ദൈവത്തെ അറിഞ്ഞു സ്‌നേഹിച്ച്, അവിടുത്തെ പ്രമാണങ്ങളനുസരിച്ചു ജീവിച്ചു നിത്യജീവൻ പ്രാപിക്കുവാനാണല്ലോ മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഈശോ തന്റെ മഹാപുരോഹിത പ്രാർത്ഥനയിൽ അസന്നിഗ്ദ്ധമായി പറയുന്നു: 'ഏകസത്യ ദൈവമായ അവിടുത്തെയും (പിതാവിനെയും) അങ്ങ് അയച്ച ഈശോമിശിഹായെയും അറിയുന്നതാണു നിത്യജീവൻ' (യോഹ. 17: 3). യോഹ.6:47ൽ അവിടുന്നു വ്യക്തമാക്കുന്നു: 'വിശ്വസിക്കുന്നവനു നിത്യജീവനുണ്ട്'. അതായത്, ഈശോയിലുള്ള പരി.ത്രീത്വത്തിലുള്ള, വിശ്വാസവും നിത്യജീവനും അഭേദ്യമായി ബന്ധപ്പെട്ടരിക്കുന്നു. തൊട്ടു പിന്നാലെ അവിടുന്ന അരുളിചെയ്യുന്നു: 'സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തിൽനിന്നു ഭക്ഷിച്ചാൽ അവൻ എന്നേക്കും ജീവിക്കും'. തർക്കത്തിന്റെ പശ്ചാത്തലത്തിൽ അവിടുന്ന് ആവർത്തിച്ചുറപ്പിക്കുന്നു: 'സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നില്ലെങ്കിൽ നിങ്ങൾക്കു നിത്യജീവൻ ഉണ്ടായിരിക്കുകയില്ല. എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവസാനദിവസം ഞാനവനെ ഉയിർപ്പിക്കും..... എന്റെ…
''പരിശുദ്ധാത്മാവു നിങ്ങളുടെമേൽ വന്നു കഴിയുമ്പോൾ നിങ്ങൾ ശക്തി പ്രാപിക്കും. ജറുസലെമിലും യൂദയാമുഴുവനിലും സമരിയായിലും ഭൂമിയുടെ അതിർത്തികൾവരെയും നിങ്ങളെനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും'''(സ.െ 1:8).പരിശുദ്ധാത്മാവിന്റെ അഭിഷേകം (പ്രധാനമായും മാമ്മോദീസാ, സ്ഥൈര്യലേപനം,…
പൗലോസ്ശ്ലീഹാ ഗലാത്യർക്കെഴുതിയ ലേഖനം 1:4 'ഈശോ ഏകരക്ഷകൻ' എന്ന സത്യം സുതരാം വ്യക്തമാക്കുന്നതാണ്. 'തിന്മനിറഞ്ഞ ഈ യുഗത്തിൽനിന്നു നമ്മെ മോചിപ്പിക്കേണ്ടതിന് പാപത്തിൽനിന്നു നമ്മെ വിമോചിപ്പിച്ചു സ്വർഗ്ഗത്തിന് അവകാശികളാക്കുന്നതിന്,…
അവതീർണ്ണവചനമായ മിശിഹായിലൂടെ, പരിശുദ്ധാത്മാവിൽ മനുഷ്യർക്കു പിതാവിങ്കലേക്കു പ്രവേശനം ലഭിക്കണമെന്നും അങ്ങനെ അവർ ദൈവികസ്വഭാവത്തിൽ ഭാഗഭാക്കുകളാകണമെന്നുമായിരുന്നു ദൈവത്തിന്റെ തിരുമനസ്സ്''(ഉ.ഢ. 2; എഫേ. 1:9; 2:18; 1 പത്രോ. 1:4)…
Sign in to your account