വി. കുർബാനയുടെ തിരുനാൾ കഴിഞ്ഞു 8-ാം ദിവസം വെളളിയാഴ്ച ഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാൾ കൊണ്ടാടുന്നു. ഈ പ്രത്യേക ദിവസം തിരഞ്ഞെടുത്തത് ഈശോ തന്നെയാണെന്നു മാർഗ്ഗറീത്താ മറിയം അലക്കോക്ക് എന്ന പുണ്യവതിയുടെ വെളിപാടുകളിൽനിന്നു വിശദമാണ്. ഫ്രാൻസിൽ പാരലമോണിയായിലെ വിസിറ്റേഷൻ മഠത്തിലെ ഒരംഗമായി രുന്ന ഈ സഹോദരിക്കു 1673 മുതൽ 1675 വരെ ഈശോയുടെ തിരു ഹൃദയം പ്രത്യക്ഷമായി. ഈശോ തന്റെ ഹൃദയം നെഞ്ചിൽ വച്ചു ഒരു വിരലുകൊണ്ടു താങ്ങിപ്പിടിച്ചിരിക്കുന്നതായിട്ടാണു കാണപ്പെട്ടത്. ഹൃദയത്തിന്റെ ഞെട്ടിൽ ഒരു കുരിശുണ്ടായിരുന്നു. അതിന്റെ കടയ്ക്കൽ നിന്നു സ്നേഹാഗ്നിജ്വാല ഉയർന്നു പൊന്തി കുരിശിനെ വിഴുങ്ങാൻ ശ്രമിക്കുന്നതായി തോന്നും. ഒരു മുൾമുടി ഹൃദയത്തെ വലയം ചെയ്തിരുന്നു. വി. മർഗ്ഗറീത്തായുടെ വിവരണമനുസരിച്ചാണ് ഈശോയുടെ തിരുഹൃദയം നാം ചിത്രിക്കുന്നത്.
ഈശോയ്ക്കു മനുഷ്യരോടുളള സ്നേഹത്തിന്റെ പ്രതീകമായ മാംസള ഹൃദയമാണു തിരുഹൃദയ ഭക്തിയുടെ വിഷയം. ഈ ഭക്തി 11-ആം ശതാബ്ദം മുതൽ പ്രകടമാകാൻ തുടങ്ങി. 1298-ൽ മരിച്ച വി. മെക്ക് 1302-08 നിര്യാതനായ വി. ജെർത്രൂദും ഈ ഭക്തി അഭ്യ സിച്ചിരുന്നു. വി. ജോൺ യൂഡ്സ് (+ 1680) ആരംഭിച്ച ഈശോയുടെയും മറിയത്തിന്റേയും സഭയിൽ തിരുഹൃദയത്തിരുനാളിനു പ്രത്യേക കുർബാനയും കാനോന നമസ്കാരവുമുണ്ടായിരുന്നു. മാർസയിലെ വന്ദ്യയായ മലെയിൻ റാമുസാത്ത് ( +1713) തിരുഹൃദയഭക്തി പ്രചരണ ത്തിനു വളരെ സഹായിച്ചു. മാർഗരറ്റിന്റെ ജ്ഞാന പിതാവു വി. ക്ലോഡ് ലാ കൊളമ്പിയർ തന്റെ കഴിവനുസരിച്ച് ഈ ഭക്തി പ്രചരിപ്പിക്കു വാൻ പണിപ്പെട്ടു. 1856-ൽ തിരുഹൃദയത്തിരുനാൾ സാർവ്വത്രിക സഭയിൽ ആഘോഷിക്കണമെന്നു നിശ്ചയിച്ചു. 1899-ൽ 13-ാം ലെയോൻ മാർപ്പാപ്പാ മനുഷ്യവർഗ്ഗം മുഴുവനും തിരുഹൃദയത്തിനു പ്രതിഷ്ഠിക്കുകയും ചെയ്തു.
ഈശോയുടെ തിരുഹൃദയം തന്റെ ഭക്തർക്കായി വി. മാർഗരീത്താ മറിയത്തോടു ചെയ്ത് 12 വാഗ്ദാനങ്ങൾ നാം ഇടയ്ക്കിടയ്ക്കു ചിന്തിക്കുന്നതു പ്രയോജനകരമായിരിക്കും.
1. അവരുടെ ജീവിതാന്തസ്സിന് ആവശ്യമായ അനുഗ്രഹങ്ങൾ ഞാൻ നൽകും.
2. അവരുടെ കുടുംബങ്ങളെ ഞാൻ സമാധാനം പാലിക്കും.
3. അവരുടെ ക്ലേശങ്ങളിലെല്ലാം ഞാൻ അവരെ ആശ്വസിപ്പിക്കും.
4. ജീവിതത്തിൽ, വിശിഷ്യ, മരണനേരത്തു ഞാൻ അവരുടെ ദൃഢമായ അഭയമായിരിക്കും.
. 5. അവരുടെ എല്ലാ പരിശ്രമങ്ങളേയും സമൃദ്ധമായി ഞാൻ അനുഗ്രഹിക്കും.
6. പാപികൾ എന്റെ ഹൃദയത്തിൽ കാരുണ്യത്തിന്റെ അതിരറ്റ ഒരു
സമുദ്രത്തെ ദർശിക്കും.
7. മന്ദഭക്തർ തീക്ഷ്ണതയുളളവരാകും.
8. തീക്ഷ്ണതയുളള ആത്മാക്കൾ അതിവേഗം മഹാപരിപൂർണ്ണതയിലേക്കു നീങ്ങിക്കൊണ്ടിരിക്കും.
9. എന്റെ ഹൃദയത്തിന്റെ ഒരു ചിത്രം വച്ചു വണങ്ങുന്ന ഭവനങ്ങളെ ഞാൻ ആശീർവ്വദിക്കും.
10. കഠിനഹൃദയങ്ങളെ സ്പർശിക്കാനുള്ള ശക്തി ഞാൻ പുരോഹിതർക്കു നല്കും.
11. ഈ ഭക്തി പ്രചരിപ്പിക്കുന്നവരുടെ പേരുകൾ എന്റെ ഹൃദയത്തിൽ ഉല്ലിഖിതമാകും. അവ നീക്കപ്പെടുന്നതല്ല.
12. ഒമ്പതു മാസാദ്യവെള്ളിയാഴ്ച എന്റെ ഹൃദയത്തിന്റെ സ്തുതിക്കായി മുടങ്ങാതെ വി. കുർബാന സ്വീകരിക്കുന്നവർ അത്യാവശ്യമായ കൂദാ ശകൾ സ്വീകരിക്കാതെ മരിക്കയില്ല.
വിചിന്തനം: ഈശോയുടെ തിരുഹൃദയമേ, സമസ്തവും അങ്ങയെ പ്രതി.