ഫൗസ്റ്റീന തറപ്പിച്ച് പറയുന്നത് ദൈവസ്നേഹം പുഷ്പമാണ് – കരുണ അതിന്റെ ഫലവും എന്നാണ്. തെല്ലെങ്കിലുമോ വലിയതോ ആയ സംശയം തോന്നുന്നവർക്ക് ബോധ്യം കിട്ടാൻ ദൈവകരുണയുടെ കുറെ വിശേഷണങ്ങൾ 940ൽ അവതരിപ്പിച്ചിരിക്കുന്നു. ദൈവകരുണയുടെ വിശേഷണങ്ങൾ തിരിച്ചറിഞ്ഞ് ദൈവ കരുണയിൽ ശരണ പ്പെടാൻ ആണ് വിശുദ്ധയുടെ ആഹ്വാനം.
1938 ജൂൺ നാലിന്( ഈശോയുടെ തിരുഹൃദയ തിരുനാൾ) വിശുദ്ധ കുർബാനയുടെ സമയത്ത് ഈശോയുടെ തിരു ഹൃദയത്തെക്കുറിച്ചും നമുക്കുവേണ്ടി അവിടുത്തെ ഹൃദയത്തിൽ എരിയുന്ന സ്നേഹഗ്നിയുടെ സ്വഭാവത്തെക്കുറിച്ചും, അവിടുത്തെ കരുണാസാഗര ത്തെ കുറിച്ചുമുള്ള അറിവ് എനിക്ക് ലഭിച്ചു അപ്പോൾ ഞാൻ ഈ സ്വരം സഹിച്ചു. എന്റെ കരുണയുടെ അപ്പോസ്തോല യെ എന്റെ ആഴം അളക്കാനാവാത്ത കരുണയെ കുറിച്ച് ലോകം മുഴുവനോടും ഉദ്ഘോഷിക്കുക. എന്റെ കരുണയെ പറ്റി പ്രവേശിക്കുമ്പോൾ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രതികൂലങ്ങളിൽ നീ ഭഗ്നാശയാകരുത്. ഇതെന്റെ പ്രവർത്തി ആണെന്നുള്ള സാക്ഷ്യത്തിനും നിന്റെ വിശുദ്ധീ കരണത്തിനും നിന്നെ വേദനിപ്പിക്കുന്ന ഈ പ്രതികൂല ങ്ങൾ അനിവാര്യമാണ്. എന്റെ മകളെ എന്റെ കരുണയെ പറ്റി ഞാൻ നിന്നോട് പറയുന്ന ഓരോ വാചകവും എഴുന്നതിൽ നീ സ്ഥിരോത്സാഹം ഉള്ളവൾ ആയിരിക്കുക. എന്തെന്നാൽ വളരെയധികം ആത്മാക്കൾക്ക് പ്രയോജനം ലഭിക്കാൻ ഉദ്ദേശിച്ചുള്ളതാണിത്.
1148ൽ ഫൗസ്റ്റീന ക്ഷമയുടെ പ്രാധാന്യത്തെക്കുറിച്ച് പരാമർശിക്കുന്നു. നമ്മുടെ സഹോദരനോട് ക്ഷമി ക്കുമ്പോഴാണ് നാം ദൈവത്തോട് ഏറ്റവും അനുരൂപരാകുന്നത്. ദൈവം സ്നേഹമാണ്,നന്മയാണ്, കരുണയാണ്.
ഈശോയുടെ വെളിപ്പെടുത്തൽ എല്ലാ ആത്മാക്കളും പ്രത്യേകിച്ച് എല്ലാ സന്യാസ സമൂഹങ്ങളിലെ ആത്മാക്കളും എന്റെ കരുണയെ പ്രതിഫലിക്കണം. എന്റെ ഹൃദയം എല്ലാവരോടുമുള്ള അനുകമ്പയയാലും കരുണ യാലും നിറഞ്ഞൊഴുകുന്നു. എന്റെ പ്രിയതമയുടെ ഹൃദയം എന്റെ ഹൃദയത്തിനു സാദൃശ്യം ആയിരിക്കണം. ആത്മാക്കളോടു ഉള്ള എന്റെ കരുണയുടെ ഉറവ അവരുടെ ഹൃദയത്തിൽ നിന്ന് ഉത്ഭവിക്കണം ; അല്ലെങ്കിൽ അവളെ ഞാൻ എന്റെതായി അംഗീകരിക്കുകയില്ല.
