്കെയാണ് കുട്ടികളെ ഉപയോഗിക്കുക. പെൺകുട്ടികളെ സിനിമയിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞു വ്യാമോഹിപ്പിച്ചുകൊണ്ടുപോയി പീഡിപ്പിക്കുന്നവരുമുണ്ട്. അപരിചിതരോട് അടുക്കുന്നത് സൂക്ഷിച്ചുവേണമെന്നു ചുരുക്കം. തനിച്ചായിരിക്കുമ്പോൾ പ്രത്യേകിച്ചും. നിങ്ങളുടെ ശരീരം ദൈവത്തിന്റെ വാസസ്ഥലമാണെന്നോർക്കണം. അതിന്റെ പരിശുദ്ധിയെ കളങ്കപ്പെടുത്തുന്ന യാതൊന്നും ചെയ്യരുത്. നിങ്ങൾ കണ്ടുമുട്ടുന്നവരിൽ ചീത്തയാളുകളുണ്ടാവാം.അവർ നിങ്ങളെ ദുരുപയോഗിച്ചെന്നു വരാം. വിവേകപൂർവം അവരെ തിരിച്ചറിയണം. പ്രാവുകളെപോലെ നിനഷ്കളങ്കരും സർപ്പങ്ങളെപോലെ വിവേകികളുമായിരിക്കണം നമ്മൾ. നിങ്ങളുടെ ശരീരത്തിൽ ആരെങ്കിലും തൊടുന്നത് നല്ല ഉദ്ദേശത്തോടെയോ ചീത്ത ഉദ്ദേശത്തോടെയോ ആകാം. അപരിചിതരല്ലാത്തവർ നിങ്ങളുടെ തലയിലോ തോളിലോ കവിളത്തോ കയ്യിലോ തലോടിയാൽ തടയേണ്ടതില്ല. എന്നാൽ നിങ്ങൾ വസ്ത്രം കൊണ്ട്…
Sign in to your account