യൂസിയ രാജാവ് ഭരിച്ച വര്ഷം, കർത്താവു ഉന്നതമായ ഒരു സിംഹാസനത്തിൽ
ഉപവിഷ്ടനായിരിക്കുന്നതു ഞാൻ (ഏശയ്യാ) കണ്ടു. അവിടുത്തെ വസ്ത്രാഞ്ചലം
(ജെറുസലേം) ദേവാലയം മുഴുവൻ നിറഞ്ഞു നിന്നു. അവിടുത്തെ ചുറ്റുംസെറാഫുകൾ
നിറഞ്ഞു നിന്നിരുന്നു…. അവർ പരസ്പരം ഉദ്ഘോഷിച്ചുകൊണ്ടിരുന്നു. പരിശുദ്ധൻ,
പരിശുദ്ധൻ സൈന്യങ്ങളുടെ കർത്താവു പരിശുദ്ധൻ. ഭൂമി മുഴുവൻ അവിടുത്തെ
മഹത്വം നിറഞ്ഞിരിക്കുന്നു (ഏശയ്യാ 6:1-3).
ദൈവത്തിന്റെ പരമോന്നത സവിശേഷതയാണ് പരിശുദ്ധി.
ഹൃദയവിശുദ്ധിയുള്ളവർക്കേ പരമ പരിശുദ്ധിയായ ദൈവത്തെ കാണാനാവൂ.
കുഞ്ഞുങ്ങളെപോലെയുള്ളവർക്കു, മഞ്ഞിന്റെ നൈര്മല്യമുള്ളവർക്
ദൈവം സമീപസ്ഥനാണ്. ലേവ്യഗ്രന്ഥത്തിൽ ആവർത്തിച്ചു കാണുന്ന ആഹ്വനം:
“നിങ്ങൾ പരിശുദ്ധരായിരിക്കുവിൻ. എന്തെന്നാൽ നിങ്ങളുടെ ദൈവവും
കർത്താവുമായ ഞാൻ പരിശുദ്ധനാണ്.” നമ്മുടെ വിശുദ്ധീകരണത്തിനു
മിശിഹനാഥൻ സ്ഥാപിച്ചു തന്നിരിക്കുന്ന’നീർചാലുകളാണ്’ കൂദാശകൾ.
വിശുദ്ധ കുമ്പസാരം, പരിശുദ്ധ കുർബാന എന്നീ കൂദാശകൾക്കു
കൂടെകൂടെ അണഞ്ഞു വിശുദ്ധിയിൽ വളരാൻ നമുക്ക് പരിശ്രമിക്കാം.