“എല്ലാ അനീതികൾക്കുമെതിരെ ജാഗരൂകത പാലിക്കുവിൻ എന്ന് അവിടുന്ന് (കർത്താവ്) അവരോട് പറഞ്ഞു “… അവരുടെ മാർഗ്ഗങ്ങൾ എപ്പോഴും അവിടുത്തെ മുമ്പിലുണ്ട്; അവിടുത്തെ ദൃഷ്ടിയിൽനിന്ന് അത് മറഞ്ഞിരിക്കുന്നില്ല “( പ്രഭാ. 17 :14 -15 ).” അവരുടെ പാപങ്ങൾ കർത്താവ് വീക്ഷിക്കുന്നു… അവിടുന്ന് അവരോട് പകരം ചോദിക്കും.. അവരുടെ പ്രതിഫലം അവരുടെ ശിരസ്സിൽ പതിക്കും”
( പ്രഭാ. 17 :20- 23 ).
പശ്ചാത്തപിക്കുന്നവര്‍ക്കു തിരിച്ചുവരാന്‍ അവിടുന്ന് അവസരം നല്‍കും;
ചഞ്ചലഹൃദയര്‍ക്ക് പിടിച്ചുനില്ക്കാന് അവിടുന്ന് പ്രോത്സാഹനം നല്‍കും.
കര്‍ത്താവിലേക്കു തിരിഞ്ഞുപാപം പരിത്യജിക്കുവിന്‍; അവിടുത്തെ സന്നിധിയില്‍ പ്രാര്‍ഥിക്കുകയും അകൃത്യങ്ങള്‍ പരിത്യജിക്കുകയും ചെയ്യുവിന്‍.
അത്യുന്നതനിലേക്കു തിരിയുകയും അകൃത്യങ്ങള്‍ ഉപേക്ഷിക്കുകയും മ്ലേച്ഛതകളെ കഠിനമായിവെറുക്കുകയും ചെയ്യുവിന്‍.
കര്‍ത്താവ് തന്റെ അടുക്കലേക്കു തിരിയുന്നവരോടു പ്രദര്‍ശിപ്പിക്കുന്ന കാരുണ്യവും ക്ഷമയും എത്ര വലുതാണ്!
(പ്രഭാഷകന്‍ 17 : 24-26,29).
ഇന്നത്തെ പ്രതിസന്ധികൾക്ക് ഒക്കെ കാരണം സംശയാതീതമായി പറയാം, മനുഷ്യന്റെ തിന്മയാണ്. പാപത്തിന് ആദ്യം പരാപരൻ നൽകിയ ശിക്ഷയാണ് ഉല്പത്തി 1: 7ൽ പരാമർശിച്ചിരിക്കുന്ന പ്രളയം. ഉല്പത്തി ആദ്യഭാഗത്ത് പരാമർശിക്കുന്നത് തിന്മ സീമാതീതമായി വർദ്ധിക്കുന്നതിനെ കുറിച്ചാണ്( 6:5-7)ദൈവപുത്രന് മാര്‍ മനുഷ്യപുത്രിമാരുമായി ചേരുകയും അവര്‍ക്കു മക്കളുണ്ടാവുകയും ചെയ്തിരുന്ന അക്കാലത്തും പിന്നീടും ഭൂമിയില്‍ അ തികായന്‍മാര്‍ ഉണ്ടായിരുന്നു. അവരാണ് പുരാതനകാലത്തെ പ്രസിദ്ധിയാര്ജി ച്ചപ്രബലന്മാര്.
ഭൂമിയില്‍ മനുഷ്യന്റെ ദുഷ്ടത വര്‍ധിച്ചിരിക്കുന്നെന്നും അവന്റെ ഹൃദയത്തിലെ ചിന്തയും ഭാവനയും എപ്പോഴും ദുഷിച്ചതു മാത്രമാണെന്നും കര്‍ത്താവു കണ്ടു.
ഭൂമുഖത്തു മനുഷ്യനെ സൃഷ്ടിച്ചതില്‍ കര്‍ത്താവു പരിതപിച്ചു. അത് അവിടുത്തെ ഹൃദയത്തെ വേദനിപ്പിച്ചു.
