പരിശുദ്ധ കന്യകാമറിയത്തിന്റെ നിഗൂഢ രഹസ്യങ്ങൾ മനസ്സിലാക്കുക മാനവകുലത്തിന് അത്യന്താപേക്ഷിതമാണ്. ഈ രഹസ്യങ്ങൾ വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്യുക വഴി ലോകത്തിനു കുറച്ചൊക്കെ ആശ്വാസം ലഭിക്കും. അതുപോലെ തന്നെ പൂർണ്ണ മനസ്സോടെ അവളുടെ മാദ്ധ്യസ്ഥൈം പ്രാർത്ഥിക്കേണ്ടതും അനിവാര്യമാണ്. ആശ്രയവും അഭയവുമായ ഈ അത്ഭുതനഗരത്തെ (പരിശുദ്ധ 'അമ്മ) മനുഷ്യരിൽ നിന്ന് ഇനിയും ഞാൻ മറച്ചു വയ്ക്കുകയില്ല. പിഴവുകൾ കൂടാതെ മനുഷ്യർക്ക് ഇതു വിവരിച്ചു കൊടുക്കാൻ ഞാൻ നിന്നെ (മരിയയെ) അനുവദിക്കും. നിൻറെ ഈ വിവരണങ്ങൾ അനുഗ്രഹീത കന്യകയെപ്പറ്റിയുള്ള വെറും അഭിപ്രായങ്ങൾ മാത്രമായി അറിയപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇക്കാര്യങ്ങളെല്ലാം വിശ്വാസയോഗ്യങ്ങളായ സത്യങ്ങളാണ്. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ. " ദാഹിക്കുന്നവൻ വരണ്ട നീർത്തടങ്ങൾ വിട്ടു ജീവ ജലത്തിൻറെ അരുവിയിൽ നിന്നും പാനം ചെയ്യട്ടെ. പ്രകാശത്തിനായി കൊതിക്കുന്നവൻ ശാശ്വതമായ പ്രകാശത്തെ സ്വീകരിക്കട്ടെ. (യോഹ.7:37-39 ); വെളി .22:17 ), ഇപ്രകാരം നമ്മുടെ കർത്താവും ദൈവവുമായവൻ അരുളിച്ചെയ്യുന്നു…
ഓ, അത്യുന്നതനും അഗ്രാഹ്യനുമായ കർത്താവേ ! അങ്ങയുടെ മഹത്വത്തെ യോഗ്യതയോടെ, ഉചിതമായ രീതിയിൽ അംഗീകരിക്കുന്നതിനും സ്‌തുതിക്കുന്നതിനും സകല മാലാഖമാരുടെയും നീതിമാന്മാരുടെയും സ്നേഹവും സമ്പൂർണതകളും എനിക്കുണ്ടായിരുന്നെങ്കിൽ ! അത്യുന്നത…
"ആദത്തിൻറെ പാപവും പതനവും മുൻകൂട്ടി ദർശിക്കപ്പെട്ടവയാണ്" മരിയ തുടരുന്നു: ഈ പാപത്തിൽ ഉൾപ്പെടാതെ സൃഷ്ടിക്കപ്പെട്ടതു പരിശുദ്ധ കന്യകാമറിയം മാത്രമാണ്. മനുഷ്യൻറെ സ്വാതന്ത്ര്യ ത്തിൽ ഇടപെടാതെ തന്നെയാണ് എല്ലാം…
ഈശോയുടെ അമ്മയായ പരിശുദ്ധ കന്യകാ മറിയത്തിൽ വിളങ്ങി പ്രശോഭിച്ച പവിത്രത, പരിപൂർണ്ണത, നിരവധിയായ അനുഗ്രഹങ്ങൾ, കൃപകൾ തുടങ്ങിയവ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിരുന്നു. ദൈവത്തിൻറെ മഹനീയ "നഗരമായ മറിയ"ത്തിനു നല്കപ്പെടേണ്ടിയിരുന്ന…
മരിയ തുടരുന്നു: ഈ വിശിഷ്ടമായ ദൈവിക പൂർണ്ണതകൾ, ഒരു പ്രതേക കാരുണ്യത്താൽ പരിശുദ്ധ ത്രിത്വത്തിലെ മൂന്നാളുകൾ, എനിക്കു തെളിയിച്ചുതരാൻ തിരുമനസ്സായതാണ്. ദൈവം തൻറെ ജ്ഞാനത്താൽ സൃഷ്ടിയുടെ ആരംഭം…
ദൈവത്തിൻറെ നിഗൂഢമായ അന്തഃസത്ത മരിയ തന്നെ, വെളിപാടിൻറെ വെളിച്ചത്തിൽ വ്യക്തമാക്കിരിക്കുന്നു. "ഓ രാജാവേ അത്യുന്നതനും മഹാജ്ഞാനിയുമായ പ്രഭുവേ, അവിടുത്തെ വിധികൾ എത്ര ദുർജേഞയം. അവിടുത്തെ മാർഗ്ഗങ്ങൾ എത്ര…
മകളെ, എൻറെ കല്പനകളെ വെറുത്തുകൊണ്ടു മനുഷ്യൻ അനീതിയിൽ ജീവിക്കുന്നു. ഇത്തരം ദുഷ്ടന്മാർക്കു വിധിദിവസം കരുണാലഭിക്കുകയില്ല. എന്നാൽ, എന്നിലേക്ക് എത്തുന്നതിനു നീതിമാന്മാർക്കായി ഒരു കവാടം തുറക്കാൻ ഞാൻ മനസ്സായിരിക്കുന്നു.…
" എൻ്റെ പ്രിയ മണവാട്ടീ" പിതൃവാത്സല്യത്താൽ ഞാൻ മാനവരാശിക്കു നിത്യരക്ഷ നൽകുകയും മനുഷ്യ പ്രകൃതിയുടെ ശമിക്കാത്ത ദൗർ ബല്യങ്ങൾക്കു പരിഹാരം ചെയ്യുകയും ചെയ്തു . എൻ്റെ കരുണ…
Sign in to your account