കർത്താവ് ഒരു ആത്മാവിനെ വിശുദ്ധീകരിച്ച് അതുമായി ഗാഡ ബന്ധത്തിൽ ആവുമ്പോൾ തന്റെ സകല ആന്തരിക കഴിവുകളും ഉപയോഗിച്ച് അത് ദൈവത്തെ പ്രാപിക്കാൻ ശ്രമിക്കും. എങ്കിലും അതിന് സ്വയമേ ഒന്നും ചെയ്യാനാവില്ല. ” എന്നെ കൂടാതെ നിങ്ങൾക്ക് ഒന്നും (ഒരു നന്മയും) ചെയ്യാനാവില്ല”(യോഹ.15:5). ഇവിടെയാണ് കൃപയുടെ അത്യന്താപേക്ഷികത. ഈ കൃപയോട് ആത്മാവ് സഹകരിക്കണം. ഇത് ചെയ്യാനുള്ള അനുഗ്രഹത്തിനായി അത് പരിശ്രമിക്കുകയും പ്രാർത്ഥിക്കുകയും വേണം. അത് സദാ ജാഗരൂകമായിരിക്കണം. ഈ പരിശ്രമത്തിൽ ആത്മാവ് ;സവിശേഷമാം വിധം, ബോധവൽക്കരിക്കപ്പെടും. ഈ അവസ്ഥയിൽ എത്തുമ്പോൾ തന്നെ സംബന്ധിച്ചവയെല്ലാം ഉദാത്തവും വിശുദ്ധവും ആണെന്ന് അത് (ആത്മാവ്) അറിയുന്നു.
ഈ അവസ്ഥയിൽ എത്തുമ്പോൾ അഖിലേശൻ കൃപയുടെ ഒരു പരമ്പര തന്നെ പ്രസ്തുത ആത്മാവിലേക്ക് ചൊരിയുന്നു. അതിന് പല ഉൾക്കാഴ്ചകളും ലഭിച്ചെന്നു വരും. അതി സ്വാഭാവികമായ വചനങ്ങൾ അത് കേട്ടെന്നു വരും; ചില അവസരങ്ങളിൽ വ്യക്തമായ അനുശാസനകളും.
ഇത്രയുമൊക്കെ ആയാൽ, ദൈവം ഒരു പ്രത്യേകവിധത്തിൽ ഈ ആത്മാവിൽ വസിക്കുന്നു. ഈ അവസ്ഥയിലും ബാഹ്യവും ആന്തരികവുമായ ചില പ്രയാസങ്ങൾ ആത്മാവിന് നേരിടേണ്ടി വരും. ഇവിടെയാണ് ഒരു ഉപദേഷ്ടാവിന്റെ സഹായം അത്യന്താപേക്ഷിതമായി വരുന്നത്. ചില സംശയങ്ങൾ അനുഭവപ്പെടാവുന്നതിനാലും ഉപദേഷ്ടാവിന്റെ സഹായം അനിവാര്യമാകുന്നു.