ദരിദ്രനെ അവിടുന്നു ധൂളിയില്‍നിന്ന് ഉയര്‍ത്തുന്നു.
അഗതിയെ കുപ്പയില്‍നിന്നു സമുദ്ധരിക്കുന്നു.
അങ്ങനെ അവരെ പ്രഭുക്കന്മാരോടൊപ്പം ഇരുത്തി,
ഉന്നതസ്ഥാനങ്ങള്‍ക്ക് അവകാശികളാക്കുന്നു.
ഭൂമിയുടെ അടിത്തൂണുകള്‍ കര്‍ത്താവിന്റേതാണ്.
അതിന്മേല് അവിടുന്ന് ലോകത്തെ ഉറപ്പിച്ചിരിക്കുന്നു.
തന്റെ വിശ്വസ്തരുടെ പാദങ്ങളെ അവിടുന്നു കാക്കുന്നു.
ദുഷ്ടന്മാര് അന്ധകാരത്തില്‍ ഉപേക്ഷിക്കപ്പെടുന്നു.
ശക്തിയാല്‍ ആരും പ്രബലനാകുന്നില്ല.
1 സാമുവല്‍ 2 : 8-9
ഒന്ന് സാമുവൽ രണ്ട് യഥാർത്ഥത്തിൽ ഒരു കീർത്തനം ആണ്. കർത്താവ് നൽകുന്ന രക്ഷയാണ് ഇതിന്റെ പ്രധാന പ്രമേയം. ശക്തന്മാരുടെ പരിഹാസത്തിനും പീഡനത്തിനും ഇരയായ ദരിദ്രരെ കർത്താവ് സവിശേഷമാം വിധം സംരക്ഷിക്കുന്നു. ഈജിപ്തിൽ നിന്നെന്നതുപോലെ സകല പീഡനങ്ങളിലും മർദ്ദനങ്ങളിലും നിന്ന് അവിടുന്ന് അവരെ മോചിപ്പിച്ച് മഹത്വമണിക്കുന്നു. അതേസമയം അഹങ്കാരികളായ അധർമ്മികളെ കഠിനമായി ശിക്ഷിക്കുകയും ചെയ്യുന്നു. ജീവന്റെ ഉടമയും പ്രപഞ്ചത്തിന്റെ അധിപനും ചരിത്രത്തിന്റെ നിയന്താവുമാണ് അവിടുന്ന് (കർത്താവ്). പ്രപഞ്ചത്തെ താങ്ങി നിർത്തുന്നവൻ തന്നെയാണ് സകല ജീവജാലങ്ങളെയും സംരക്ഷിക്കുകയും തന്റെ ന്യായവിധി നടപ്പാക്കുകയും ചെയ്യുന്നത്.
ഹന്നായെ പരിഹസിക്കും ഏറെ ദുഃഖിപ്പിക്കുകയും ചെയ്ത പെന്നീന ചരിത്രത്തിൽ നിന്നും അപ്രത്യക്ഷയായി. എന്നാൽ അവഹേളിതയും നിന്ദിതയും ആയെങ്കിലും കർത്താവിൽ പ്രത്യാശ വെച്ച ഹന്നയ്ക്ക് ഒരു കുഞ്ഞിനെ അല്ല പല കുഞ്ഞുങ്ങളെ ലഭിച്ചു. കൂടാതെ അവൾ ഇസ്രായേലിലെ വലിയൊരു നേതാവിന്റെ അമ്മ ആവുകയും ചെയ്തു. മനുഷ്യരുടെ അംഗീകാരവും പ്രശംസയും ഒന്നുമല്ല, കർത്താവിന്റെ അംഗീകാരമാണ് പരമപ്രധാനം.
1സാമു 16ൽ അവഗണിക്കപ്പെട്ടവനേ ആടുകളെ മേയ്ക്കാനേ കൊള്ളൂ എന്ന സ്വന്തം പിതാവ് പോലും കരുതിയ വനെ. ജസ്സെയുടെ ഏറ്റം ഇളയ മകൻ ദാവീദിനെ ദൈവം ഇസ്രായേലിന്റെ രാജാവായി അഭിഷേകം ചെയ്യുന്നതും ദൈവം എളിയവരെ ഉയർത്തുന്നതിന്റെ മകൂടോദാഹരണമാണ്. ജസ്സെ യുടെ മൂത്ത പുത്രന്മാരേയെല്ലാം മഹോന്നതൻ തിരസ്കരിച്ചപ്പോൾ സാമുവൽ ചോദിക്കുന്നുനിന്റെ പുത്രന്മാര് എല്ലാവരുമായോ എന്ന് സാമുവല്‍ അവനോടു ചോദിച്ചു. ഇനി ഇളയ മകനുണ്ട്; അവന് ആടുകളെ മേയിക്കാന്‍പോയിരിക്കുകയാണ്. അവന് പറഞ്ഞു. അവനെ ആളയച്ചു വരുത്താന്‍ സാമുവല്‍ ആവശ്യപ്പെട്ടു. അവന് വന്നിട്ടേ ഞങ്ങള്‍ ഭക്ഷണം കഴിക്കുകയുള്ളു എന്നും പറഞ്ഞു. ജസ്സെ അവനെ ആളയച്ചു വരുത്തി.
പവിഴനിറവും മനോഹര നയനങ്ങളുമുള്ള അവന് സുന്ദരനായിരുന്നു. കര്‍ത്താവ് കല്പിച്ചു: എഴുന്നേറ്റ് അവനെ അഭിഷേകം ചെയ്യുക. തിരഞ്ഞെടുക്കപ്പെട്ടവന്‍ അവന് തന്നെ. സാമുവല്‍ അവനെ സഹോദരന്മാരുടെ മുന്പില്വച്ച്, കുഴലിലെ തൈലംകൊണ്ട് അഭിഷേകം ചെയ്തു.
അന്നുമുതല്‍ കര്‍ത്താവിന്റെ ആത്മാവ് ദാവീദിന്റെ മേല്‍ ശക്തമായി ആ വസിച്ചു. സാമുവല്‍ റാമായിലേക്കു പോയി.
1 സാമുവല്‍ 16 : 11-13.
ജസ്സെയുടെ മൂത്തപുത്രന്മാരുടെ ബാഹ്യ രൂപത്തിലാണ് സാമുവൽ ശ്രദ്ധിച്ചത്.
” കർത്താവാകട്ടെ ഹൃദയ ഭാവത്തിലും. അതേ ദരിദ്രനെ കർത്താവ് ധൂളിയിൽ നിന്നുയർത്തുന്നു അഗതിയെ കുപ്പയിൽ നിന്ന് സമുദ്ധരിക്കുന്നു”