ഈശോയുടെ തിരു മനസ്സാണ് വിശുദ്ധ ഫൗസ്റ്റീനയ്ക്കു സർവ്വസ്വവും. നിത്യതയിൽ അങ്ങയോട് ഐക്യപ്പെടാൻ ഉള്ള ദാഹത്താൽ ഞാൻ മരിക്കുകയാണ്. എന്നാൽ അങ്ങ് മരണത്തെ എന്റെ അടുക്കലേയ്ക്കു അയക്കുന്നില്ല. ഓ ദൈവ തിരുമനസ്സേ അങ്ങാ ണെന്റെ ആത്മാവിന്റെ ആനന്ദവും ഭക്ഷണവും. ദൈവത്തിന്റെ തിരുഹൃദയത്തിന് എന്നെ തന്നെ സമർപ്പിക്കുമ്പോൾ വലിയൊരു സമാധാനം എന്റെ ആത്മാവിൽ നിറഞ്ഞു കവിയുന്നു.
ഓ എന്റെ ഈശോയെ ഒരു ജോലി വിജയകരമായി പൂർത്തിയാക്കുന്നതിൽ അല്ല മറിച്ച് അത് ചെയ്തപ്പോൾ ഉണ്ടായിരുന്ന സന്മനസ്സിനും അതിനുവേണ്ടി എടുത്ത് അധ്വാനത്തിനും ആണ് അങ്ങ് പ്രതി സമ്മാനം നൽകുന്നത്. അതിനാൽ ഞാൻ ചെയ്ത എല്ലാ കാര്യങ്ങളും പരിശ്രമങ്ങളും തകിടം മറിഞ്ഞാലും അവ വ്യർത്ഥമായി പോയാലും എന്റെ സമാധാനത്തിന് ഭംഗം സംഭവിക്കുകയില്ല. കാരണം എന്റെ കഴിവിന്റെ പരമാവധി ചെയ്തുകഴിഞ്ഞാൽ, പിന്നെ ബാക്കി കാര്യങ്ങൾ എന്റെതല്ല. അതിനാൽ അതിഭീകര കൊടുങ്കാറ്റിനു പോലും എന്റെ ഹൃദയ സമാധാനത്തെ നശിപ്പിക്കുവാൻ സാധിക്കുകയില്ല. ദൈവത്തിന്റെ തിരുമനസ്സ് ആണ് എന്റെ മനസ്സാക്ഷിയെ നയിക്കുന്നത്.
ഫെബ്രുവരി 15 1937. ഇന്നെന്റെ സഹനം വളരെയധികം വർധിച്ചു. എന്റെ ശ്വാസകോശം മുഴുവനിലും വേദന അനുഭവപ്പെട്ടിരുന്നത് കൂടാതെ എന്റെ വൈറ്റിലും ഒരു അസാധാരണ വേദന അനുഭവപ്പെട്ടു. എന്റെ ദുർബല ശരീരത്തിന് വഹിക്കാവുന്നതിന്റെ പാരമ്യത്തിൽ ഞാൻ സഹിച്ചിരുന്നു. സഹനങ്ങൾ എല്ലാം ശുദ്ധീകരണസ്ഥലത്തെ ആത്മാക്കൾക്കുവേണ്ടിയും നിർഭാഗ്യവാനായ പാപിയുടെ മേൽ ദൈവകരുണ വർഷിക്കുന്നത് ആയിട്ടും വൈദികർക്ക് ശക്തി ലഭിക്കുന്നതിന് ആയിട്ടും സമർപ്പിച്ചു. വൈദികരോട് എനിക്ക് വളരെയധികം ആദരവുണ്ട്. നിത്യപുരോഹിതനായ ഈശോയോട് അവരുടെമേൽ എല്ലാവിധ കൃപാവരങ്ങളും വർഷിക ണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
ഈശോ എന്നെ നോക്കി പറഞ്ഞു ഞാൻ കൈപ്പേറിയ പീഡനം സഹിക്കുന്നെ ങ്കിലും അനേകം ആത്മാക്കൾ നശിച്ചുപോകുന്നു. രക്ഷ പ്രാപിക്കാനുള്ള അവസാന പ്രതീക്ഷയായ ദൈവകരുണ യുടെ തിരുനാൾ ഞാൻ അവർക്ക് നൽകുന്നു. എന്റെ കരുണയെ ആരാധിക്കുന്നില്ലെങ്കിൽ നിത്യമായി അവർ നശിച്ചുപോകും. എന്റെ കരുണയുടെ വക്താവായ നീ എഴുതുക ;എന്റെ ഉന്നതമായ കരുണയെ കുറിച്ച് ആത്മാക്കളോട് പറയുക. എന്തെന്നാൽ എന്റെ നീതിയുടെ ഭയാനകമായ ആ ദിനം ആസന്നമായിരിക്കുന്നു.