സോദോം-ഗൊമോറ യുടെ പാപം അതിന്റെ പാരമ്യത്തിൽ എത്തുന്നു. ഇന്നും ലോകത്തെ ഗ്രസിച്ചിരിക്കുന്ന തീരാശാപ ത്തിന്റെ ഒരു പ്രധാന കാരണം ലോകവ്യാപകമായ ഈ പാപവും ഇതും തത്തുല്യമോ, അതിനും വലുതോ മ്ലേച്ഛതകളും ആണ്. വിവരസാങ്കേതികവിദ്യയും, മാധ്യമങ്ങളും, സിനിമകളുമെല്ലാം, ഗർഭഛിദ്രവും, ഭാര്യാഭർതൃ ബന്ധത്തിലെ അവിശ്വസ്തതയും, വ്യഭിചാരം, അശുദ്ധി,ദുർവൃത്തി, വിഗ്രഹാരാധന, ആഭിചാരം,ശത്രുത, കലഹം, മാത്സര്യം, വിഭാഗീയ ചിന്ത, (ഗലാ 5 ) ദുശ്ചിന്ത,പരസംഗം,മോക്ഷണം, കൊലപാതകം, വ്യഭിചാരം, ദുരാഗ്രഹം, ദുഷ്ടത, വഞ്ചന, ഭോഗാസക്തി,അസൂയ, ദൂഷണം, അഹങ്കാരം, മൂഢത, ( മർക്കോ.7 :21, 22), കള്ളക്കേസ്,കരിഞ്ചന്ത, കള്ളക്കടത്ത്, പൂഴ്ത്തിവെപ്പ്, പീഡനം, ബാങ്ക് തട്ടിപ്പ്,കോപ്പറേറ്റീവ് ബാങ്ക് തട്ടിപ്പ്,കമ്മീഷൻ, ചാക്കിട്ടു പിടുത്തം, കൊട്ടേഷൻ, മതഭ്രാന്ത്, ഭീകരത, കൊടും ക്രൂരത, ഫാസിസം, നികുതിവെട്ടിപ്പ്, കൈക്കൂലി,ബ്ലേഡ്, അധികാര ദുർമോഹം, കൊലപാതകത്തെ വെല്ലുന്ന തേജോവധം, കള്ളക്കേസ്, കള്ള രേഖ ചമക്കൽ, സ്ഥാപിത താൽപര്യങ്ങളുടെ പേരിൽ, ചാനലുകളിൽ അന്തി ചർച്ചകൾ, അത് അവതരിപ്പിക്കുന്നവരും,അഭിനയിക്കുന്നവരും,അനീതി,അക്രമം, കള്ളനോട്ട്,ജനാധിപത്യത്തെ അരുംകൊല ചെയ്യുക, സ്വജനപക്ഷപാതം, സ്വപാർട്ടി പക്ഷപാതം, അരുംകൊല നടത്തിയവരെ അധികാരമുപയോഗിച്ച് വെറുതെ വിട്ടയക്കുക, ജുഡീഷ്യറിയെ അനീതി പ്രവർത്തിക്കാൻ സ്വാധീനിക്കുക, ജഡ്ജിമാരെയും നിയമപാലകരെയും കള്ളപ്പണം കൊടുത്തു വിലയ്ക്ക് വാങ്ങുക, ഇന്റെചെയിഞ്ച് ( ക്ലബ്ബുകളിലും മറ്റും മറ്റും ), കാമഭ്രാന്ത് മൂത്ത് ഉള്ള കൊലപാതകങ്ങൾ, ആറു വയസ്സു മുതൽ ഉള്ള വരെയെങ്കിലും പീഡിപ്പിച്ചു കൊല്ലുക, വിശ്വാസ വഞ്ചന, അവിശ്വസ്തത,മക്കളെ കൊല്ലുക, മാതാപിതാക്കളെ കൊല്ലുക, സഹോദരങ്ങളെ കൊല്ലുക, കൊല്ലി ക്കുക, രാഷ്ട്രീയ കൊലപാതകങ്ങൾ, വോട്ടിംഗ് മെഷീനുകളിൽ കൃത്രിമം കാണിച്ച് വിജയിക്കുക, കുതിരക്കച്ചവടം നടത്തുക, ധാർമികമൂല്യങ്ങൾ കാറ്റിൽ പറത്തുക, കൊലപാതകി, മദ്യപാനി, വിഷയലംബടൻ തുടങ്ങിയവരെ നായകന്മാർ ആക്കുക, മതവിശ്വാസങ്ങളെ താറടിച്ചു കാണിക്കുക. സാത്താൻ ആരാധന, കറുത്ത കുർബാന, വൈദികരെയും സന്യസ്തരെയും അധിക്ഷേപിക്കുക, സെൻസർ ബോർഡിനെ സ്വാധീനിച്ച് അവതരണത്തിന് അനർഹമായ ചിത്രങ്ങൾക്കും പുസ്തകങ്ങൾക്കും അംഗീകാരം കൊടുക്കുക, ഭീകരരെ (ആർഷഭാരതത്തിലെ പ്രകാശത്തെ നിഷ്കരുണം വെടിവെച്ച് വീഴ്ത്തിയവനെ പോലും വീരപുരുഷൻ ആക്കുക, ആൾ ദൈവങ്ങളെ ആരാധിക്കുക, സ്വന്തം പേരിൽ ദൈവാലയങ്ങൾ സ്ഥാപിക്കുക, രാജ്യത്തിന്റെ യും സംസ്ഥാനത്തിന്റെയും ( വെറും കഴുതയായി പൊതുജനം രക്തം വിയർപ്പാക്കി നൽകിയ നികുതിപ്പണം സ്ഥാപിത താൽപര്യങ്ങൾക്കായി ( മതം രാഷ്ട്രീയം എല്ലാം) ധൂർത്തടിക്കുക, ദുരുപയോഗിക്കുക,രാഷ്ട്രത്തിന്റെയും സംസ്ഥാനത്തിന്റെയും ചെലവിൽ ഉലകം ചുറ്റി ആളാകാൻ ശ്രമിക്കുക, ” മലർന്നു കിടന്നു തുപ്പുക “, ജനങ്ങളെ, ഭിന്നിപ്പിക്കുക, ” divide and rule ” shameless by “rush in where angels fear to tread, വിശുദ്ധം ആയതിനെ അശുദ്ധമാക്കുക, തിന്മയെ പിന്താങ്ങുക, തിന്മയ്ക്ക് കൂട്ടു നിൽക്കുക…
മേൽ പറഞ്ഞിരിക്കുന്നവ ഇന്ന ത്തെ ലോകത്തിന്റെ ഒരു ഏകദേശ തൂലിക ചിത്രമേ ആകുന്നുള്ളൂ. ഉപജ്ഞാതാവ് സാത്താനാണ്. അവന്റെ ലോകം വിശ്രുതമാക്കാനുള്ള പരാക്രമത്തിന്റെ പിണിയാളുകൾ ആണ് മേൽപ്പറഞ്ഞവയുടെയെല്ലാം ഉപജ്ഞാതാക്കൾ.
ഈ തൂലികാചിത്രം ഈശോയുടെ വാക്കുകളിൽ ഉപസംഹരിക്കട്ടെ.ഗലീലിയക്കാരായ ഏതാനും പേരുടെ ബലികളില്‍ അവരുടെ രക്തംകൂടി പീലാത്തോസ് കലര്‍ത്തിയ വിവരം, ആ സമയത്ത് അവിടെയുണ്ടായിരുന്ന ചിലര്‍ അവനെ അറിയിച്ചു
അവന് ചോദിച്ചു: ഇവയെല്ലാം അനുഭവിച്ചതുകൊണ്ട് അവര്‍ മറ്റെല്ലാ ഗലീലിയക്കാരെയുംകാള്‍ കൂടുതല്‍ പാപികളായിരുന്നു എന്നു നിങ്ങള്‍ കരുതുന്നുവോ?
അല്ല എന്നു ഞാന്‍ പറയുന്നു. പശ്ചാത്തപിക്കുന്നില്ലെങ്കില്‍ നിങ്ങളെല്ലാവരും അതുപോലെ നശിക്കും.
അഥവാ, സിലോഹായിലെ ഗോപുരം ഇടിഞ്ഞുവീണു കൊല്ലപ്പെട്ട ആ പതിനെട്ടു പേര്, അന്നു ജറുസ ലെമില്‍ വസിച്ചിരുന്ന എല്ലാവരെയുംകാള്‍ കുറ്റക്കാരായിരുന്നു എന്നു നിങ്ങള്‍ വിചാരിക്കുന്നുവോ?
അല്ല എന്നു ഞാന്‍ പറയുന്നു: പശ്ചാത്തപിക്കുന്നില്ലെങ്കില്‍ നിങ്ങളെല്ലാവരും അതുപോലെ നശിക്കും.
ലൂക്കാ 13 : 1-5