ഇന്ന് ഈ വാക്കുകൾ ഞാൻ ശ്രവിച്ചു. ആത്മാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുക
. അങ്ങനെ അവർ കരുണയുടെ സിംഹാസനത്തെ സമീപിക്കാൻ ഭയപ്പെടാതിരിക്ക ട്ടെ . പാപികൾക്കു വേണ്ടി പ്രാർത്ഥിക്കുന്നതിൽ മടുപ്പ് തോന്നരുത്. അവരുടെ ആത്മാക്കൾ എന്റെ ഹൃദയത്തിന് എത്ര വലിയ ഭാരം ആണെന്ന് മനസ്സിലാക്കുക. മരണതുല്യമായഈ സഹനത്തിൽ നിന്ന് എന്നെ മോചിപ്പിക്കുക. എന്റെ കരുണയെ പകർന്നു നൽകുക.
ഞാനിന്ന് ഒരു ഏകദിന ധ്യാനത്തിൽ സംബന്ധിച്ചു. അതിന്റെ അവസാന സമ്മേളനത്തിൽ വൈദികൻ ഇന്നത്തെ ലോകത്തിന് ദൈവകരുണ എത്രമാത്രം ആവശ്യമാണ് എന്നതിനെ കുറിച്ച് സംസാരിച്ചു. എല്ലാ മനുഷ്യർക്കും പ്രാർത്ഥനയും ദൈവ കരുണയും ഏറെ ആവശ്യമുള്ള ഒരു പ്രത്യേക സമയമാണിതെന്ന് തോന്നുന്നു എന്ന് അദ്ദേഹം പറഞ്ഞു. അപ്പോൾ ഒരു സ്വരം എന്റെ ആത്മാവിന് ശ്രവിച്ചു. ഈ വാക്കുകൾ നിനക്ക് വേണ്ടിയാണ്, എന്റെ കരുണയുടെ ഭക്തി പ്രചരിപ്പിക്കാനുള്ള പ്രവർത്തനങ്ങളിൽ, നിനക്ക് ചെയ്യുവാൻ സാധിക്കുന്നതെല്ലാം ചെയ്യുക. എന്റെ കരുണ യെ എല്ലാവരും ആരാധിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. രക്ഷ പ്രാപിക്കാനുള്ള അവസാന ഉപാധി ഞാൻ സകല ജന പദങ്ങൾക്കും നൽകുന്നു. അതായത് എന്റെ കരുണയിൽ അഭയം തേടുക. ഈ തിരുനാളിൽ എന്റെ ഹൃദയം അത്യധികം ആഹ്ലാദിക്കുന്നു. ദൈവം എന്നിൽനിന്ന് ആവശ്യപ്പെടുന്ന കടമകളിൽ നിന്ന് യാതൊന്നിനും എന്നെ മോചിപ്പിക്കാൻ സാധിക്കുകയില്ല എന്ന് എനിക്ക് മനസ്സിലായി.